കേരളത്തില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് അമിത് ഷാ; ശബരിമല പ്രചരാണായുധമാക്കും
ഗാന്ധിനഗര്‍: ലോക്സഭാ തിരഞ്ഞെുപ്പില്‍ കേരളത്തില്‍ ഇത്തവണ താമര വിരിയുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തിരഞ്ഞെടുപ്പില്‍ ശബരിമല യുവതീ പ്രവേശന വിഷയവം ബിജെപി ആയുധമാക്കുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
കേരളത്തിലെ കുറച്ച് സീറ്റുകള്‍ ഇത്തവണ ബിജെപിക്ക് ലഭിക്കും. മികച്ച മത്സരമാണ് ബിജെപി കേരളത്തില്‍ കാഴ്ച്ച വെക്കുന്നത്. വലിയ പ്രതീക്ഷയാണ് പാര്‍ട്ടി കേരളത്തില്‍ വെച്ചുപുലര്‍ത്തുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഗാന്ധിനഗറില്‍ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അമിത് ഷാ.
അതേസമയം ഗാന്ധിനഗറില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്നു അമിത് ഷാ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഗാന്ധിനഗറിലെ കലക്റ്റർ ഒഫീസിലെത്തിയാണ് അമിത് ഷാ പത്രിക സമർപിച്ചത്. കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, ശിവസേന അദ്ധ്യക്ഷൻ ഉദ്ദവ് താക്കറെ എന്നിവർ പത്രികാ സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
ബിജെപിയുടെ ദേശീയ അധ്യക്ഷനായ അമിത് ഷാ ഇതാദ്യമായാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. ബിജെപിയുടെ ദേശീയ അധ്യക്ഷനായ അമിത് ഷാ ഇതാദ്യമായാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വനിയുടെ മണ്ഡലത്തിലാണ് അമിത് ഷാ മത്സരിക്കുന്നത്.












Click it and Unblock the Notifications