മഞ്ചേരിയിലെ മെഡിക്കല്‍ ഷോപ്പില്‍നിന്നും പിഞ്ചു കുഞ്ഞിന്റെ വളമോഷ്ടിച്ചു മുങ്ങിയ പ്രതി പിടിയില്‍, തെളിവായത് സിസിടിവി ദൃശ്യം
മലപ്പുറം: മഞ്ചേരിയിലെ മെഡിക്കല്‍ ഷോപ്പില്‍നിന്നും പിഞ്ചു കുഞ്ഞിന്റെ വളമോഷ്ടിച്ചു മുങ്ങിയ പ്രതി പിടിയില്‍, പ്രതിയെ പിടികൂടാന്‍ സഹായിച്ചത് മെഡിക്കല്‍ ഷോപ്പില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യം. മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് പരിസരത്തെ മെഡിക്കല്‍ ഷോപ്പില്‍ ദൃമരുന്നു വാങ്ങാനെത്തിയ യുവതിയുടെ കയ്യിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞിന്റെ 4.1 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ വളയാണ് പ്രതി കവര്‍ന്നത്. മഞ്ചേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബൽറാമിന്റെ വങ്കൻ പ്രസ്താവന നിസ്സാരമായ ഒച്ചപ്പാട്.. എകെജി അധിക്ഷേപത്തിൽ പ്രതികരിച്ച് എംടി
പുല്ലാര ചെമ്പ്രമ്മല്‍ വാടകക്ക് താമസിക്കുന്ന പൂക്കോട്ടൂര്‍ പള്ളിപ്പടി പൂനൂര്‍ വീട്ടില്‍ ജംഷാദ് (35)ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പകല്‍ 11.30ന് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനു മുന്നിലാണ് സംഭവം. മരുന്നു വാങ്ങാനെത്തിയതായിരുന്നു മങ്കട പടിക്കാട്ട് ശുഐബിന്റെ ഭാര്യ ഷബാനയും മകള്‍ ഒന്നര വയസ്സുകാരി ഷസ ഫാത്തിമയും. തന്ത്രത്തില്‍ ഇവരുടെ പിന്നില്‍ നിന്ന് പ്രതി കുഞ്ഞിന്റെ വള കവരുകയായിരുന്നു. സംഭവം കടയുടെ സി സി ടി വില്‍ വ്യക്തമായി പരിഞ്ഞതാണ് പ്രതിക്ക് വിനയായത്. ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ പൂക്കോട്ടൂര്‍ പഞ്ചായത്തംഗമാണ് പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസിനെ അറിയിച്ചത്.
പ്രതി പിഞ്ചുകുഞ്ഞിന്റെ വള മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ അഡീഷണല്‍ എസ് ഐ നസ്‌റുദ്ദീന്‍ നാനാക്കല്‍, എ എസ് ഐ എം പി എ നാസര്‍ എന്നിവര്‍ താമസ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മോഷ്ടിച്ച വള താന്‍ വള്ളുവമ്പ്രത്തെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതായി പ്രതി മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജ്വല്ലറിയിലെത്തി പൊലീസ് തൊണ്ടിമുതല്‍ കണ്ടെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.