ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടതോടെ അതില്‍ ഏറ്റവും താരമൂല്യമുള്ള സ്ഥാനാര്‍ത്ഥിയായി മാറിയിരിക്കുകയാണ് രമേഷ് പിഷാരടി. പാലക്കാടാണ് രമേഷ് പിഷാരടി മത്സരിക്കുന്നത്. ഇതോടെ രാഷ്ട്രീയ കേരളം ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്ന മത്സരം പാലക്കാടായിരിക്കും. രമേഷ് പിഷാരടിയുടെ കന്നിയങ്കമാണിത്.
നേരത്തെ തന്നെ പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ രമേഷ് പിഷാരടിയും ഇടം പിടിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷം നേടി വിജയിച്ചെങ്കിലും പിന്നീട് ഗുരുതരമായ ലൈംഗികാരോപണം നേരിട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാര്‍ട്ടിക്ക് വരുത്തിയ വലിയ പേരുദോഷം രമേഷ് പിഷാരടിയിലൂടെ പരിഹരിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ജില്ലയിലെ പ്രമുഖ നേതാക്കളെല്ലാം ഐക്യകണ്ഠേനയാണ് രമേഷ് പിഷാരടിയുടെ പേര് നിര്‍ദേശിച്ചത്. അതേസമയം, മണ്ഡലത്തിന് പുറത്തുനിന്നുള്ളയാളെ ഇറക്കുന്നത്തില്‍ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് വിയോജിപ്പ് ഉണ്ടായിരുന്നുവെങ്കിലും ഏറ്റവും ഒടുവില്‍ രമേഷ് പിഷാരടിയുടെ പേര് തന്നെ ഉറപ്പിക്കുകയായിരുന്നു. രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വം യുവ വോട്ടര്‍മാര്‍ക്ക് ഇടയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.

നടന്, സംവിധായകന്, ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച രമേഷ് പിഷാരടി എല്ലാ കാലത്തും കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ പല വിഷയങ്ങളിലും പങ്കുവെക്കാറുണ്ട്. കലാകാരന് എന്ന നിലയില്‍ രമേഷ് പിഷാരടിക്ക് ജനങ്ങളിലുള്ള സ്വാധീനം വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പാലക്കാട് ബിജെപിയുടെ ശോഭാ സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥി.
ജനവിധി തേടുന്ന വിവരം ഫേസ്ബുക്കിലൂടെയും രമേഷ് പിഷാരടി പങ്കുവെച്ചിട്ടുണ്ട്. ജനവിധി തേടി ജന്മ നാട്ടിലേക്ക് എന്ന തലക്കെട്ടിലാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പുതിയ ഒരു ഉത്തരവാദിത്തവമായി ജന്മനാടായ പാലക്കാടിന്റെ മണ്ണിലേക്ക് എത്തുകയാണെന്നും എല്ലാവരും ഒപ്പം ഉണ്ടാകണമെന്നും രമേഷ് പിഷാരടി അഭ്യര്‍ത്ഥിക്കുന്നു. അരങ്ങില്‍ ഞാന്‍ അവതരിപ്പിക്കുന്ന കലാപരിപാടികളില്‍ നിന്നും താല്‍ക്കാലിക വിരാമം എടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ജനവിധി തേടി ജന്മ നാട്ടിലേക്ക്
പ്രിയപെട്ടവരെ കഴിഞ്ഞ 25 വര്‍ഷത്തിലധികമായി വേദികളിലൂടെയും ടെലിവിഷന്‍, സിനിമ, മറ്റു മാധ്യമങ്ങളിലൂടെയും നിങ്ങള്‍ക്ക് മുന്നിലെത്തിയ ആളാണ് ഞാന്‍. ഇക്കാലമത്രയും ചിന്തയും ചിരിയും ഏറ്റവും സഭ്യവും മാന്യവുമായി പങ്കുവയ്ക്കാനായി എന്ന് വിശ്വസിക്കുന്നു.
ഇനി പുതിയ ഒരു ഉത്തരവാദിത്തവമായി ജന്മനാടായ പാലക്കാടിന്റെ മണ്ണിലേക്ക്; നിയമസഭാ സ്ഥാനാര്‍ഥി ആയി.
സ്വാതന്ത്ര്യ സമരം മുതല്‍ 'ഇന്ത്യ' എന്ന മഹാരാജ്യം; മതേതരരാജ്യം കെട്ടിപ്പെടുക്കുന്നതില്‍ ഒറ്റയ്ക്ക് നിലകൊണ്ട് കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിനൊപ്പം. അര നൂറ്റാണ്ടിലധികം കാലം കൊണ്ട് ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ വോട്ട് അടയാളപെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തില്‍ ആണ് മത്സരിക്കുക... അഭിമാനം സന്തോഷം
ഇനി പാലക്കാടുള്ള ജനങ്ങള്‍ക്കും....അവരുടെ ആവശ്യങ്ങള്‍ക്ക്കും തന്നെയാണ് എന്റെ പ്രഥമ പരിഗണന. അരങ്ങില്‍ ഞാന്‍ അവതരിപ്പിക്കുന്ന കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം.
കക്ഷി രാഷ്ട്രീയത്തിന്റെയോ വിശ്വാസങ്ങളുടെയോ ദേശത്തിന്റെയോ വേര്‍തിരിവും വേലികളും ഇല്ലാത്ത സ്നേഹമാണ് ഞാന്‍ നിങ്ങളില്‍ നിന്നും അനുഭവിച്ചത്. എനിക്ക് തന്ന സ്നേഹം തിരികെ തരാന്‍ കഠിന പ്രയത്നം ചെയ്യും. കഴിഞ്ഞ കാലങ്ങളില്‍ എന്നപോലെ ഒപ്പം നിങ്ങള്‍ ഉണ്ടെന്ന വിശ്വാസത്തോടെ...
സ്നേഹത്തോടെ
രമേഷ് പിഷാരടി
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു; തന്റെ മറുപടി ഇതായിരുന്നുവെന്ന് കൃഷ്ണപ്രഭ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications