കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബല്‍റാമിന്‍റെ പരിഹാസം തിരിച്ചടിയായോ? മാണി സ്മാരകത്തിന് തുക അനുവദിച്ചതില്‍ ചെന്നിത്തലയുടെ വിശദീകരണം

Google Oneindia Malayalam News

തിരുവനന്തപുരം: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം സംസ്ഥാനത്തെ ധനകാര്യ മന്ത്രിയുമായിരുന്ന കെഎം മാണിക്ക് സ്മാരകം പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ 5 കോടി രൂപ അനുവദിച്ചിരുന്നു. ഈ തീരുമാനത്തില്‍ സര്‍ക്കാറിനെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും നിരവധിയാളുകളാണ് രംഗത്ത് എത്തിയത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറില്‍ ധനമന്ത്രിയായിരിക്കെ കെഎം മാണിക്കെതിരെ എല്‍ഡിഎഫ് ഉന്നയിച്ച ആരോപണങ്ങളിലൂന്നിയായിരുന്നു പലരും ബജറ്റിലെ തീരുമാനത്തെ വിമര്‍ശിച്ചത്. ഒരു പടി കൂടി കടന്ന് പരിഹാസത്തിന്‍റെ രൂപത്തിലായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം എംഎല്‍എയുടെ വിമര്‍ശനം. ഇതോടെ സംഭവത്തില്‍ പ്രതിപക്ഷ നേതാവിന് വിശദീകരണം നടത്തേണ്ടിയും വന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

പരിഹാസം

പരിഹാസം

ഇടതുമുന്നണിക്കും സംവിധായകന്‍ ആഷിക് അബുവിനേയും പരോക്ഷമായി ട്രോളിക്കൊണ്ടായിരുന്നു കെഎം മാണിക്ക് സ്മാരകം നിര്‍മിക്കാന്‍ 5 കോടി രൂപ അനുവദിച്ച തീരുമാനത്തെ ബല്‍റാം വിമര്‍ശിച്ചത്. '5 കോടിയിൽ പ്രമുഖ സംവിധായകൻ വക 500 രൂപ കുറച്ച് ബാക്കി 4,99,99,500 രൂപ ഖജനാവിൽ നിന്ന് ചെലവഴിച്ചാൽ മതിയല്ലോ അല്ലേ?'-എന്നാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

വിടി ബല്‍റാം

ഫേസ്ബുക്ക് പോസ്റ്റ്

'എന്‍റെ വക 500' ക്യാമ്പയിന്‍'

'എന്‍റെ വക 500' ക്യാമ്പയിന്‍'

ബാര്‍കോഴ ആരോപണം സജീവമായിരുന്ന സമയത്ത് കെഎം മാണിക്കെതിരെ ഇടതുമുന്നണി ഉന്നയിച്ച ആരോപണങ്ങളായിരുന്ന വിടി ബല്‍റാം ഓര്‍മിപ്പിച്ചത്. അന്ന് ഏറ്റവും ശ്രദ്ധേയമായ ഒരു ക്യാമ്പയിനായിരുന്നു സംവിധായകനായ ആഷിക് അബു അടക്കമുള്ളവര്‍ തുടങ്ങിവെച്ച 'എന്‍റെ വക 500' ക്യാമ്പയിന്‍' ഇതാണ് കഴിഞ്ഞ ദിവസം ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ബല്‍റാം വീണ്ടും എടുത്തിട്ടത്.

ഫേസ്ബുക്ക് പോസ്റ്റ്

ആഷിക് അബുവിന്‍റെ പഴയ ഫേസ്ബുക്ക് പോസ്റ്റ്

ചെന്നിത്തലയുടെ വിശദീകരണം

ചെന്നിത്തലയുടെ വിശദീകരണം

എന്നാല്‍ കെഎം മാണി സ്മാരകത്തിന് അഞ്ച് കോടി രൂപ അനുവദിച്ച ബജറ്റ് നടപടിയില്‍ തെറ്റില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കുന്നത്. മണ്‍മറഞ്ഞു പോയ നേതാക്കള്‍ക്ക് സ്മാരകം പണിയുന്നതില്‍ എന്താണ് തെറ്റെന്നും ചെന്നിത്തല തിരുവനന്തപുരത്ത് ചോദിച്ചു.

രാഷ്ട്രീയമില്ല

രാഷ്ട്രീയമില്ല

വിടി ബല്‍റാം അടക്കമുള്ളവരുടെ പരിഹാസത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ചെന്നിത്തലയുടെ വിശദീകരണം. മരിച്ച നേതാക്കള്‍ക്ക് സ്മാരകം പണിയുന്നത് സ്വാഭാവികമാണെന്നും ജോസ് കെ മാണിയെ ലക്ഷ്യം വെച്ചുള്ള നീക്കമായൊന്നും ഇതിനെ വിലയിരുത്തേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതൃപ്തി

അതൃപ്തി

കെഎം മാണിക്ക് സ്മാരകം നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ച തീരുമാനത്തെ യുഡിഎഫ് നേതാക്കള്‍ തന്നെ പരിഹസിക്കുന്നതിലുള്ള അതൃപ്തി കേരള കോണ്‍ഗ്രസ് നേതൃത്വം മുന്നണി നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന. അന്തരിച്ച നേതാവിനെ പരിഹസിക്കാന്‍ മാത്രമാണ് ഇതിലൂടെ വഴിയൊരുക്കുന്നതെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ പരാതിപ്പെട്ടു.

മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു

മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു

അതേസമയം, ബജറ്റ് പ്രഖ്യാപനത്തെ ജോസ് കെ മാണി എംപി സ്വാഗതം ചെയ്തു. ഇക്കാര്യം താന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. ടസര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നു. പഠന ഗവേഷണ കേന്ദ്രത്തിന് അഞ്ചു കോടി രൂപ നല്‍കണമെന്ന് താന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു'- ജോസ് കെ മാണി പറഞ്ഞു.

സിപിഐ നിലപാട്

സിപിഐ നിലപാട്

ബജറ്റ് തീരുമാനത്തെ സിപിഐയും പിന്തുണച്ചു. കേരളത്തില്‍ ദീര്‍ഘകാലം മന്ത്രിയും എംഎല്‍എയുമായിരുന്ന മാണിക്ക് വേണ്ടി സ്മാരകം പണിയുന്നതില്‍ തെറ്റില്ലെന്ന് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചു പോയ ഒരു നേതാവിന് വേണ്ടി അങ്ങനെയൊരു സ്മാരകം പണിണമെന്ന് തോന്നിയതില്‍ ഒരു തെറ്റുമില്ല. ഇന്ത്യയുടെ ഒരു സിസ്റ്റം അനസരിച്ച്

കേരള കോണ്‍ഗ്രസില്‍ ലയന നീക്കം; എല്‍ഡിഎഫ് കക്ഷിയെ പിളര്‍ത്തും, നേട്ടമാകുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്കേരള കോണ്‍ഗ്രസില്‍ ലയന നീക്കം; എല്‍ഡിഎഫ് കക്ഷിയെ പിളര്‍ത്തും, നേട്ടമാകുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്

 'അവിടെ കോണ്‍ഗ്രസിന് പ്രവചിച്ചത് 2 സീറ്റ്, പക്ഷെ നേടിയത് 31 സീറ്റ്; ദില്ലിയിലും അത് ആവര്‍ത്തിക്കും' 'അവിടെ കോണ്‍ഗ്രസിന് പ്രവചിച്ചത് 2 സീറ്റ്, പക്ഷെ നേടിയത് 31 സീറ്റ്; ദില്ലിയിലും അത് ആവര്‍ത്തിക്കും'

English summary
ramesh chennithala say about state budget announcement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X