കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയാസ് മൗലവി വധം: യുഎപിഎ ചുമത്തണമെന്ന വിധി ബുധനാഴ്ച

Google Oneindia Malayalam News

കാസര്‍കോട്: ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകനും കര്‍ണാടക കുടക് സ്വദേശിയുമായ റിയാസ് മൗലവിയെ പഴയ ചൂരി മുഹ്യുദ്ദീന്‍ ജുമാ മസ്ജിദിലെ താമസ സ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് ഭാര്യ സാഹിദ ജില്ലാ കോടതിയില്‍ ഫയല്‍ ചെയ്ത ഹരിജിയില്‍ ബുധനാഴ്ച വിധി പറയും. 2010 മുതല്‍ 17 വരേയുള്ള കാകാലയളവില്‍ ചൂരി പ്രദേശത്തേ നാലോളം മുസ്ലീം യുവാക്കളാണ് കൊല്ലപ്പെട്ടതെന്നും പ്രതികള്‍ ഒരേ വിഭാഗത്തില്‍പ്പെട്ട വലത് പക്ഷതീവ്രവാദികളാണെന്നും ഹരജിക്കാരിക്കെതിരേ ഹാജരായ അഡ്വ.സി.ഷുക്കൂര്‍ കോടതിയില്‍ വാദിച്ചു.

മുസ്ലീങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിച്ച് മുതലെടുപ്പ് നടത്തലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും റിയാസ് മൗലവി വധക്കേസോടെ ചുരിയില്‍ നേരത്തേ നടന്ന ഇത്തരം കൊലപാതക്കേസുകള്‍ക്ക് അറുതി വരുത്തണമെന്നും അതിനാല്‍ പ്രതികള്‍ക്കെതിരേ റിയാസ് മൗലവി വധക്കേസില്‍ യു.എ.പിഎ ചുമത്തണമെന്നും അഡ്വ.കോടതിയില്‍ ബോധിപ്പിച്ചു.

murder

എന്നാല്‍ യു.എ.പി.എ ചുമത്താന്‍ ജില്ലാ കോടതിക്ക് അധികാരമില്ലെന്നും ഹരജിക്കാര്‍ക്ക് മേല്‍ കോടതിയെ സമീപിക്കാമെന്നും പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ അഡ്വ.പി.വി.ജയരാജ് കോടതിയെ ബോധിപ്പിച്ചു. ജില്ലാ സെഷന്‍ കോടതിക്ക് നിയമപരമായി ഈ കേസ് പരിഗണിക്കാന്‍ കഴിയില്ല. അതിനാല്‍ പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്താന്‍ പാടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.സുനില്‍കുമാര്‍ വാദിച്ചു.

ശ്രീദേവി മരിച്ച അർദ്ധരാത്രിയിൽ ബോണി കപൂറിന്റെ ഫോൺകോൾ.. ആദ്യം വിളിച്ചത് പ്രമുഖ നേതാവിനെശ്രീദേവി മരിച്ച അർദ്ധരാത്രിയിൽ ബോണി കപൂറിന്റെ ഫോൺകോൾ.. ആദ്യം വിളിച്ചത് പ്രമുഖ നേതാവിനെ

ശ്രീദേവി വഞ്ചിക്കപ്പെട്ടു; കടുത്ത മാനസിക സമ്മര്‍ദ്ദം!! ക്രൂര മര്‍ദ്ദനം, ഞെട്ടുന്ന വെളിപ്പെടുത്തല്‍ശ്രീദേവി വഞ്ചിക്കപ്പെട്ടു; കടുത്ത മാനസിക സമ്മര്‍ദ്ദം!! ക്രൂര മര്‍ദ്ദനം, ഞെട്ടുന്ന വെളിപ്പെടുത്തല്‍

ഷുഹൈബിന്റെ ജീവനെടുത്ത ആയുധം എവിടെയെന്ന് ഹൈക്കോടതി! സിബിഐ തീരുമാനം ഒരാഴ്ചയ്ക്കകം...ഷുഹൈബിന്റെ ജീവനെടുത്ത ആയുധം എവിടെയെന്ന് ഹൈക്കോടതി! സിബിഐ തീരുമാനം ഒരാഴ്ചയ്ക്കകം...

English summary
Riyas Moulavi Murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X