സെക്രട്ടറിയേറ്റ് കൂടി എല്ലാം ഭദ്രമാണെന്നു പറഞ്ഞാല്‍ ജനങ്ങള്‍ക്കു വിശ്വസിക്കാനാവില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും കൈവിടില്ലെന്ന നിലപാടാണ് സിപിഎമ്മിന്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് മുഖ്യമന്ത്രിക്ക് പൂര്‍ണ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തെങ്കിലും അദ്ദേഹത്തിന് വിശദീകരിക്കേണ്ട ആവശ്യം പോലും വന്നില്ല. പ്രതിപക്ഷത്തിനെതിരെ സിപിഎം വിമര്‍ശനം ഉയര്‍ത്തി. കൊവിഡിന് ശേഷം സ്പ്രിംഗ്ളര്‍ കരാര്‍ സിപിഎം പരിശോധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിപിഎം സെക്രട്ടേറിയറ്റ് തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

പാര്‍ട്ടി സെക്രട്ടറിയേറ്റ് കൂടി എല്ലാം ഭദ്രമാണെന്നു പറഞ്ഞാല്‍ അത് ജനങ്ങള്‍ക്കു വിശ്വസിക്കാനാവില്ല. സ്പ്രിംഗ്ളര്‍ വിഷയത്തില്‍ ഈ കമ്പനിയുമായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മുഖ്യമന്ത്രി എവിടെവെച്ച് എത്ര തവണ ചര്‍ച്ചകള്‍ നടത്തി എന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തു വിടണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി സ്പ്രിംഗ്ളറുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാതെ മുഖ്യമന്ത്രിയാണ് ഇതിനു മറുപടി നല്‍കേണ്ടത്. സ്പ്രിംഗ്ളര്‍ കരാറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കുമ്പോള്‍ തന്റെ പാര്‍ട്ടിക്കുള്ളിലെ പഴയ പ്രശ്നങ്ങള്‍ വലിച്ചിഴച്ചും മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ചും മറുപടി നല്‍കാതെ ഒഴിഞ്ഞു മാറാന്‍ മുഖ്യമന്ത്രിക്കാവില്ലെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കുറിപ്പ് വായിക്കാം.
പാര്‍ട്ടി സെക്രട്ടറിയേറ്റ് കൂടി എല്ലാം ഭദ്രമാണെന്നു പറഞ്ഞാല്‍ അത് ജനങ്ങള്‍ക്കു വിശ്വസിക്കാനാവില്ല. സ്പ്രിംഗ്ളര്‍ വിഷയത്തില്‍ ഈ കമ്പനിയുമായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മുഖ്യമന്ത്രി എവിടെവെച്ച് എത്ര തവണ ചര്‍ച്ചകള്‍ നടത്തി എന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തു വിടണം.
അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി സ്പ്രിംഗ്ളറുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാതെ മുഖ്യമന്ത്രിയാണ് ഇതിനു മറുപടി നല്‍കേണ്ടത്. സ്പ്രിംഗ്ളര്‍ കരാറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കുമ്പോള്‍ തന്റെ പാര്‍ട്ടിക്കുള്ളിലെ പഴയ പ്രശ്നങ്ങള്‍ വലിച്ചിഴച്ചും മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ചും മറുപടി നല്‍കാതെ ഒഴിഞ്ഞു മാറാന്‍ മുഖ്യമന്ത്രിക്കാവില്ല. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും ഇതുവരെ മുഖ്യമന്ത്രി വിശദീകരണം നല്‍കിയിട്ടില്ല.
മറുപടി നല്കാന് വകുപ്പു സെക്രട്ടറിയെ ഏല്‍പ്പിച്ച് വകുപ്പു മന്ത്രി പിന്മാറുന്നത് അസാധാരണ സംഭവമാണ്. രാജ്യാന്തര കരാര്‍ സംബന്ധിച്ച വിഷയമായത് കൊണ്ടു തന്നെ സത്യം പുറത്തു കൊണ്ടു വരാന്‍ സിബിഐ അന്വേഷണം തന്നെ വേണമെന്ന് ആവശ്യപ്പെടുന്നു.
-
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
സിലിണ്ടർ ക്ഷാമം; ഈ ദിവസം മുതൽ കേരളത്തിലെ ഹോട്ടലുകൾ പൂട്ടുന്നു! സ്ഥിതി ഗുരുതരം -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും












Click it and Unblock the Notifications