Get Updates
Get notified of breaking news, exclusive insights, and must-see stories!

വരാനിരിക്കുന്നത് മറ്റൊരു പ്രളയമോ? ആശങ്ക കൂട്ടി സംസ്ഥാനത്ത് പെരുമഴ..ഒരാഴ്ചയ്ക്കിടെ ലഭിച്ചത് 169.7 മില്ലിമീറ്റർ

തിരുവനന്തപുരം: ജൂണിൽ മാറിനിന്ന മൺസൂൺ തിമിർത്ത് പെയ്യാൻ തുടങ്ങിയതോടെ പ്രളയ ഭീതിയിൽ സംസ്ഥാനം. പ്രളയമുണ്ടായ മുൻവർഷങ്ങളിലേതിന് സമാനമായി ജൂലൈ അവസാനത്തിലും ആഗസ്റ്റ് ആദ്യവാരത്തിലും മഴ കനക്കുന്ന ലക്ഷണങ്ങളാണിപ്പോൾ. വരുന്ന മൂന്ന് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയം കനത്ത നാശം വിതച്ച വടക്കൻ ജില്ലകളാണ് ഇതിൽ ഭൂരിഭാഗവും. 2019ലെ പ്രളയത്തിൽ 59 പേരുടെ ജീവനെടുത്ത കവളപ്പാറ ദുരന്തം നടന്ന നിലമ്പൂർ മേഖലയിൽ ഉൾപ്പെടെ ശക്തമായ മഴയാണ് പെയ്യുന്നത്. വെള്ളം ആർത്തലച്ചെത്താൻ തുടങ്ങിയതോടെ ചാലിയാർ പുഴ പലയിടങ്ങളിലും കര കവിയുന്ന സാഹചര്യമാണ്. പലയിടങ്ങളും വെള്ളത്തിനടയിലായതോടെ ആളുകളെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തിയിരിക്കുകയാണ്. മഴ ഇടമുറിയാതെ തിമിർത്തു പെയ്താൽ സംസ്ഥാനം മറ്റൊരു പ്രളയത്തെയാവും അഭിമുഖീകരിക്കേണ്ടി വരികയെന്ന ആശങ്ക ശക്തമാണ്.

1

മൺസൂൺ ശക്തി പ്രാപിച്ചതോടെ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് ലഭിച്ചത് 169.7 മില്ലിമീറ്റർ മഴയാണ്. പ്രവചിച്ചതിനേക്കാൾ ഏകദേശം 6 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. വരും ദിവസങ്ങളിലും മഴ കനക്കുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് നൽകുന്നത്. ജൂലൈ പകുതി വരെ മിക്ക ജില്ലകളും മഴ കുറവായിരുന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മഴയിൽ വലിയ വർദ്ധനവുണ്ട്.

2

ഇക്കാലയളവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് എറണാകുളത്താണ്. ഇവിടെ പ്രവചിക്കപ്പെട്ടതിനേക്കാൾ 47 ശതമാനം അധികം മഴ ലഭിച്ചു. മലയോര ജില്ലകളിൽ കനത്ത മഴ തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിലമ്പൂർ, മാനന്തവാടി, പറമ്പികുളം, മണ്ണാർക്കാട്, ഇടുക്കി, പീരുമേട്, മൂന്നാർ എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് ഇന്നലെ കൂടുതൽ മഴ ലഭിച്ച സ്ഥലങ്ങൾ. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും ഏറെ സാധ്യത കൽപ്പിക്കപ്പെടുന്ന സ്ഥലങ്ങൾ കൂടിയാണിവ.

3

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറവ് മൺസൂൺ മഴയായിരുന്നു ഇത്തവണ ജൂണിൽ രേഖപ്പെടുത്തിയത്. മൺസൂൺ തീർത്തും മാറി നിന്ന അവസ്ഥയായിരുന്നു. സംസ്ഥാനത്ത് നിന്നും മടങ്ങിയ മൺസൂൺ ജൂലൈ എട്ടിന് ശേഷം തിരിച്ചെത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നത്. ജൂലൈ എട്ട് മുതൽ ഒരാഴ്ച്ച ശക്തമായ മഴയും പ്രവചിക്കപ്പെട്ടു. ഇക്കാലയളവിൽ താരതമ്യേനെ മികച്ച മഴ ലഭിച്ചെങ്കിലും മൺസൂണിലെ മഴക്കുറവ് പരിഹരിക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല.

4

സംസ്ഥാനത്ത് മഴക്കുറവ് 40 ശതമാനത്തിന് അടുത്തായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പെയ്ത മഴ ഈ കുറവ് 29 ശതമാനത്തിലേക്ക് എത്തിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ മഴ കനക്കുന്നതോടെ ആഗസ്റ്റ് ആദ്യ വാരത്തോടെ അധിക മഴ രേഖപ്പെടുത്തിയേക്കും. പ്രളയമുണ്ടായ മുൻ വർഷങ്ങളിലും ഇതേ സാഹചര്യമായിരുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്നത്. കാലാവസ്ഥ വ്യതിയാനമാണ് മൺസൂൺ മഴയിലെ ഈ പ്രതിഭാസങ്ങൾക്ക് കാരണം.

5

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലഭിച്ച മഴ, പ്രതീക്ഷിച്ചത്, ശതമാനക്കണക്ക് എന്നിവ താഴെ
ലഭിച്ച മഴ പ്രവചിച്ച മഴ ശതമാനം
1. ആലപ്പുഴ 117.7 129.8 -9
2. കണ്ണൂർ 216.3 221.5 -2
3. ഇടുക്കി 208.6 177.7 17
4. കാസർഗോഡ് 248.7 227.3 9
5. കൊല്ലം 51.6 85.9 -40
6. കോട്ടയം 163.7 134.2 22
7. കോഴിക്കോട് 224.9 207.8 8
8. മലപ്പുറം 163.8 175.3 -7
9. പാലക്കാട് 162 122.3 32
10. പത്തനംതിട്ട 117.1 124.6 -6
11. തിരുവനന്തപുരം 28 58.1 -52
12.തൃശ്ശൂർ 199.6 179.1 11
13. വയനാട് 192.5 245.4 -22

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+