കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളം പിടിക്കല്‍ വീണ്ടും കോടതിയില്‍; ഓര്‍ഡിനന്‍സിനെതിരെ ഹൈക്കോടതിയില്‍ കൂട്ട ഹര്‍ജി

  • By Desk
Google Oneindia Malayalam News

കൊച്ചി: കൊറോണ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ശമ്പളം മാറ്റിവയ്ക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സര്‍ക്കാര്‍ നഴ്‌സുമാരുടേതടക്കമുള്ള ജീവനക്കാരുടെ യൂണിയനുകളാണ് ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചത്. കേരള എന്‍ജിഒ അസോസിയേഷന്‍, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍, കേരള എന്‍ജിഒ സംഘ്, കേരള സെക്രട്ടറിയേറ്റ് അസോസിയേഷന്‍, പിഎസ്‌സി എംപ്ലോയീസ് അസോസിയേഷന്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍, എയ്ഡഡ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള പ്രൈവറ്റ് കോളജ് അസോസിയേഷന്‍, ഗവ. കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള പ്രൈവറ്റ് കോളജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍, യുനൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രല്‍ എംപ്ലോയീസ് ഫ്രണ്ട്, കേരള വൈദ്യുതി മസ്ദൂര്‍ സംഘ് (ബിഎംഎസ്), കേരള ഗവണ്‍മെന്‍ര് നഴ്‌സസ് യൂണിയന്‍, കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) ഫോറം ഫോര്‍ ജസ്റ്റിസ് (കെഎസ്ആര്‍ടിസി) എന്നീ സംഘടനകളാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

k

ഏപ്രില്‍ 29നാണ് ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സിന് മന്ത്രിസഭ അനുമതി നല്‍കിയത്. തൊട്ടടുത്ത ദിവസം ഗവര്‍ണര്‍ അനുമതി നല്‍കുകയും ചെയ്തു. നേരത്തെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. പ്രതിപക്ഷ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി ഈ മാസം 20ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി സ്‌റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ആരോഗ്യ അടിയന്തരാവസ്ഥ നിയമ പ്രകാരമാണ് സര്‍ക്കാര്‍ നടപടി. 25 ശതമാനം വരെ ശമ്പളം പിടിക്കാന്‍ ഈ നിയമം സര്‍ക്കാരിന് അനുമതി നല്‍കുന്നു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. ജീവനക്കാരുടെ ശമ്പളം പിടിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഡിസാസ്റ്റര്‍ ആന്റ് പബ്ലിക് എമര്‍ജന്‍സി ആക്ട് പ്രകാരമാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. ആരോഗ്യ മേഖലയില്‍ പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഈ നിയമ പ്രകാരം സര്‍ക്കാരിന് നടപടികള്‍ സ്വീകരിക്കാന്‍ അനുമതിയുണ്ട്. വിശാലമായ അധികാരമാണ് ഈ നിയമം സര്‍കാരിന് നല്‍കുന്നത്. 25 ശതമാനം ശമ്പളം വരെ പിടിക്കാന്‍ സര്‍ക്കാരിന് നിയമം അനുമതി നല്‍കുന്നു. തിരിച്ചു എപ്പോള്‍ നല്‍കുമെന്ന്് വേഗത്തില്‍ പറയേണ്ടതില്ല. ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് ആറ് മാസം വരെ സമയവുമുണ്ട്. ഓര്‍ഡിനന്‍സിനെതിരെ ഹൈക്കോടതി നിലപാടെടുത്താല്‍ സര്‍ക്കാര്‍ നടപടി വീണ്ടും വിവാദത്തിലാകും. ഓരോ മാസവും ആറ് ദിവസത്തെ ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇങ്ങനെ അഞ്ച് മാസം ശമ്പളത്തില്‍ കുറവ് വരുത്താനും തീരുമാനിച്ചിരുന്നു.

English summary
Salary Cut: Kerala ordinance challenged at High Court by employee unions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X