ഹരിദാസന്റെ കാശ് തട്ടിയെടുക്കാനാണ് ശ്രമിച്ചത് എന്ന് ബാസിത്ത്; 'അഖില്‍ മാത്യുവിന് പണം നല്‍കിയിട്ടില്ല'
തിരുവനന്തപുരം: നിയമന കോഴ വിവാദത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ പി എ അഖില്‍ മാത്യുവിന് പണം നല്‍കിയിട്ടില്ലന്ന് കഴിഞ്ഞ ദിവസം പിടിയിലായ ബാസിതും. കന്റോണ്‍മെന്റ് പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ബാസിത് ഇക്കാര്യം വ്യക്തമാക്കിയത്. ഹരിദാസനില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞത് എന്നാണ് ബാസിത് പറയുന്നത്.
മന്ത്രിയുടെ പി എയുടെ പേര് പരാതിയില്‍ എഴുതി ചേര്‍ത്തത് ബാസിത് ആണ് എന്ന് നേരത്തെ സംശയുണ്ടായിരുന്നു. ഇക്കാര്യവും ബാസിത് പൊലീസിനോട് സ്ഥിരീകരിച്ചു. ബാസിതിനെ റിമാന്‍ഡ് ചെയ്ത് നാളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്തേക്കാനാണ് സാധ്യത. അതേസമയം നിയമന കോഴ കേസിലെ പ്രതികളെല്ലാം മയക്കുമരുന്നിന് അടിമകളാണ് എന്നാണ് പൊലീസ് ഭാഷ്യം.

Image Credit: Screengrab/Mathrubhumi News
ബാസിത്തും റഹീസും ലെനിനും ചേര്‍ന്നാണ് അഖില്‍ സജീവിനെ കൊണ്ട് ഹരിദാസനെ ഫോണ്‍ വിളിപ്പിച്ചത്. ലെനിന്റെ അക്കൗണ്ടിലേക്ക് പണം ഇടാന്‍ നിര്‍ദ്ദേശിച്ചത് ബാസിത്താണ്. നിയമന കോഴയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയെയും പിഎയെയും അപകീര്‍ത്തിപ്പെടുത്താനും പണം തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തിയതിന്റെയും മുഖ്യ സൂത്രധാരന്‍ ബാസിത്താണ് എന്നും പൊലീസ് അറിയിച്ചു.
അതിനിടെ അഖില്‍ സജീവ് തന്നെ നേരില്‍ വന്ന് കണ്ടുവെന്ന മൊഴി തിരുത്തി വീണ്ടും പരാതിക്കാരന് ഹരിദാസ് രംഗത്തെത്തി. മാര്‍ച്ച് 10 ന് മലപ്പുറത്തെ വീട്ടില്‍ അഖില്‍ സജീവന് നേരിട്ടെത്തി നിയമനം വാദ്ഗാനം ചെയ്ത ശേഷം പണം നല്കി എന്നായിരുന്നു ഹരിദാസന് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ഹരിദാസന് ഇപ്പോള്‍ തിരുത്തിയിരിക്കുകയാണ്. നേരത്തെ അഖില്‍ സജീവിന് പണം നല്കി എന്ന മൊഴിയും ഹരിദാസന് തിരുത്തിയിരുന്നു.
ഇന്നേവരെ അഖില്‍ സജീവനെ നേരിട്ട് കണ്ടിട്ടില്ലെന്നാണ് ഹരിദാസന് ഇപ്പോള്‍ പറയുന്നത്. ഇന്നലെയാണ് ബാസിതിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് മഞ്ചേരിയിലെ ബന്ധുവീട്ടില്‍ നിന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. നിയമന കോഴക്ക് പിന്നില്‍ നേരത്തെ തന്നെ ഗൂഢാലോചന സംശയം ആരോഗ്യമന്ത്രി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസും ഈ വഴിക്ക് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു.
മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റിന്റെ പേര് പറഞ്ഞാല്‍ അന്വേഷണം ഉണ്ടാകില്ലെന്ന് ബാസിത് തന്നെ ധരിപ്പിച്ചതായി ഹരിദാസന് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി നല്‍കിയത് ബാസിത് ഭീഷണിപ്പെടുത്തിയത് മൂലമാണെന്നും മരുമകള്‍ക്കായി അപേക്ഷ നല്കിയപ്പോള് തന്നെ ഒരു ലക്ഷം രൂപ ബാസിത്തിന് നല്‍കിയെന്നുമാണ് ഹരിദാസന് ഇപ്പോള്‍ പറയുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications