റംസിയുടെ മരണം: ലക്ഷ്മിയ്ക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ, വാദം തള്ളി കോടതി
കൊല്ലം: കൊട്ടിയത്ത് പ്രതിശ്രുത വരൻ വിവാഹത്തിൽ പിന്മാറിയതോടെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടി ലക്ഷ്മി പ്രമോദിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ. ആത്മഹത്യയിൽ ഹാരീസിന്റെ കുടുംബത്തിന് പങ്കുണ്ടെന്ന് നേരത്തെ തന്നെ ആത്മഹത്യ ചെയ്ത റംസിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലും. ആത്മഹത്യയിൽ ഹാരീസിന്റെ ബന്ധുക്കൾക്ക് പങ്കുണ്ടെന്നാണ് ക്രൈം ബ്രാഞ്ചും കണ്ടെത്തിയിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച ക്രൈം ബ്രാഞ്ച് നടിയ്ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് കോടതിയിൽ വാദിച്ചിട്ടുള്ളത്.

മതിയായ കാരണമല്ലെന്ന്
കേസിലെ പ്രതികൾക്കെതിരെ ജനരോഷം ശക്തമായതിനാൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ ഇത് ജാമ്യം നിഷേധിക്കാനുള്ള മതിയായ കാരണമല്ലെന്നാണ് കോടതി നിരീക്ഷിച്ചത്. വരുന്ന വെള്ളിയാഴ്ച കേസിൽ കോടതി വിധി പറയുന്നത്. കേസിൽ അറസ്റ്റിലായ പ്രതി ഹാരീസ് നിലവിൽ റിമാൻഡിലാണുള്ളത്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കും.

ഗുരുതര ആരോപണങ്ങൾ
റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹാരീസിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഹാരീസിന്റെ മാതാവ്, സഹോദരന്റെ ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദ് എന്നിവർക്കെതിരെയാണ് ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്. ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് കേസിൽ നിന്ന് നടിയെ രക്ഷിച്ച് പ്രതി ചേർക്കപ്പെട്ടവരെ ദുർബല വകുപ്പുകൾ ചുമത്തി രക്ഷിക്കാൻ ശ്രമം നടന്നുവരുന്നതായും റംസിയുടെ കുടുംബം ആരോപിക്കുന്നു. ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീടാണ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. പത്തനംതിട്ട എസ്പി കെജി സൈമണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവരുന്നത്.

ഗർഭഛിദ്രം നിർബന്ധിച്ച്
വിവാഹമുറപ്പിച്ച ശേഷം ഗർഭം ധരിച്ച റംസിയെ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് കൊണ്ടുപോയത് സീരിയൽ നടിയായിരുന്നു. ഇതിനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും നടിയ്ക്കെതിരെ നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആദ്യം കേസ് അന്വേഷിച്ച പോലീസ് സംഘം ഹാരിസിന്റെ സഹോദരൻ, ഭാര്യ ലക്ഷ്മി പ്രമോദ് എന്നിവരെ ചോദ്യം ചെയ്യുകയും ഇരുവരുടെയും ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല. ഇതിനിടെ റംസിയുടെ കുടുംബത്തിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നത്.

മുൻകൂർ ജാമ്യം തേടി
കേസിൽ പോലീസ് നീക്കം ശക്തമായതോടെയാണ് മുൻകൂർജാമ്യം ആവശ്യപ്പെട്ട് ലക്ഷ്മി പ്രമോദ് കൊല്ലം സെഷൻസ് കോടതിയെ സമീപിച്ചത്. റംസിയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരനായിരുന്ന ഹാരീസ് മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. എട്ട് വർഷമായി പ്രണയത്തിലായിരുന്ന റംസിയുടേയും ഹാരീസിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞ ജൂലൈയിലാണ് നടക്കുന്നത്. എന്നാൽ സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹാലോചന വന്നതോടെ ഒഴിവാക്കാൻ ശ്രമിച്ചുവെന്നും ഇതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നുമാണ് രക്ഷിതാക്കളുടെ പരാതി. ഇതിനിടെ സ്വർണ്ണവും പണവും കുടുംബത്തിൽ വാങ്ങിയെന്നും കുടുംബം ആരോപിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications