12 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ വകുപ്പ്
കൊച്ചി: കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി. മെയ് 8 മുതല്‍ മെയ് 12 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Recommended Video
ശക്തമായ കാറ്റിനെ നേരിടാനുള്ള നിര്‍ദ്ദേശങ്ങള്‍
ശക്തമായ
കാറ്റില്‍
മരങ്ങള്‍
കടപുഴകി
വീണും
ചില്ലകള്‍
ഒടിഞ്ഞു
വീണും
അപകടങ്ങള്‍
ഉണ്ടാകാനുള്ള
സാധ്യതയുണ്ട്.
കാറ്റും
മഴയും
ഉണ്ടാകുമ്പോള്‍
ഒരു
കാരണവശാലും
മരങ്ങളുടെ
ചുവട്ടില്‍
നില്ക്കാന്
പാടുള്ളതല്ല.
മരച്ചുവട്ടില്‍
വാഹനങ്ങളും
പാര്‍ക്ക്
ചെയ്യരുത്.
വീടിന്റെ
ടെറസിലും
നില്‍ക്കുന്നത്
ഒഴിവാക്കുക.
ഉറപ്പില്ലാത്ത
പരസ്യ
ബോര്‍ഡുകള്‍,
ഇലെക്ട്രിക്ക്
പോസ്റ്റുകള്‍,
കൊടിമരങ്ങള്‍
തുടങ്ങിയവയും
കടപുഴകി
വീഴാന്‍
സാധ്യതയുള്ളതിനാല്‍
കാറ്റും
മഴയും
ഇല്ലാത്ത
സമയത്ത്
അവ
ശരിയായ
രീതിയില്‍
ബലപ്പെടുത്തുകയോ
അഴിച്ചു
വെക്കുകയോ
ചെയ്യുക.
ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതരുമായി (1077 എന്ന നംബറില്‍) മുന്‍കൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അവര്‍ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്. തദ്ദേശ സ്ഥാപന തല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ കോവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ച് റിലീഫ് ക്യാമ്പുകളിലേക്ക് മാറണം.
കോണ്‍ഗ്രസിന് തിരിച്ചടി കിട്ടിയത് 10 സംസ്ഥാനങ്ങളില്‍; നാമമാത്ര ആശ്വാസം രണ്ടിടത്ത്, തിങ്കളാഴ്ച ചര്‍ച്ച
കാറ്റ്
വീശി
തുടങ്ങുമ്പോള്‍
തന്നെ
വീടുകളിലെ
ജനലുകളും
വാതിലുകളും
അടക്കണം.
ജനലുകളുടെയും
വാതിലുകളുടെയും
സമീപത്ത്
നില്‍ക്കാതിരിക്കുക.
ചുമരിലോ
മറ്റോ
ചാരി
വെച്ചിട്ടുള്ള
കോണി
പോലെയുള്ള
കാറ്റില്‍
വീണുപോകാന്‍
സാധ്യതയുള്ള
ഉപകരണങ്ങളും
മറ്റ്
വസ്തുക്കളും
കയറുപയോഗിച്ച്
കെട്ടി
വെക്കേണ്ടതാണ്.
കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കണ്ട്രോള് റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്ട്രോള് റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തികള്‍ കാറ്റ് തുടരുന്ന ഘട്ടത്തില്‍ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക.
വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം
പത്രം-പാല് വിതരണക്കാര്‍ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണം. വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങള്‍ പൊതു ഇടങ്ങില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയെ അറിയിക്കുക.
കൂൾ ലുക്കിൽ നന്ദിത ശ്വേത, ചിത്രങ്ങൾ