'ഗവർണറെ നിയന്ത്രിക്കണം'; രാഷ്ട്രപതിക്ക് പരാതി നൽകി ബിനോയ് വിശ്വം
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി ബിനോയ് വിശ്വം എംപി. സർക്കാരിൻറെ ഭരണഘടനാ പ്രവർത്തനത്തിൽ ഗവർണർ ഇടപെടുന്നത് തടയണം എന്നാവശ്യപ്പെട്ടാണ് പരാതി. ഗവർണർ സർക്കാർ പോര് അസാധാരണമായ സാഹചര്യത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വത്തിന്റെ പരാതി.
ഗവർണർ സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയിലാണ്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രപതി വിഷയത്തില്‍ ഇടപെടണമെന്നും ബിനോയ് വിശ്വം കത്തിലൂടെ ആവശ്യപ്പെട്ടു. എല്ലാ പരിധികളും ലംഘിച്ച് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും ബിനോയ് വിശ്വം നൽകിയ പരാതിയിൽ പറയുന്നു.

facebook/BinoyViswam
ബിനോയ് വിശ്വം നൽകിയ പരാതിയിലെ പ്രധാന ആരോപണങ്ങൾ
'19 ന് അദ്ദേഹം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ രാഷ്ട്രീയ പ്രവര്‍ത്തകനെ പോലെ ആരോപണങ്ങള്‍ അഴിച്ചുവിട്ടു. നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സംസ്ഥാന സർക്കാരുമായി പരസ്യമായി ഏറ്റുമുട്ടുന്ന ഈ രീതി ഭരണഘടനാ വിരുദ്ധ നടപടിയാണ്.
'ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാണ് ഗവര്‍ണര്‍. ഇന്ത്യയിലെ എക്കാലത്തെയും മികച്ച നിയമജ്ഞരിൽ ഒരാളായ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ "ഗവര്‍ണര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിഷ്പക്ഷനായിരിക്കണമെന്നും വ്യക്തിപരമായ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി തന്റെ ഓഫീസ് ഉപയോഗിക്കാൻ പാടില്ലെന്നും" അദ്ദേഹത്തിന്റെ പ്രസിദ്ധമായ വിധിന്യായത്തില്‍ പറയുന്നുണ്ട്.
നിയമവും ഭരണഘടനയും അനുസരിച്ച് പ്രവര്‍ത്തിക്കാൻ ഗവർണർ ബാധിസ്ഥനാണ്. 1975 ലെ ഷംഷേർ സിങും പഞ്ചാബ് സര്‍ക്കാരും തമ്മിലുള്ള കേസിന്റെ വിധിന്യായത്തില്‍ ഗവർണർമാരുടെ പദവി ബ്രിട്ടീഷ് പാര്‍ലമെന്ററി സംവിധാനത്തിലെ രാജാവിന്റെ പദവിക്ക് സമാനമായ നാമമാത്രമായ അധികാരം മാത്രമാണെന്ന് സുപ്രീം കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്.
വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണം, ഗവര്‍ണറോട് പദവിക്ക് അനുസൃതമായ അന്തസും അച്ചടക്കവും പാലിക്കണമെന്ന നിർദ്ദേശം നല്‍കണം. സംസ്ഥാന സര്‍ക്കാരിന്റെ നയപരിപാടികളിലുള്ള ഗവര്‍ണറുടെ അനാവശ്യമായ ഇടപെടല്‍ ഒഴിവാക്കണമെന്നും ബിനോയ് വിശ്വം എംപി സമർപ്പിച്ച പരാതിയിൽ പറയുന്നു.
ഏറെ നാളായി തുടരുന്ന സർക്കാർ ഗവർണർ പോര് കഴിഞ്ഞ ദിവസം ഗവർണർ വാർത്ത സമ്മേളനം വിളിച്ചതോടെ അസാധാരണ സാഹചര്യത്തിലേക്ക് നീങ്ങിയിരുന്നു. കണ്ണൂർ വൈസ് ചാൻസലറെ നിയമിക്കാൻ മുഖ്യമന്ത്രി നേരിട്ടു സമ്മർദം ചെലുത്തിയെന്നാണ് ഗവർണറുടെ ആരോപണം.
മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഗവർണ ഉന്നയിക്കുന്നത്. കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പോലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് ഇടപെട്ട് വിലക്കിയെന്നു ഗവർണർ ഇന്നലെ ആരോപിച്ചിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications