'ഓഹൊ.. ഇനി ഞാൻ മാപ്പ് പറഞ്ഞത് കൊണ്ടാവുമോ ഇന്ത്യ തോറ്റത്'? വ്യാജ പ്രചാരകരോട് ആർജെ സൂരജ്
കൊച്ചി: കെ സുധാകരന്‍ എംപിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാപ്പ് പറഞ്ഞുവെന്ന വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് ആര്‍ജെ സൂരജ്. കെ സുധാകരന് എതിരായ ഫേസ്ബുക്ക് പോസ്റ്റില്‍ റേഡിയോ ജോക്കി ആര്‍ജെ സൂരജ് മാപ്പ് പറഞ്ഞു എന്നാണ് മനോരമ ന്യൂസിന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നത്.
'ഇന്ത്യൻ ടീമിലെ പാകി', ഷമിക്കെതിരെ വംശീയ ആക്രമണം, പിന്തുണയുമായി സച്ചിൻ മുതൽ രാഹുൽ ഗാന്ധി വരെ
ചോദിച്ച സീറ്റ് നൽകാത്തതിന്റെ പേരിൽ വിമാനത്തിലെ ജീവനക്കാരോട് കെ സുധാകരൻ എംപിക്ക് ഒപ്പമുണ്ടായവർ മോശമായി പെരുമാറിയതിനെ കുറിച്ച് സൂരജ് പോസ്റ്റിട്ടിരുന്നു. വിമാന ജീവനക്കാർക്കെതിരെ നടപടിയെടുത്തുവെന്നാണ് വിവരം. അതേസമയം സൂരജിന്റെ ജോലി തെറിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്.
'സ്വയം സ്നേഹിക്കാൻ മറക്കരുത്', നിറചിരിയോടെ മഞ്ജു വാര്യർ, ഏറ്റെടുത്ത് ആരാധകർ,- ചിത്രങ്ങൾ
ആർജെ സൂരജിന്റെ കുറിപ്പ് വായിക്കാം: '' ഓഹൊ.. ഇനി ഞാൻ മാപ്പ് പറഞ്ഞത് കൊണ്ടാവുമോ ഇന്ത്യ തോറ്റത്..!! ഞാൻ ഇങ്ങനൊരു സംഭവം അറിഞ്ഞിട്ടേയില്ല.. ഏതായാലും ഇത്ര കഴിവുള്ള ആ ഡിസൈനർ ചേട്ടന് ആ മേഖലയിൽ തന്നെ നല്ല ജോലി ലഭിക്കട്ടേ..! ആ വിമാന ജീവനക്കാരുടെ ജോലി MP യുടെയും സഹായികളുടെയും അക്ഷീണ പ്രയത്നം കൊണ്ട് തെറിപ്പിച്ചെന്നാണ് വാർത്തകളിൽ കേട്ടത്..! രാവിലെ MP തന്നെ പറയുന്നത് കേട്ടു അദ്ദേഹം പരാതിപ്പെട്ടിട്ടില്ല പക്ഷേ എയർപ്പോർട്ട് അധികൃതർ നടപടി എടുക്കുമെന്ന്..! അപ്പൊ ഒരു കാര്യവുമില്ലാതെ ഒരാളുടെ പേരിൽ എയർപ്പോർട്ട് അധികാരികൾ നടപടിക്ക് മുതിരുമോ..?
(അദ്ദേഹം വാക്കാൽ പരാതിപ്പെടുന്നതും ഞാൻ കണ്ടതാണ് കൂടാതെ ഇന്റിഗോ ഉദ്യോഗസ്ഥന്റെ ഫോണിൽ നിന്ന് വിളിപ്പിക്കുന്നതും ഞാൻ കണ്ടതാണ്..) ഇതൊന്നും പോരാത്തതിന് ഈ ശെരിയില്ലായ്മയെ പറ്റി പ്രതികരിച്ചതിന് ദോഹവരെ പോയി എന്റെ ജോലിയും തെറുപ്പിക്കാനുള്ള സെറ്റപ്പൊക്കെ ആശാന്മാർ ഭംഗിയായി ചെയ്തെന്നതും കേട്ടു.. കണ്ടു..! ഇനി തുറന്ന് ചോദിക്കട്ടേ.. മാപ്പു പറയാൻ മാത്രം ഞാൻ ചെയ്ത തെറ്റെന്താണ്..? കുറേ പേർ പറയുന്നത് കണ്ടു MP യുടെ അവകാശമാണ് ഇഷ്ട സീറ്റ്.. അത് ചോദിച്ചതാണൊ ഇത്ര വലിയ തെറ്റ് എന്ന്..! അദ്ദേഹം എന്റെ സീറ്റ് ചോദിച്ചാലും ഞാൻ കൊടുക്കാൻ തയ്യാറാണ് ട്ടോ.. പക്ഷേ പറയുമ്പൊ പറയണമല്ലോ..
വിമാനത്തിനകത്തു കയറിയിട്ടല്ല സീറ്റ് ചോദിക്കേണ്ടത്.. എയർപ്പോർട്ട് കൗണ്ടറിലാണ് എന്നത് ഒരു പോയന്റാണ്.. ഇനി സീറ്റ് ചോദിച്ചതിനെയും കൊടുക്കാഞ്ഞതിനെയും ഞാൻ കുറ്റമൊന്നും പറഞ്ഞിട്ടില്ല.. അതിന്റെ പേരിൽ MP യുടെ കൂടെ ഉണ്ടായിരുന്നവർ വിമാന ജീവനക്കാരോട് ഒച്ചയുയർത്തി സംസാരിച്ചപ്പോ ഞാൻ നേരിട്ട് MP യോട് പറഞ്ഞു ഇത് താങ്കൾക്ക് നാണക്കേടാണ് എന്ന്.. അതിനു ശേഷം പിന്നെയും ഒച്ചപ്പാടുണ്ടാക്കി ലഭിച്ച സീറ്റിൽ യാത്ര ചെയ്ത ശേഷം കണ്ണൂർ എയർപ്പോർട്ടിൽ വച്ച് വിമാന ജീവനക്കാരുടെ ജോലി കളയിക്കാൻ ശിങ്കിടികൾ ശ്രമിക്കുന്നത് കണ്ടപ്പോൾ വീണ്ടും MP യോട് നേരിട്ട് പറഞ്ഞു 'നിങ്ങളെ പോലെ ഒരാൾക് ഇത് മോശമാണെന്ന്..'
പിന്നെ ആ ശിങ്കിടികൾ "നീയാരാ ഇതൊക്കെ ചോദിക്കാൻ.. അവനെ സസ്പന്റ് ചെയ്യും കണ്ടോ" എന്ന് പറഞ്ഞ് അധികാര ഗർവ്വ് കാണിച്ചിടത്താണ് ഞാൻ ഈ സംഭവം പോസ്റ്റ് ചെയ്യാൻ തീരുമാനിക്കുന്നത്..! ബോധമുള്ളവർക്ക് മാത്രം ബോധ്യപ്പെടാം.. രാഷ്ട്രീയത്തിന്റെ ഒരു തുണി മറയുണ്ടെങ്കിൽ ഈ നാട്ടിൽ ആർക്കും എന്തും ചെയ്യാം എന്ന അവസ്ഥയെ പരിതാപകരം എന്നേ പറയാനുള്ളൂ.. അത് ഏത് രാഷ്ട്രീയം ഉള്ളവരായാലും ശെരി.. കണ്മുന്നിൽ ഒരു ശെരികേട് കണ്ട് അതിൽ നേരിട്ട് ഇടപെട്ട് അത് ജനങ്ങളെ അറിയിച്ച ഞാൻ ഇവിടെ ശക്തമായ സൈബർ അറ്റാക്ക് നേരിടുന്നു.. ശരിയല്ലാത്ത രീതിയിൽ പെരുമാറിയവർക്ക് ജയ്‌വിളികളും കരഘോഷവും ലഭിക്കുന്നു..
Recommended Video
അവർ ഇതൊക്കെ രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് നിസ്സാരവത്‌കരിക്കുന്നു.. അടിപൊളി.. ചുരുക്കത്തിൽ കേരളത്തിലെ പൊതുജനം കണ്മുന്നിൽ എന്ത് കണ്ടാലും പ്രതികരണ ശേഷി ഇല്ലാതെ മിണ്ടാതെ പോകുന്നതിൽ അത്ഭുതമില്ലാത്ത കാലം വിദൂരമല്ല. ഈ വിഷയത്തിൽ ഞാൻ ചെയ്തത് തെറ്റായി കാണുന്നവർ കാലാ കാലം എന്നെ തെറ്റുകാരനായി തന്നെ കണ്ടു കൊള്ളുക.. കൂടുതലൊന്നും പറയാനില്ല.. അതിന്റെ പേരിൽ എന്നെ തെറി പറഞ്ഞവർക്കും എന്റെ ജോലി കളയിക്കാൻ നോക്കുന്നവർക്കും ആശംസകൾ..! ''