കേന്ദ്രമന്ത്രി ആർസിപിസിങ്ങിന് സീറ്റ് നല്‍കാതെ നിതീഷ് കുമാർ: ജെഡിയുവിലെ വിള്ളല്‍ എന്‍ഡിഎയിലേക്കും
പാട്ന: ബിഹാറിലെ എന്‍ഡിഎ സഖ്യത്തിലെ വിള്ളലുകളുടെ സൂചന ശക്തമാക്കിക്കൊണ്ട് ജെഡിയുവിന്റെ രാജ്യസഭാ സ്ഥാനാർത്ഥി പ്രഖ്യാപനം. കേന്ദ്രമന്ത്രി ആർ സി പി സിങ്ങിന് രാജ്യസഭാ സീറ്റ് നിഷേധിച്ച ജെ ഡി യു അധ്യക്ഷന്‍ പാർട്ടി ജാർഖണ്ഡ് അധ്യക്ഷൻ ഖിരു മെഹ്തോയെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതോടെ മോദി മന്ത്രിസഭയില്‍ ജെ ഡി യു പ്രതിനിധി ഉണ്ടാവില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. മറിച്ച് മന്ത്രിസഭയില്‍ ആർ സി പി സിങ്ങിനെ നിലനിർത്തണമെങ്കില്‍ ബിജെപി ടിക്കറ്റ് നൽകേണ്ടിവരും. അല്ലെങ്കിൽ ആറുമാസത്തിനകം മന്ത്രിസ്ഥാനം ഒഴിയണം.
അതേസമയം താന്‍ മന്ത്രിസഭയില്‍ തുടരണമോയെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിക്കുമെന്നാണ് ആർ സി പി സിങ്ങിന്റെ പ്രതികരണം. കാബിനറ്റിലെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ,"അത് പ്രധാനമന്ത്രിയുടെ പ്രത്യേകാവകാശമാണ്, ഞാൻ അദ്ദേഹത്തെ ദില്ലിയിൽ കാണും, ഞാൻ രാജിവയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞാൽ, ഞാൻ ചെയ്യും. " എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

രാജ്യസഭാ സീറ്റ് നിഷേധിച്ചതിൽ തനിക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിതീഷ് കുമാറിനും ആർ സി പി സിങ്ങിനുമിടയിലെ ബന്ധത്തിനിടയില്‍ അടുത്ത കാലത്ത് വലിയ തോതിലുള്ള വിള്ളലുകളുണ്ടായെന്നും പാർട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഒരു കാലത്ത് നിതീഷ് കുമാറിന്റെ ഏറ്റവും ശക്തനായ അനുയായിയാരുന്നു ആർ സി പി സിങ്. ജെ ഡി യു തീരുമാനത്തെ അവഗണിച്ച് സിങ്ങിനെ ബി ജെ പി രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അത് ബിഹാറിലെ മുന്നണി ബന്ധത്തേയും ബാധിച്ചേക്കും.
ഓടും ഭാവന, ചാടും ഭാവന: വൈറലായി ഭാവനയുടെ വർക്ക്ഔട്ട് ദൃശ്യങ്ങള്‍
അതേസമയം താനും മുഖ്യമന്ത്രിയുമായി അഭിപ്രായവ്യത്യാസമില്ലെന്നാണ് സിങ്ങിന്റെ അവകാശവാദം. "ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഒരു വിഷയത്തിലും അഭിപ്രായവ്യത്യാസമില്ല. മെയ് 24 മുതൽ മെയ് 31 വരെയാണ് നോമിനേഷൻ. ഇന്ന് ക്യാബിനറ്റ് യോഗമുണ്ട്. ഇന്ന് വൈകുന്നേരം ഞാൻ പട്‌നയിലേക്ക് പോകുന്നു. നിങ്ങൾ എവിടെ നിന്നാണ് ഇത്തരം ചോദ്യങ്ങൾ കൊണ്ടുവരുന്നത്." എന്നായിരുന്നു മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സിങ്ങിന്റെ പ്രതികരണം.
സിങിന് കേന്ദ്ര മന്ത്രി സ്ഥാനം നഷ്ടമാകുമെങ്കിലും രാജ്യസഭാ സീറ്റ് നല്‍കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തില്‍ തന്നെയാണ് നിതീഷ് കുമാറെന്നാണ് പാർട്ടി വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിൽ പാർട്ടി നിലപാടിന് വ്യത്യസ്തമായ നയമായിരുന്നു സിങ് സ്വീകരിച്ചിരുന്നത്. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് പങ്കിടൽ കരാർ ഉണ്ടാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് അദ്ദേഹം വിട്ട് നിന്ന അദ്ദേഹം ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും തയ്യാറായിരുന്നില്ല. നിതീഷ് കുമാറിന്റെ ഇഫ്താർ വിരുന്ന് ഒഴിവാക്കിയ സിങ്, സ്വന്തം ഗ്രാമമായ മുസ്തഫയിൽ ഇഫ്ദാർ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
പാർട്ടിയുടെ ബീഹാർ ഇൻചാർജും കേന്ദ്രമന്ത്രിയുമായ ഭൂപേന്ദ്ര യാദവ് ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കളുമായി മുൻ അനുയായിയുടെ അടുപ്പവും നിതീഷ് കുമാറിനെ ചൊടിപ്പിച്ചിരുന്നു. സിങ്ങിനെ ഒഴിവാക്കിയത് പ്രതീക്ഷിച്ചിരുന്നതായിരുന്നെങ്കിലും, ജാർഖണ്ഡ് ജെഡിയു തലവനായ ഖിരു മഹ്തോയെ തിരഞ്ഞെടുത്തത് നിതീഷ് കുമാറിന്റെ ശക്തരായ അനുയായികളിൽ പോലും കൗതുകമുണർത്തിയിട്ടുണ്ട്. ബിഹാറിൽ പാർട്ടി ശക്തമായ വെല്ലുവിളി നേരിടുന്ന സമയത്ത് അയൽ സംസ്ഥാനമായ ജാർഖണ്ഡിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചത് എന്തുകൊണ്ടാണെന്ന് ആർക്കും വിശദീകരിക്കാന്‍ സാധിച്ചിട്ടില്ല.
15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കാണ് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈയിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ തന്നെ ബി ജെ പിക്ക് ഏറെ നിർണ്ണായകമാണ് രാജ്യസഭ തിരഞ്ഞെടുപ്പുകളിലെ വിജയം. വോട്ടെടുപ്പ് നടക്കുന്ന 57 സീറ്റുകളിൽ 23 സീറ്റുകൾ ബി ജെ പിയുടേതും എട്ടെണ്ണം കോൺഗ്രസിന്റേതുമാണ്.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications