Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാരിസ് ബീരാന്‍ ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി? നിര്‍ദേശം തങ്ങളുടേത്, കുഞ്ഞാലിക്കുട്ടിക്ക് എതിര്‍പ്പ്

മലപ്പുറം: സുപ്രീംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാനെ മുസ്ലീം ലീഗ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്ന് റിപ്പോര്‍ട്ട്. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഹാരിസ് ബീരാന്റെ പേര് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം പികെ കുഞ്ഞാലിക്കുട്ടിയും പിഎംഎ സലാമും അടക്കമുള്ള നേതാക്കള്‍ക്ക് തീരുമാനത്തില്‍ വിയോജിപ്പ് ഉള്ളതായാണ് വിവരം.

ഡല്‍ഹിയിലെ കെ എം സി സി നേതാവ് കൂടിയാണ് ഹാരിസ് ബീരാന്‍. സാദിഖലി ശിഹാബ് തങ്ങള്‍ ഗള്‍ഫ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. അതേസമയം ഹാരിസ് ബീരാനെ പരിഗണിക്കുന്നതില്‍ യൂത്ത് ലീഗ് നേതൃത്വത്തിനും പ്രതിഷേധമുണ്ട്. ഇത്തവണ രാജ്യസഭയിലേക്ക് പുതുമുഖങ്ങളെ അയയ്ക്കും എന്നായിരുന്നു സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നത്.

Rajya Sabha Election 2024

ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് എന്നിവരുടെ പേരാണ് യൂത്ത് ലീഗ് മുന്നോട്ട് വെക്കുന്നത്. എന്നാല്‍ യൂത്ത് ലീഗിന് സീറ്റ് ലഭിച്ചേക്കില്ല എന്നാണ് വിവരം. ഹാരിസ് ബീരാന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത് പിഎംഎ സലാമാണ്. കുഞ്ഞാലിക്കുട്ടിക്കും സലാം രാജ്യസഭയില്‍ എത്തുന്നതിനാണ് താല്‍പര്യം. കുഞ്ഞാലിക്കുട്ടിയുടെ പേര് ആദ്യം ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും അദ്ദേഹം താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു.

ഏതായാലും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും. പി എം എ സലാമിനെ രാജ്യസഭയിലേക്കയച്ചാല്‍ ഇ കെ വിഭാഗവുമായുള്ള തര്‍ക്കത്തിന് പരിഹാരം കണ്ടെത്താം എന്ന ഫോര്‍മുലയാണ് നേതൃത്വത്തിലെ ഒരു വിഭാഗത്തിനുള്ളത്. സലാമിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണം എന്നതാണ് ഇ കെ വിഭാഗത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്.

രാജ്യസഭയിലേക്ക് അയച്ചാല്‍ ഇതിന് രമ്യമായ പരിഹാരമാകും എന്നാണ് കണക്കുകൂട്ടല്‍. രാജ്യസഭാ സീറ്റ് യൂത്ത് ലീഗിന് അനുവദിക്കണം എന്ന് പി കെ ഫിറോസ് സാദിഖലി ശിഹാബ് തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റിപ്പുറത്ത് നിന്നുളള നേതാവ് സി പി ബാവാ ഹാജിയുടെ പേരും പട്ടികയിലുണ്ട്. മുസ്‌ലിം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ് ബാവ ഹാജി. നേരത്തെ മൂന്ന് ലോക്‌സഭാ സീറ്റ് ലീഗ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇത് അനുവദിക്കാനാകില്ല എന്നും അടുത്ത ഒഴിവില്‍ രാജ്യസഭയിലേക്ക് പരിഗണിക്കാം എന്നുമായിരുന്നു കോണ്‍ഗ്രസ് മുന്നോട്ട് വെച്ച വാഗ്ദാനം. ഈ സാഹചര്യത്തിലാണ് ലീഗിന് രാജ്യസഭയിലേക്ക് അവസരം ലഭിച്ചത്. കേരളത്തിലെ രണ്ട് ലോക്‌സഭാ സീറ്റിലും മികച്ച ഭൂരിപക്ഷത്തോടെ ജയിക്കാന്‍ ലീഗിനായിരുന്നു. തമിഴ്‌നാട്ടിലെ ഒരു സീറ്റിലും മുസ്ലീം ലീഗ് ജയിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+