വേടന് കഞ്ചാവ് ഉപയോഗിച്ചു എന്ന് പോലീസ്; കേസില്‍ ഒമ്പത് പ്രതികള്‍, കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: റാപ്പര്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്. തൃപ്പൂണിത്തുറ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹില്‍പാലസ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് കുറ്റപത്രം. വേടനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. വേടന് കഞ്ചാവ് ഉപയോഗിച്ചു എന്നാണ് പോലീസ് ആരോപിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് വേടന് താമസിക്കുന്ന ഫ്ളാറ്റില്‍ നിന്ന് പോലീസ് കഞ്ചാവ് പിടിച്ചത്. വില്‍ക്കാനുള്ള അളവില്‍ ഇല്ലായിരുന്നു എങ്കിലും ഉപയോഗിക്കുന്ന അളവിലുണ്ടായിരുന്നുവത്രെ. കേസില്‍ നേരത്തെ കോടതി വേടന് ജാമ്യം അനുവദിച്ചിരുന്നു. ഈ കേസില്‍ പ്രതിയായ പിന്നാലെയാണ് കൂടുതല്‍ കേസുകളില്‍ വേടനെ പ്രതിചേര്‍ത്തത്.

വേടനും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ ഒമ്പത് പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇനി കേസില്‍ വിചാരണ നടക്കും. ആരോപിക്കുന്ന സംഭവത്തില്‍ തെളിവുകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കേണ്ടി വരും. വലിയ അളവില്‍ കഞ്ചാവ് കണ്ടെടുത്തിട്ടില്ലാത്ത സാഹചര്യത്തില്‍ ഗൗരവമായ കേസല്ല എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഈ കേസില്‍ അറസ്റ്റിലായ വേളയിലാണ് വേടനെതിരെ പുലി നഖം കേസ് വനംവകുപ്പ് രജിസ്റ്റര്‍ ചെയ്തത്. വേടന്റെ മാലയില്‍ കണ്ടെത്തിയത് പുലി നഖമാണ് എന്നായിരുന്നു ആരോപണം. ഇത് തനിക്ക് പ്രവാസിയായ ആരാധകന് സമ്മാനിച്ചതാണ് എന്ന് വേടന് അറിയിച്ചിരുന്നു. എങ്കിലും ഇത് കുറ്റകരമാണ് എന്ന് കണ്ടെത്തിയാണ് കേസെടുത്തത്.
തുടര്‍ച്ചയായ കേസുകള്‍ എടുക്കുകയും വേഗത്തില്‍ നടപടി സ്വീകരിക്കുകയും ചെയ്ത അന്വേഷണ സംഘത്തിന്റെ നീക്കം മറ്റു ചില ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. വേടനെ ഒതുക്കാന്‍ ചിലര്‍ ബോധപൂര്‍വം കളിക്കുന്നു എന്നായിരുന്നു വിമര്‍ശനം. പുലി നഖം കേസ് അനാവശ്യമായി എടുത്തതാണ് എന്ന വിമര്‍ശനവും ഉയര്‍ന്നു. അതിന് ശേഷം വേടനെതിരെ ലൈംഗിക ആരോപണ കേസ് എടുത്തിരുന്നു.
വേടന് കോഴിക്കോടും കൊച്ചിയിലും വച്ച് പീഡിപ്പിച്ചു എന്നായിരുന്നു യുവ ഡോക്ടറുടെ പരാതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ പരാതി നല്‍കുന്നത് വേടനെതിരായ നീക്കങ്ങളുടെ ഭാഗമാണ് എന്ന പ്രചാരണവുമുണ്ടായി. മൂന്ന് കേസിലും വേടന് ജാമ്യം ലഭിച്ചിട്ടുണ്ട്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നുമാണ് വിഷയത്തില്‍ വേടന് പ്രതികരിച്ചിരുന്നത്.
ആര്‍എസ്എസ് വിരുദ്ധ നിലപാടാണ് വേടന് സ്വീകരിക്കുന്നത്. പിന്നാക്ക വിഭാഗത്തിന്റെ രാഷ്ട്രീയമാണ് അദ്ദേഹം ഉയര്‍ത്തുന്നത്. ഇതാണ് വേടനെതിരായ നീക്കങ്ങള്‍ക്ക് കാരണം എന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications