കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കൾക്ക് പ്രായം 24! അവർക്ക് വാക്സിൻ നൽകിയിട്ടില്ലെന്നത് സത്യം... എല്ലാം ഭാര്യയുടെ തീരുമാനപ്രകാരം...

തന്റെ കുട്ടികൾക്ക് വാക്സിനേഷൻ എടുത്തിട്ടില്ലെന്ന് പറഞ്ഞത് സത്യമാണെന്നും എംഎൽഎ വ്യക്തമാക്കി.

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: റൂബെല്ല വാക്സിനേഷൻ സംബന്ധിച്ച വിവാദ പരാമർശത്തിൽ ആരിഫ് എംഎൽഎയുടെ വിശദീകരണം. വാക്സിനേഷനെ കുറിച്ചുള്ള തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടെന്ന് എഎം ആരിഫ് എംഎൽഎ പറഞ്ഞു.

''ഭാര്യ പറഞ്ഞു, വാക്സിൻ നൽകിയില്ല'';കുത്തിവെയ്പ്പ് എടുത്ത കുഞ്ഞുങ്ങളുണ്ടെന്ന് ഓർക്കണമായിരുന്നു... ആരിഫ് എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനം...''ഭാര്യ പറഞ്ഞു, വാക്സിൻ നൽകിയില്ല'';കുത്തിവെയ്പ്പ് എടുത്ത കുഞ്ഞുങ്ങളുണ്ടെന്ന് ഓർക്കണമായിരുന്നു... ആരിഫ് എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനം...

''ഞാനും ഒരു സ്ത്രീയാണ്''! പത്ത് വർഷമായി രണ്ട് മനസും രണ്ട് ശരീരവുമായി കഴിഞ്ഞവരാണ്... പ്രതിഭാ ഹരി''ഞാനും ഒരു സ്ത്രീയാണ്''! പത്ത് വർഷമായി രണ്ട് മനസും രണ്ട് ശരീരവുമായി കഴിഞ്ഞവരാണ്... പ്രതിഭാ ഹരി

തന്റെ മക്കൾക്ക് 24 വയസ് പ്രായമുണ്ട്. വാക്സിനേഷൻ എടുക്കേണ്ട പ്രായമുള്ള കുട്ടികൾ തനിക്കില്ല. എന്നാൽ തന്റെ കുട്ടികൾക്ക് വാക്സിനേഷൻ എടുത്തിട്ടില്ലെന്ന് പറഞ്ഞത് സത്യമാണെന്നും എംഎൽഎ വ്യക്തമാക്കി. ഹോമിയോ ഡോക്ടറായ ഭാര്യയുടെ തീരുമാനപ്രകാരമാണ് വാക്സിനേഷൻ നൽകാതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

 റൂബെല്ല വാക്സിൻ...

റൂബെല്ല വാക്സിൻ...

അഞ്ചാം പനി, മീസെൽസ് റൂബെല്ല രോഗത്തെ പ്രതിരോധിക്കാനാണ് റൂബെല്ല വാക്സിനേഷൻ നൽകുന്നത്. പ്രധാനമായും കുട്ടികളെ ബാധിക്കുന്ന ഈ മാരക രോഗം മരണത്തിന് വരെ കാരണമായേക്കാം.

വാക്സിനേഷൻ...

വാക്സിനേഷൻ...

കുട്ടികൾക്ക് നിർബന്ധമായും റൂബെല്ല വാക്സിനേഷൻ നൽകണമെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ നിർദേശം. എന്നാൽ മലപ്പുറം, കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ റൂബെല്ല വാക്സിനെതിരെ വ്യാപക പ്രതിഷേധമുയർന്നു. വാക്സിനെതിരായ കുപ്രചരണങ്ങളാണ് രക്ഷിതാക്കളിൽ ആശങ്ക സൃഷ്ടിച്ചത്.

ഒരു പരിധിവരെ...

ഒരു പരിധിവരെ...

