Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ ജീവിതം ഈ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു മരിക്കും'; എവിടേയും പോയിട്ടില്ലെന്ന് വേടന്‍

കൊച്ചി: പീഡന പരാതി വിവാദങ്ങള്‍ക്കിടെ ആദ്യമായി പ്രതികരിച്ച് റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി. ഒരപാട് ആളുകള്‍ വിചാരിക്കുന്നത് വേടന്‍ എവിടെയോ പോയി എന്നാണ് എന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ട കോന്നിയില്‍ തിങ്കളാഴ്ച സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയായിരുന്നു വേടന്റെ പ്രതികരണം. ഒരു കലാകാരന്‍ ഒരിക്കലും എവിടേയും പോകില്ല എന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.

' എന്റെ ഈ ജീവിതം ഈ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു മരിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്,' വേടന്‍ പറഞ്ഞു. ബലാത്സംഗ കേസില്‍ നാളെ തൃക്കാക്കര പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയാണ് വേടന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഓണത്തോട് അനുബന്ധിച്ച് കോന്നിയില്‍ നടന്ന കരിയാട്ട ഫെസ്റ്റില്‍ ആണ് വേടന്‍ പങ്കെടുത്തത്. കോന്നി എംഎല്‍എ കെയു ജനീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

Vedan

യുവതിയുടെ ലൈംഗിക പീഡനപരാതിയെ തുടര്‍ന്ന് ഏറെ നാളായി ഒളിവിലായിരുന്നു വേടന്‍. എന്നാല്‍ ഹൈക്കോടതി പിന്നീട് വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് ശേഷം വേടന്‍ ആദ്യമായാണ് പൊതു വേദിയില്‍ എത്തുന്നത്. കര്‍ശന ഉപാധികളോടെയാണ് വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വേടനെതിരെ രജിസ്റ്റര്‍ ചെയ്ത ഓരോ കേസിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ബ്രേക്ക് അപ്പ് ആയതിന് ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ നീതി നിഷേധമാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സെപ്റ്റംബര്‍ 9 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും വേടന് നിര്‍ദേശം നല്‍കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.

എറണാകുളം തൃക്കാക്കര പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് വേടന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. 2021-2023 കാലയളവില്‍ വിവിധ ഫ്ളാറ്റുകളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതി വേടനെതിരായ പരാതിയില്‍ പറയുന്നത്. എന്നാല്‍ വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കും മാനേജര്‍ക്കും ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്നുമാണ് വേടന്‍ പറയുന്നത്.

അതിനിടെ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകും എന്ന് പരാതിക്കാരിയോട് ഹൈക്കോടതി ചോദിച്ചിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കരുതെന്നും സുപ്രിംകോടതി വിധിയെ പരാതിക്കാരിയുടെ അഭിഭാഷക വ്യക്തമായി മനസിലാക്കിയിട്ടില്ലേ എന്നും കോടതി ചോദിച്ചിരുന്നു.

ബ്രേക്ക് അപ്പ് ആയതിന് ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ട് എന്നും അതിനാല്‍ ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ നീതി നിഷേധമാകുമെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+