Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ വി അബ്ദുൾ ഖാദർ എംഎൽഎയ്ക്ക് എതിരെ ചെന്നിത്തലയുടെ വർഗ്ഗീയ പരാമർശം!!!

ഗുരുവായൂരിലേക്ക് കൊണ്ടുവരാനിരുന്നിരുന്ന കുടിവെള്ളം റോഡില്‍ ഒഴുക്കി കളഞ്ഞ സംഭവത്തില്‍ നിയമസഭയില്‍ ചര്‍ച്ച നടക്കുന്നതിന് ഇടേയാണ് ചെന്നിത്തലയുടെ വര്‍ഗ്ഗീയ പരാമര്‍ശം.

തിരുവനന്തപുരം: നിയമസഭയില്‍ ഗുരുവായൂര്‍ എംഎല്‍എ കെ വി അബ്ദുള്‍ഖാദറിന് എതിരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിവാദത്തില്‍. രൂക്ഷമായ വിമര്‍ശനമാണ് ചെ്ന്നിത്തലയ്ക്ക് എതിരെ സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്.

ഗുരുവായൂരിലേക്ക് കൊണ്ടുവരാനിരുന്നിരുന്ന കുടിവെള്ളം റോഡില്‍ ഒഴുക്കി കളഞ്ഞ സംഭവത്തില്‍ നിയമസഭയില്‍ ചര്‍ച്ച നടക്കുന്നതിന് ഇടേയാണ് ചെന്നിത്തലയുടെ വര്‍ഗ്ഗിീയ പരാമര്‍ശം.

ചെന്നിത്തല പറഞ്ഞത്

കുടിവെള്ളം റോഡില്‍ ഒഴുക്കി കളഞ്ഞതിന് പിന്നില്‍ മുസ്ലീംലീഗ്-കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് പങ്കുണ്ടെന്ന് കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ പരാമര്‍ശമാണ് ചെന്നിത്തലയെ പ്ര്‌കോപിപ്പിച്ചത്. അബ്ദുള്‍ഖാദറിന് ഗുരുവായൂരില്‍ എന്ത് കാര്യം എന്നായിരുന്നു ചെന്നിത്തല ദേഷ്യത്തോടെ ചോദിച്ചത്.

പ്രതിഷേധം

ചെന്നിത്തലയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ഭരണപക്ഷം സഭ സ്തംഭിച്ചു. ആര്‍എസ്സുകാരെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ സഭ ബഹിഷ്‌ക്കരിച്ചു.

പറഞ്ഞിട്ടില്ല

സംഭവത്തില്‍ ഭരണപക്ഷം ശക്തമായി പ്രതിഷേധിച്ചതോടെ താന്‍ വര്‍ഗ്ഗീയമായി വിഷയത്തെ കണ്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സഭാ രേഖകളില്‍ നിന്ന് നീക്കി

ചെന്നിത്തല അബ്ദുള്‍ ഖാദര്‍ എംഎല്‍എയ്ക്ക് എതിരെ നടത്തിയ പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്ന് നീക്കിയതായി സ്പീക്കര്‍ റൂളിംഗ് പുറപ്പെടുവിച്ചു.

പ്രതിപക്ഷ നേതാവ് സംഘപരിവാറുകാരനാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആക്ഷേപം.

പ്രതിപക്ഷ നേതാവ് പറഞ്ഞത് വര്‍ഗ്ഗീയ തെമ്മാടിത്തമാണെന്നാണ് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജിന്റെ പ്രതികരണം.

'പോടാ' എന്ന് വിളിച്ചോ...

പ്രതിപക്ഷ പ്രതിഷേധത്തിന് ഇടേ എംഎൽഎ വിടി ബൽറാം, മുഖ്യമന്ത്രി പിണറായി വിജയനെ പോടോ എന്ന് വിളിച്ചെന്ന് ആക്ഷേപം ഉണ്ട്. ഇതിന്റെ പേരിൽ വലിയ പ്രതിഷേധമാണ് സഭയിൽ നടന്നത്.

ശരിയായില്ല

മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയതും, സഭയിൽ വ്യാഴാഴ്ച നടന്ന പ്രതിഷേധ പ്രകടനങ്ങളും നാണക്കേടായി എന്ന് സ്പീക്കർ ശ്രീരാമകൃഷ്ണനും വ്യക്തമാക്കി കഴിഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+