റൂബെല്ല വാക്സിനെതിരായ നുണപ്രചരണങ്ങൾക്കെതിരെ സർക്കാർ നിരന്തരം ബോധവൽക്കരണം നടത്തി. ഇതിന്റെ ഫലമായി വടക്കൻ ജില്ലകളിലടക്കം കൂടുതൽ പേർ വാക്സിനേഷൻ നൽകാൻ സമ്മതമറിയിച്ചു. കൂടുതൽ കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിനായി റൂബെല്ല ക്യാമ്പയിൻ രണ്ടു തവണ നീട്ടുകയും ചെയ്തിരുന്നു.

പരാമർശം...

പരാമർശം...

റൂബെല്ല വാക്സിനേഷൻ ക്യാമ്പയിൻ നല്ലരീതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് അരൂർ എംഎൽഎ വിവാദ പരാമർശം നടത്തിയിരിക്കുന്നത്.
റൂബെല്ല വാക്സിനെ എതിർക്കുന്നവർ കൂടുതൽ ഫലപ്രദമായ പ്രചരണങ്ങൾ നടത്തണമെന്നും, വാക്സിനേഷനെ എതിർക്കുന്നവർ രാജ്യദ്രോഹികളാണെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു ആരിഫ് എംഎൽഎ അഭിപ്രായപ്പെട്ടത്.

 ഭാര്യ ഹോമിയോ ഡോക്ടർ...

ഭാര്യ ഹോമിയോ ഡോക്ടർ...

ഹോമിയോ ഡോക്ടറായ ഭാര്യയുടെ നിർദേശപ്രകാരം തന്റെ മക്കൾക്ക് വാക്സിൻ നൽകിയിട്ടില്ലെന്നും അദ്ദേഹം കഴിഞ്ഞദിവസം വ്യക്തമാക്കി. ഹോമിയോ ഡോക്ടർമാരുടെ സെമിനാറിൽ പങ്കെടുക്കുന്നതിനിടെയാണ് ആരിഫ് എംഎൽഎ വിവാദ പരാമർശം നടത്തിയത്.

വിശദീകരണം...

വിശദീകരണം...

എന്നാൽ സിപിഎം എംഎൽഎയുടെ പ്രസ്താവന മണിക്കൂറുകൾക്കകം വിവാദമായി. സോഷ്യൽ മീഡിയയിൽ എംഎൽഎയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തി. വിവിധ ഗ്രൂപ്പുകളിൽ ചൂടേറിയ സംവാദങ്ങളും തുടങ്ങി. ഇതോടെയാണ് എംഎൽഎ തന്നെ സംഭവത്തിൽ വിശദീകരണം നൽകിയത്.

 സത്യമാണ്...

സത്യമാണ്...

റൂബെല്ല വാക്സിനെ സംബന്ധിച്ചുള്ള തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നാണ് എംഎൽഎ പറയുന്നത്. തന്റെ കുട്ടികൾക്ക് വാക്സിൻ നൽകിയില്ലെന്നത് സത്യമാണ്. ഹോമിയോ ഡോക്ടറായ ഭാര്യയുടെ തീരുമാനപ്രകാരമാണ് വാക്സിൻ നൽകാതിരുന്നത്.

മുന്നിൽ നിന്നയാൾ...

മുന്നിൽ നിന്നയാൾ...

മക്കൾക്ക് വാക്സിനേഷൻ നൽകുന്ന കാര്യത്തിൽ താൻ ഇടപെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അപകീർത്തികരമാണെന്നും, റൂബെല്ല ക്യാമ്പയിൻ വിജയിപ്പിക്കാൻ മുന്നിൽ നിന്ന ആളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു സിപിഎം എംഎൽഎ...

ഒരു സിപിഎം എംഎൽഎ...

ഒരു സിപിഎം എംഎൽഎ ഇത്തരമൊരു പരാമർശം നടത്തിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വാക്സിനേഷൻ ക്യാമ്പയിന് വേണ്ടി മുസ്ലീം ലീഗ് നേതാക്കളും മതസാമുദായിക നേതാക്കളും രംഗത്തിറങ്ങിയതിന് പിന്നാലെ സിപിഎം എംഎൽഎയിൽ നിന്ന് ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നായിരുന്നു മിക്കവരുടെയും അഭിപ്രായം.

English summary
rubella vaccine statement controversy;am arif mla explanation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X