സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച കേസില്‍ ഒരാൾ കസ്റ്റഡിയിൽ... ചോദ്യം ചെയ്യൽ തുടരുന്നു
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമത്തിന് നേരെ ആക്രമണം ഉണ്ടായത്. ആശ്രമത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന മോഹനന് എന്നയാളെയാണ് പോലീസ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തത്.
Read Also: നിലപാട് മാറ്റിയില്ലെങ്കില്‍ അനുഭവിക്കേണ്ടി വരുമെന്ന് പി പരമേശ്വരന്റെ ഭീഷണി..... നാളെ എന്നെയും നിങ്ങളെയും സംഘപരിവാര്‍ തീ വെച്ചേക്കാം.... ഭയന്നോടില്ല.... നിലപാട് വ്യക്തമാക്കി സന്ദീപാനന്ദഗിരി!
മോഹനനെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആശ്രമത്തിൽ നിന്നും പുറത്താക്കിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. പുലര്‍ച്ചെ രണ്ട് മണിക്കാണ് അക്രമി സംഘം എത്തിയത്. രണ്ട് കാറുകളിലായെത്തിയ ആക്രമി സംഘം ആശ്രമത്തിന് മുന്നിലുണ്ടായിരുന്ന രണ്ട് കാറുകള്‍ തീയിട്ട് നശിപ്പിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചതിനാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകൾ. ആക്രമണത്തിന് പിന്നില്‍ സംഘപരിവാര്‍ ആണെന്നാണ് ആരോപണം. ആക്രമണത്തില്‍ സന്ദീപാനന്ദഗിരി പൂജപ്പുര പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം സന്ദർശിച്ചിരുന്നു.