Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല സ്വർണക്കൊള്ള: സർക്കാറിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഞങ്ങള്‍ മോദിജിയെ അറിയിക്കും

ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയും ഭരണനേതൃത്വത്തിന്റെ സഹായവുമുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസിന്റെ അന്വേഷണം പര്യാപ്തമല്ല, അതിനാൽ കേന്ദ്ര ഏജൻസി തന്നെ കേസ് അന്വേഷിക്കണം. 30 വർഷത്തെ ഓഡിറ്റ്-വിജിലൻസ് റിപ്പോർട്ടുകൾ പുറത്തുവിടുകയും ദേവസ്വം മന്ത്രി രാജിവെക്കുകയും വേണം. ഇതാണ് തുടക്കം മുതൽ ബി ജെ പി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന് ശബരിമലയെയും വിശ്വാസികളെയും സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ അക്കാര്യം തുറന്നു പറയണം. ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം ഇതൊരു കൺകറൻ്റ് വിഷയമാണ്. സംസ്ഥാനത്തിന് സാധിക്കില്ലെങ്കിൽ ശബരിമലയെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണ്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞങ്ങൾ അറിയിക്കാം.

rajeev-chandrashekhar-

സ്വര്‍ണ്ണക്കൊള്ളയില്‍ മുപ്പത്ദിവസമായി സംസ്ഥാനത്ത് നടക്കുന്നത് നാടകമാണ്. ആദ്യം പറഞ്ഞു ഇതൊരുവീഴ്ചയാണെന്ന്. ഇതെങ്ങിനെയാണ് വീഴ്ചയാവുന്നത്. സിപിഎം ചെയ്യുന്ന കൊള്ളയും, സിപിഎം ചെയ്യുന്ന ദ്രോഹവും, സിപിഎം ചെയ്യുന്ന ഉപദ്രവവുമെല്ലാം വീഴ്ച.. മറ്റുള്ളവര്‍ ചെയ്യുന്നത് ക്രൈം. ഇനി ഇത് നടക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

സര്‍ക്കാരിലെ ഉദ്യോഗസ്ഥനായാലും മന്ത്രിയായാലും നിയമം നിയമമായിരിക്കണം. സര്‍ക്കാരിന്റെ ഭാഗമായിരിക്കുമ്പോള്‍ ഉത്തരവാദിത്തവും പ്രതിബദ്ധതയും ഉണ്ടായിരിക്കണമെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. അഴിമതി നടത്തിയാല്‍ ഇത്തിരി ഉളുപ്പുണ്ടെങ്കില്‍ രാജിവയ്ക്കണമെന്ന് പറഞ്ഞത് പിണറായി വിജയനാണ്. ഇന്ന് മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹം ഇതെല്ലാം മറന്നു. അത് ബി ജെ പി സമ്മതിക്കില്ല.

വി എൻ വാസവന്‍ രാജിവയ്ക്കണം, കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി ആദ്യം മുതല്‍ ആവശ്യപ്പെടുന്നതാണ്. വിശ്വാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അത് പറയുക. ഞങ്ങള്‍ അതും നരേന്ദ്രമോദിയെ അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽ ഡി ഫും യു ഡി എഫും അഴിമതിയുടെ ചാമ്പ്യന്മാർ ആണെന്നും ഇനി വികസനത്തിന് ബി ജെ പി വരേണ്ടതുണ്ടെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. അധികാരത്തിൽ എത്തിയപ്പോൾ എല്ലാ കാര്യങ്ങളും ശരിയാക്കുമെന്ന് വാഗ്ദാനം ചെയ്ത ഇടതു സർക്കാർ അതിൽ ഒന്നും നിറവേറ്റാൻ തയ്യാറായില്ലെന്നതാണ് യാഥാർത്ഥ്യം. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ രാഷ്ട്രീയമാണ് സിപിഎമ്മിന്റെതെന്ന് ആരോപണം. ജനങ്ങൾ തങ്ങളുടെ പ്രശ്നങ്ങളും ദുരിതങ്ങളും അവസാനിക്കുമെന്ന വിശ്വാസത്തിലാണ് വോട്ട് ചെയ്തത്, പക്ഷേ അവർ വഞ്ചിക്കപ്പെട്ടുവെന്നാണ് പൊതുവായ അഭിപ്രായം. പതിറ്റാണ്ടുകളായി നീണ്ട ഇടതുഭരണത്തിൽ കേരളം കടമെടുക്കാതെ മുന്നോട്ട് പോവാനാകാത്ത അവസ്ഥയിലേക്കാണ് Association എത്തിപ്പെട്ടത്. ഈ പ്രതിസന്ധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് 2025, 2026 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+