എംടിയോട് ക്ഷമ ചോദിച്ചു; രണ്ടാമൂഴം നടക്കുമെന്ന് ശ്രീകുമാർ മേനോൻ
Recommended Video

കോഴിക്കോട്: പ്രഖ്യാപിച്ചതുമുതൽ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു രണ്ടാംമൂഴം സിനിമയാകുന്നത്. അനിശ്ചിതത്വങ്ങൾക്കൊടുവിൽ രണ്ടാമൂഴവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വഴിത്തിരിവ്. ചിത്രം വൈകുന്നതിൽ പ്രതിഷേധിച്ച് എംടി വാസുദേവൻ നായർ തിരക്കഥ തിരികെ ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങളും തുടങ്ങിയത്.
തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി വാസുദേവൻ നായർ നിയമനടപടികളേക്കും പോയിരുന്നു. എംടി വാസുദേവൻ നായരെ അനുനയിപ്പിക്കാനായി സംവിധായകൻ ശ്രീകുമാർ മേനോൻ എം ടിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. മഞ്ഞുരുകിത്തുടങ്ങുന്നുവെന്ന പ്രതീക്ഷയാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം സംവിധായകൻ പങ്കുവയ്ക്കുന്നത്.

വാക്ക് നിറവേറ്റും
ആശങ്കകൾക്ക് വിരാമമായി എന്ന ശുഭാപ്തി വിശ്വാസമാണ് സംവിധായകൻ ശ്രീകുമാർ മേനോൻ ഒന്നര മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രകടിപ്പിച്ചത്. എംടി വാസുദേവൻ നായരോട് ക്ഷമ ചോദിച്ചു, അദ്ദേഹത്തിന് കൊടുത്ത വാക്ക് നിറവേറ്റുവെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. ചിത്രത്തിന്റെ പുരോഗതി എംടിയെ അറിയിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നായിരുന്നു വിവാദങ്ങളോട് ശ്രീകുമാർ മേനോൻ പ്രതികരിച്ചത്

നിയമയുദ്ധമില്ല
രണ്ടാമൂഴം നിയമയുദ്ധത്തിലേക്കില്ല. ചിത്രം എന്ന് വെള്ളിത്തിരയിൽ എത്തുമെന്നായിരുന്നു എംടിയുടെ ആശങ്ക. ഇത്തരം ആശങ്കകൾ പരിഹരിക്കാൻ തനിക്ക് സാധിച്ചുവെന്നും ശ്രീകുമാർ മേനോൻ വ്യക്തമാക്കി. ഒടിയൻ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് എംടിയെ പുരോഗതി അറിയിക്കുന്നതിൽ വീഴ്ച പറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിച്ച കേസ്
നടിയെ ആക്രമിച്ച കേസുമായി രണ്ടാമൂഴത്തെ കൂട്ടിക്കെട്ടാൻ ചിലർ ശ്രമിച്ചു, അത്തരക്കാർ വെറുതെ സമയം പാഴാക്കുകയാമെന്നും ശ്രീകുമാർ മേനോൻ വ്യക്തമാക്കി. എം ടിയുടെ പിന്മാറ്റത്തിന് പിന്നിൽ മലയാളത്തിലെ ഒരു പ്രമുഖ നടന്റെ ഇടപെടലുകളാണെന്ന തരത്തിൽ മുൻപ് വാർത്തകൾ വന്നിരുന്നു.

കാലാവധി കഴിഞ്ഞതിനാൽ
കഴിഞ്ഞ ഒക്ടോബർ 11നാണ് തിരക്കഥ തിരികെ വേണമെന്ന് എംടി വാസുദേവൻ നായർ ആവശ്യപ്പെട്ടത്. 4 വർഷം മുമ്പായിരുന്നു ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കുന്നത്. മൂന്ന് വർഷത്തിനകം സിനിമ തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഒരു വർഷം കൂടി സമയം നീട്ടി നൽകിയിട്ടും ചിത്രീകരണം തുടങ്ങിയില്ല. ഇതാണ് എംടി പിന്തിരിയാൻ കാരണം. കോഴിക്കോട് മുൻസിഫ് കോടതിയിൽ തടസഹർജിയും നൽകിയിരുന്നു.

2020ൽ
2020ൽ ചിത്രത്തിന്റെ ആദ്യഭാഗം തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. രണ്ടാം ഭാഗം 2021 ഏപ്രിലിൽ റിലീസ് ചെയ്യാനാണ് പദ്ധതി. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ അവസാനഘട്ടത്തിലാണെന്നാണ് സംവിധായകൻ അറിയിക്കുന്നത്. ആയിരം കോടി മുതൽ മുടക്കിലുള്ള ചിത്രത്തിൽ പ്രധാനവേഷത്തിൽ മോഹൻലാലാണ് എത്തുന്നത്.

നിർമാതാവിന്റെ നിലപാട്
അതേസമയം കേരളത്തിൽ നടക്കുന്ന വിവാദങ്ങളെ പറ്റി അറിയില്ലെന്നാണ് നിർമാതാവ് ബിആർ ഷെട്ടി പറയുന്നത്. തന്നെ സംബന്ധിച്ചിടത്തോളം മഹാഭാരതം സിനിമയാകണം. തിരക്കഥ ആരുടേതാണെന്നോ ആരു സംവിധാനം ചെയ്യുമെന്നതോ പ്രശ്മനമല്ല. ശ്രീകുമാർ മേനോൻ തന്നെയാണോ സംവിധായകൻ എന്ന ചോദ്യത്തിന് അതിപ്പോൾ പറയാൻ സാധിക്കില്ലെന്നായിരുന്നു ബിആർ ഷെട്ടിയുടെ പ്രതികരണം.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications