ഹാരിസ് ബീരാന് ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി? നിര്‍ദേശം തങ്ങളുടേത്, കുഞ്ഞാലിക്കുട്ടിക്ക് എതിര്‍പ്പ്
മലപ്പുറം: സുപ്രീംകോടതി അഭിഭാഷകന് ഹാരിസ് ബീരാനെ മുസ്ലീം ലീഗ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്ന് റിപ്പോര്‍ട്ട്. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഹാരിസ് ബീരാന്റെ പേര് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം പികെ കുഞ്ഞാലിക്കുട്ടിയും പിഎംഎ സലാമും അടക്കമുള്ള നേതാക്കള്‍ക്ക് തീരുമാനത്തില്‍ വിയോജിപ്പ് ഉള്ളതായാണ് വിവരം.
ഡല്‍ഹിയിലെ കെ എം സി സി നേതാവ് കൂടിയാണ് ഹാരിസ് ബീരാന്. സാദിഖലി ശിഹാബ് തങ്ങള്‍ ഗള്‍ഫ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. അതേസമയം ഹാരിസ് ബീരാനെ പരിഗണിക്കുന്നതില്‍ യൂത്ത് ലീഗ് നേതൃത്വത്തിനും പ്രതിഷേധമുണ്ട്. ഇത്തവണ രാജ്യസഭയിലേക്ക് പുതുമുഖങ്ങളെ അയയ്ക്കും എന്നായിരുന്നു സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നത്.

ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് എന്നിവരുടെ പേരാണ് യൂത്ത് ലീഗ് മുന്നോട്ട് വെക്കുന്നത്. എന്നാല്‍ യൂത്ത് ലീഗിന് സീറ്റ് ലഭിച്ചേക്കില്ല എന്നാണ് വിവരം. ഹാരിസ് ബീരാന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത് പിഎംഎ സലാമാണ്. കുഞ്ഞാലിക്കുട്ടിക്കും സലാം രാജ്യസഭയില്‍ എത്തുന്നതിനാണ് താല്പര്യം. കുഞ്ഞാലിക്കുട്ടിയുടെ പേര് ആദ്യം ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും അദ്ദേഹം താല്പര്യമില്ലെന്ന് അറിയിച്ചിരുന്നു.
ഏതായാലും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും. പി എം എ സലാമിനെ രാജ്യസഭയിലേക്കയച്ചാല്‍ ഇ കെ വിഭാഗവുമായുള്ള തര്‍ക്കത്തിന് പരിഹാരം കണ്ടെത്താം എന്ന ഫോര്‍മുലയാണ് നേതൃത്വത്തിലെ ഒരു വിഭാഗത്തിനുള്ളത്. സലാമിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണം എന്നതാണ് ഇ കെ വിഭാഗത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്.
രാജ്യസഭയിലേക്ക് അയച്ചാല്‍ ഇതിന് രമ്യമായ പരിഹാരമാകും എന്നാണ് കണക്കുകൂട്ടല്‍. രാജ്യസഭാ സീറ്റ് യൂത്ത് ലീഗിന് അനുവദിക്കണം എന്ന് പി കെ ഫിറോസ് സാദിഖലി ശിഹാബ് തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റിപ്പുറത്ത് നിന്നുളള നേതാവ് സി പി ബാവാ ഹാജിയുടെ പേരും പട്ടികയിലുണ്ട്. മുസ്ലിം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ് ബാവ ഹാജി. നേരത്തെ മൂന്ന് ലോക്സഭാ സീറ്റ് ലീഗ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത് അനുവദിക്കാനാകില്ല എന്നും അടുത്ത ഒഴിവില്‍ രാജ്യസഭയിലേക്ക് പരിഗണിക്കാം എന്നുമായിരുന്നു കോണ്‍ഗ്രസ് മുന്നോട്ട് വെച്ച വാഗ്ദാനം. ഈ സാഹചര്യത്തിലാണ് ലീഗിന് രാജ്യസഭയിലേക്ക് അവസരം ലഭിച്ചത്. കേരളത്തിലെ രണ്ട് ലോക്സഭാ സീറ്റിലും മികച്ച ഭൂരിപക്ഷത്തോടെ ജയിക്കാന്‍ ലീഗിനായിരുന്നു. തമിഴ്നാട്ടിലെ ഒരു സീറ്റിലും മുസ്ലീം ലീഗ് ജയിച്ചിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications