ഓഖി ചുഴലിക്കാറ്റ് ഭീതി വിതച്ച പൂന്തുറയില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സന്ദര്‍ശനം നടത്തി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ഭീതി വിതച്ച പൂന്തുറ പ്രദേശത്ത് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സന്ദര്‍ശിച്ചു. സന്ദര്‍ശനം നടത്തി. ജനങ്ങളുടെ പരിഭ്രാന്തി അറയിച്ചതായും ചെന്നിത്തല പറഞ്ഞു.
സ്ഥലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പൂന്തുറ സെന്റ് തോമസ് പള്ളിയില്‍ കണ്ട്രോള് റൂം തുറക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് റവന്യു മന്ത്രിയോട് ആവശ്യപ്പെട്ടതായി രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ക്ക് സൗജനയ റേഷന്‍ ഏര്‍പ്പെടുത്തണമെന്നും ചെന്നിത്തല പറഞ്ഞു.
എന്നാല്‍ തീരദേശമേഖലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഓരോ വിലപ്പെട്ട ജീവനും രക്ഷിക്കേണ്ട സമയമആണിതെന്നും രക്ഷാപ്രവർത്തനം വൈകിയതമായി ബന്ധപ്പെട്ട് ആരേയും കുറ്റപ്പെടുത്താൻ ഇല്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കി. ശശി തരൂര്‍ എംപി, വിഎസ് ശിവകുമാര്‍ എംഎല്‍എ തുടങ്ങിയവരും ഇവരുടെ കൂടെയുണ്ടായിരുന്നു.