പിഎസ്‌സിയുടെ പേരിൽ നിയമനത്തട്ടിപ്പ്; പ്രതികളിലൊരാൾ കീഴടങ്ങി
തിരുവനന്തപുരം: പി എസ് സിയുടെ പേരിൽ നിയമനത്തട്ടിപ്പ് നടത്തിയ പ്രതികളിലൊരാൾ അറസ്റ്റിൽ. തൃശ്ശൂർ ആമ്പല്ലൂർ സ്വദേശി രശ്‍മിയാണ് പിടിയിലായത്. ഇവർ പൊലീസിൽ കീഴടങ്ങുകയായിരുന്നു. രശ്മിയുടെ നേതൃത്വത്തിലാണ് ഉദ്യോഗാർഥികളിൽ നിന്നും പണം പിരിച്ചത്. മുഖ്യ പ്രതി രാജലക്ഷ്മിക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.
ടൂറിസം, വിജിലൻസ്, ഇൻകംടാക്സ് എന്നീ ഡിപ്പാർട്ടുമെന്റുകളിൽ ക്ലർക്കായി നിയമം ലഭിച്ചുവെന്ന് വ്യാജ രേഖയുണ്ടാക്കിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. 2 മുതൽ 4.5 ലക്ഷം രൂപ വരെ ഇവർ ഉദ്യോഗാർത്ഥികളിൽ നിന്നും തട്ടിയെടുത്തിരുന്നു. തട്ടിപ്പ് നടത്താനായി പ്രതികൾ പ്രത്യേക വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നു.84 അംഗങ്ങളായിരുന്നു ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ഉദ്യോഗാർത്ഥികളുടെ വിശ്വാസ്യത നേടിയെടുത്ത ശേഷമായിരുന്നു ഇവർ പണം ആവശ്യപ്പെട്ടത്.

ഓൺലൈനായിട്ടാണ് പലരും പണം കൈമാറിയിരിക്കുന്നത്. നിയമന ഉത്തരവുമായി വകുപ്പുകളിൽ ചെന്നപ്പോഴാണ് വലിയ തട്ടിപ്പിനാണ് ഇരയായതെന്ന് പറ്റിക്കപ്പെട്ടവർ തിരിച്ചറിഞ്ഞത്. തുടർന്ന് ഇവർ പോലീസിന് പരാതി നൽകുകയായിരുന്നു. 15 പേരാണ് നിലവിൽ പരാതി നൽകിയിരിക്കുന്നത്. മറ്റ് പലർക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാൽ മാനഹാനി ഭയന്ന് പലരും പണം നഷ്ടപ്പെട്ട വിവരം പുറത്തുപറയാൻ തയ്യാറായിട്ടില്ല. മാത്രമല്ല തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തായതോടെ ഗ്രൂപ്പുകളിൽ നിന്ന് സ്വയം പുറത്താവുകയും ചെയ്തു. ചിലരെ അന്വേഷണ ഉദ്യോഗസ്ഥർ ബന്ധപ്പെട്ടെങ്കിലും ഇവർ വിവരങ്ങൾ മറച്ച് വെയ്ക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
വ്യാജ നിയമന ഉത്തരവുമായി മൂന്ന് പേർ പി എസ്‍ സി ആസ്ഥാനത്ത് എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ടൂറിസം, വിജിലൻസ്, ഇൻകംടാക്സ് എന്നിടങ്ങളില്‍ ക്ലർക്കായി നിയമം ലഭിച്ചുവെന്നായിരുന്നു വ്യാജ രേഖ. പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് അസ്വാഭാവികത തോന്നി. കൂടുതൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിന്റെ കഥകൾ മുഴുവൻ പുറത്തായത്. രേഖയിൽ ഒരു ബോർഡ് അംഗത്തിന്‍റെ പേരിലാണ് ഒപ്പിട്ടിരുന്നത്. ഇത്തരമൊരു നിയമന കത്ത് അയച്ചിട്ടില്ലെന്ന് വ്യക്തമായതോടെ ഉദ്യോഗസ്ഥർ പി എസ്‍ സി സെക്രട്ടറിയെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രത്യേക ടീമാണ് കേസ് അന്വേഷിച്ചത്. പ്രതികളായ ആർ രാജലക്ഷ്മി, വാവ അടൂർ എന്നിവർക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications