പിറന്ന മണ്ണിനായി വർഷങ്ങളായി പോരാടുന്ന പലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം: സിപിഎം പ്രമേയം
കണ്ണൂർ: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പ്രമേയം. സാമ്രാജ്യത്വത്തിനും വർഗീയതയ്‌ക്കുമെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് പലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതെന്ന് സിപിഎം പ്രമേയത്തിൽ വ്യക്തമാക്കുന്നു.
'പിറന്ന മണ്ണിനായി വർഷങ്ങളായി പോരാടുന്ന പലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഇന്ത്യൻ സർക്കാർ ഇസ്രയേലുമായുള്ള സൈനിക-സുരക്ഷാ കരാറുകൾ പിൻവലിക്കണം. 1967ലെ അതിർത്തി നിർണയം അടിസ്ഥാനപ്പെടുത്തി ഈസ്‌റ്റ് ജറുസലേം തലസ്ഥാനമായി പലസ്‌തീൻ സ്‌റ്റേറ്റ് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനായി 2018 മാർച്ച് 30 മുതലാണ് പലസ്‌തീൻ ജനത തുടർച്ചയായി പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. കോവിഡ് മഹാമാരിവരെ രണ്ടുവർഷത്തോളം ഇത് നീണ്ടു. ഇതിനിടയിൽ ഇരുനൂറ്ററുപതിലധികം പേരെ ഇസ്രയേൽ സർക്കാർ കൊന്നു. ആയിരങ്ങൾക്ക് പരിക്കേറ്റു.

ഇസ്രയേലിന്റെ തലസ്ഥാനം ജറുസലേമാക്കി എംബസി അവിടേക്ക് മാറ്റിയശേഷം പലസ്‌തീൻ ജനതയോടുള്ള സമീപനം ക്രൂരമാണ്. യുഎസ്‌എയുടെ പിന്തുണയോടെ ജ്യൂയിഷ് നാഷൻ സ്‌റ്റേറ്റ് നിയമം നടപ്പാക്കി. ഇസ്രയേൽ ജനതയുടെ 21 ശതമാനംവരുന്ന അറബ് പലസ്‌തീനികളുടെ അവകാശങ്ങൾ നിരാകരിച്ച് അവരെ രണ്ടാംകിട പൗരന്മാരായി കാണുന്നു. പലസ്‌തീനികളെ ഒഴിപ്പിച്ച് ജൂതരുടെ ആവാസകേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ്. 2.6 ദശലക്ഷത്തിലേറെ പലസ്‌തീനികൾ രാഷ്‌ട്രീയ അവകാശങ്ങളില്ലാതെ ക്രൂരമായ സൈനികനിയമത്തിനുകീഴിൽ വെസ്‌റ്റ് ബാങ്കിലെ ഒറ്റപ്പട്ട പ്രദേശങ്ങളിൽ കുടുങ്ങി. ഇരുനൂറ്റെൺപതിലേറെ അധിനിവേശ കേന്ദ്രങ്ങൾ വെസ്‌റ്റ് ബാങ്കിൽ ഇസ്രയേൽ സ്ഥാപിച്ചു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നീങ്ങാൻ പലസ്‌തീനികൾക്ക് ഇസ്രയേൽ അധികൃതരുടെ അനുമതി വേണം.
വീട്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽനിന്ന് പലസ്‌തീനികളെ വേർതിരിക്കുന്ന 60 നിയമങ്ങളാണ് രൂപീകരിച്ചത്. ഏറ്റവും നീണ്ടതും ശത്രുതാമനോഭാവത്തോടെയുമുള്ള അധിനിവേശമാണ് ഇസ്രയേൽ നടത്തിയതെന്ന് യുഎൻ അഭിപ്രായപ്പെട്ടിരുന്നു. യുഎന്നിൽ പലസ്‌തീനിനെ അനുകൂലിച്ചുള്ള വോട്ടെടുപ്പിൽനിന്ന് ഇന്ത്യ ആദ്യമായി വിട്ടുനിന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷമാണ്. സയണിസത്തോട് പ്രതിബദ്ധതയുള്ള ബിജെപിയും ആർഎസ്‌എസും ഇസ്രയേലിനോട് ബന്ധം പങ്കുവയ്‌ക്കുന്നു. സാമ്രാജ്യത്വത്തിനും വർഗീയതയ്‌ക്കുമെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് പലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
-
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications