അമൃതാനന്ദമയി ഒന്നാം നമ്പര്‍ മതമാഫിയ, ആർഎസ്എസിന് ആൾദൈവങ്ങളോട് പ്രീതിയെന്ന് മുന്‍ ബൗദ്ധിക് പ്രമുഖ്
ആർഎസ് എസിന്റെ നിലപാട് ആ പ്രസ്താനത്തിന്റെ തകർച്ചയ്ക്ക് വഴിവെയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയേയും യോഗ ഗുരു ബാബ രാംദേവിനേയും ആഞ്ഞടിച്ച് കേസരി പത്രാധിപരും ആർഎസ്എസ് മുൻ ബൗദ്ധിക് പ്രമുഖ് സോമശേഖർ. മാതാ അമൃതാനന്ദമായി കേരളത്തിലെ ഒന്നാം നമ്പർ മതമാഫിയാ നേതാവാണെന്ന് സേമശേഖർ അഭിപ്രായപ്പെട്ടു. കൈരളി പീപ്പിളിനു നൽകിയ അഭിമുഖത്തിലാണ് ആർഎസ്എസിന്റെ നിലപാടുകൾക്കെതിരെ ആഞ്ഞടിച്ചത്.

ആർഎസ് എസിന്റെ നിലപാട് ആ പ്രസ്ഥാനത്തിന്റെ തകർച്ചയ്ക്ക് വഴിവെയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ മനസിൽ ചാപ്യല്യമുള്ളവരാണ് ആൾദൈവങ്ങളുടെ പിന്നാലെ പോകുന്നത്. ഇത്തരക്കാരെ തിരിച്ചറിഞ്ഞ് നേതൃത്വം പിന്തിരിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസ്ഥാനത്തിന്റെ തിളക്കം കുറയ്ക്കുന്നു
ഇത്തരം ആൾ ദൈവങ്ങളുടെ പിന്നാലെ പോകുന്നതു കൊണ്ടാണ് ആർഎസ്എസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നത്. കൂടാതെ ദൈവത്തിന്റെ അടുത്ത ആരാധകർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർക്ക് ഒരു തരം മാനസിക രോഗത്തിന്റെ ലക്ഷ്യണമുള്ളവരാണെന്നും സോമശേഖരൻ വ്യക്തമാക്കി. ആർഎസ്എസിന്റെ നിലപാടുകൾ ശുദ്ധ അസംബന്ധമാണെന്നും അത് പ്രസ്ഥാനത്തിന്റെ നാശത്തിലേയ്ക്ക് വഴിവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആത്മീയതയുടെ മറവിൽ കുറ്റകൃത്യങ്ങൾ
മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബ രാംദേവ് തുടങ്ങിയ ആൾദൈവങ്ങൾ മത മാഫിയ മാഫിയയാണ്. ആത്മീയതയുടെ മറവിൽ അവർ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഇവരെ മതമാഫിയയെന്ന് വിളിക്കുന്നതെന്നും സേമശേഖരൻ കൂട്ടിച്ചേർത്തു. ഗോതമ്പും മറ്റും പൊടി തരങ്ങളും കച്ചവടം ചെയ്തു വന്നിരുന്ന ബാബ രാംദേവിനെ പോലെയുള്ള ഇപ്പോൾ വലിയ അധോലോക സാമ്രാജ്യത്തിന്റെ ഉടമകളാണ്. കൂടാതെ ആത്മീത ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിനെതിരേയും ഇദ്ദേഹം ആരോപണം ഉയർത്തിയിരുന്നു. ശ്രീശ്രീയെ പോലെയുള്ളവരെ അടുപ്പിക്കരുതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

മതത്തെ കച്ചവടമാക്കരുത്
മതത്തേയും ആത്മീയതയേയും കച്ചവടമാക്കുന്നവരെ അടുപ്പിക്കരുതെന്നും സേമശേഖരൻ പറഞ്ഞു. ഇത്തരം ആൾ ദൈവങ്ങളുമായി സംഘപരിവാർ നേതാക്കൾ അടുത്ത ബന്ധമുണ്ട്. ഇതിൽ തനിയ്ക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആർഎസ്എസിന് മതത്തിന്റെ പേരിൽ വിവേകം നഷ്ടപ്പെട്ടിരിക്കുന്നു. പ്രസ്ഥാനത്തിന് ആൾദൈവങ്ങളോടുളള സ്നേഹം ദിനംപ്രതി വർധിച്ചു വരുകയാണെന്നും സേമശേഖരൻ അഭിപ്രായപ്പെട്ടു. കൂടാതെ ഇന്ന് ആ ആർഎസ്എസ് എന്ന പ്രസ്ഥാനം ആൾദൈവങ്ങളുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

സംസ്ഥാന നേതൃത്വത്തിന് വിമർശനം
ഇതിനു മുൻപും സംസ്ഥാന നേതൃത്വത്തെ വിമർശിച്ച് സേമശേഖർ രംഗത്തെത്തിയിരുന്നു. കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ പ്രവര്‍ത്തനം ശരിയായ ദിശയിലല്ലെന്നും സോമശേഖരന് പറഞ്ഞിരുന്നു. ദേശീയ തലത്തിലുള്ള പാര്‍ട്ടിയുടെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന് സംസ്ഥാന നേതൃത്വത്തിന് ആകുന്നില്ല. ചില സംഘടിത സമുദായ നേതാക്കളെ കൂടെ കൂട്ടിയതുകൊണ്ട് മാത്രം പാര്‍ട്ടിക്ക് ജനങ്ങളുടെ അംഗീകാരം നേടാനാവില്ല. ഇതിനു പകരം അസംഘടിതരായ ജനങ്ങളെ സംഘടിപ്പിക്കുകയാണ് വേണ്ടത്. അതാണ് ശരിയായ സംഘ പ്രവര്‍ത്തനമെന്നും മുൻപൊരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications