കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ 'തള്ള'യൊക്കെയാണ് നിങ്ങളുടെ വീടുകളിലെ കുലീന സ്ത്രീത്വങ്ങൾക്കു വേണ്ടി ഇത്രയും കാലം സമരം ചെയ്തത്;

  • By Goury Viswanathan
Google Oneindia Malayalam News

കൊച്ചി: എഴുത്തുകാർക്കെതിരെ സംഘപരിവാർ നടത്തുന്ന നുണ പ്രചാരണങ്ങളെ ചോദ്യം ചെയ്ത് ശാരദക്കുട്ടി. താലിയും മാലയും സിന്ദൂരവും കൊണ്ടല്ല, ബുദ്ധിയും ചിന്തയും വകതിരിവും കൊണ്ടാണ് കേരളത്തിലെ എഴുത്തുകാർ നിങ്ങളോടു പൊരുതിക്കൊണ്ടിരിക്കുന്നത്. സാറാ ജോസഫ് നിങ്ങൾക്കിപ്പോൾ തള്ളയാണ്. 14 വയസ്സു മുതൽ മത-പൗരോഹിത്യ. പുരുഷാധികാരശക്തികളോട് സന്ധിയില്ലാതെ സമരം നയിക്കുന്ന ആ 'തള്ള'യൊക്കെയാണ് നിങ്ങളുടെയൊക്കെ വീടുകളിലെ കുലീന സ്ത്രീത്വങ്ങൾക്കു വേണ്ടി തെരുവിൽ ഇത്രയും കാലം സമരം ചെയ്തത്. നാമജപ സമരമല്ല, കേരളത്തിലെ ആദ്യത്തെ സ്ത്രീ സമരമെന്നറിയണമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ശാരദക്കുട്ടി ഓർമിപ്പിക്കുന്നു.

ബിജെപിയുടെ ജനപ്രീതി ഇടിയുന്നു.... മോദി ഇപ്പോഴും പ്രിയങ്കരനെന്ന് പിഎസ്ഇ സര്‍വേബിജെപിയുടെ ജനപ്രീതി ഇടിയുന്നു.... മോദി ഇപ്പോഴും പ്രിയങ്കരനെന്ന് പിഎസ്ഇ സര്‍വേ

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചവരാണ് എഴുത്തുകാരായ സാറാ ജോസഫും കെ ആർ മീരയും. ആർത്തവം അശുദ്ധമല്ല അതൊരു സുരക്ഷാ കവചമാണെന്നായിരുന്നു സാറാ ജോസഫിന്റെ നിലപാട്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ ലിംഗനീതി ഉറപ്പാകില്ലെന്ന സുഗതകുമാരിയുടെ പ്രസ്താവനയെ ചോദ്യം ചെയ്തിരുന്നു കെ ആർ മീര. ആശയങ്ങളെ നുണപ്രചാരണങ്ങൾകൊണ്ട് തോൽപ്പിക്കുന്ന നിലപാടാണ് സംഘപരിവാർ സ്വീകരിക്കുന്നതെന്ന് ശാരദക്കുട്ടി കുറ്റപ്പെടുത്തുന്നു. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

ആന്ധ്രയിൽ കോൺഗ്രസ്- ടിഡിപി സഖ്യനീക്കത്തിന് തിരിച്ചടി, പ്രതിഷേധവുമായി എൻടിആറിന്റെ ഭാര്യആന്ധ്രയിൽ കോൺഗ്രസ്- ടിഡിപി സഖ്യനീക്കത്തിന് തിരിച്ചടി, പ്രതിഷേധവുമായി എൻടിആറിന്റെ ഭാര്യ

ആരാണ് ആവേ മറിയ

ആരാണ് ആവേ മറിയ

ആവേ മറിയ, കെ ആർ മീര എഴുതിയ ഒരു കഥയുടെ പേരാണെന്നാണ് ഞങ്ങൾക്കറിയാവുന്നത്. സംഘ പരിവാറുകാർ പറയുന്നത്, മറിയ എന്ന ക്രിസ്ത്യാനിപ്പെണ്ണ്, മീര എന്ന കള്ളപ്പേരിൽ ഹിന്ദു ചമഞ്ഞ് പേരും പ്രശസ്തിയും അവാർഡുകളും നേടിയെടുക്കുന്നുവെന്നാണ്.

ക്രിസ്ത്യാനിക്ക് എന്ത് അവകാശം

ക്രിസ്ത്യാനിക്ക് എന്ത് അവകാശം

ആവേ മറിയ യാണത്രേ മീരയുടെ ശരിയായ പേര്. മാത്രവുമല്ല, മീര താലിമാലയും ഇടാറില്ല. താലിയില്ലെങ്കിൽ ഹിന്ദു സ്ത്രീ ആകില്ല പോലും. താലിയില്ലാത്ത ക്രിസ്ത്യാനി എഴുത്തുകാരിക്ക് ശബരിമലയെക്കുറിച്ചു പറയാനെന്തു കാര്യം?

താലിയും സിന്ദൂരവും കൊണ്ടല്ല പൊരുതുന്നത്

താലിയും സിന്ദൂരവും കൊണ്ടല്ല പൊരുതുന്നത്

അമൃതകുമാരി ടീച്ചറുടെയും ആർ സി പിള്ള സാറിന്റെയും മകളെ കേരളമറിയുന്നത് കെആർ മീര എന്നാണ്. ഹിന്ദു എഴുത്തുകാരിയെന്നോ ക്രിസ്ത്യൻ എഴുത്തുകാരിയെന്നോ അല്ല. അവരാണ് സംഘ പരിവാറിനെതിരെ കഥകളെഴുതിയിട്ടുള്ളത്. അവരാണ് ലിംഗനീതി പ്രശ്നത്തിൽ സുഗതകുമാരിയെ ഇന്നലെ വിമർശിച്ചത്. താലിയും മാലയും സിന്ദൂരവും കൊണ്ടല്ല, ബുദ്ധിയും ചിന്തയും വകതിരിവും കൊണ്ടാണ് കേരളത്തിലെ എഴുത്തുകാർ നിങ്ങളോടു പൊരുതിക്കൊണ്ടിരിക്കുന്നത്.

സാറാ ജോസഫ് ആരാണ്?

സാറാ ജോസഫ് ആരാണ്?

സാറാ ജോസഫ്, നിങ്ങൾക്ക് വെറുമൊരു 'തള്ള'യായി തോന്നുന്നു. 14 വയസ്സു മുതൽ മത-പൗരോഹിത്യ. പുരുഷാധികാരശക്തികളോട് സന്ധിയില്ലാതെ സമരം നയിക്കുന്ന ആ 'തള്ള'യൊക്കെയാണ് നിങ്ങളുടെയൊക്കെ വീടുകളിലെ കൂലീന സ്ത്രീത്വങ്ങൾക്കു വേണ്ടി തെരുവിൽ ഇത്രയും കാലം സമരം ചെയ്തത്. നാമജപ സമരമല്ല, കേരളത്തിലെ ആദ്യത്തെ സ്ത്രീ സമരമെന്നറിയണം. വകതിരിവില്ലായ്മക്ക് സംഘപരിവാറെന്നാണ് സംസ്കൃതം.

നേതൃത്വത്തോട് അപേക്ഷ

നേതൃത്വത്തോട് അപേക്ഷ

സംഘപരിവാർ നേതൃത്വത്തോട് ഒരപേക്ഷയുണ്ട്. വല്ലതുമൊക്കെ ഇടയ്ക്ക് ഒന്നെടുത്തു വായിച്ചതുകൊണ്ട് വലിയ ദോഷമൊന്നുമുണ്ടാകില്ലെന്ന് അണികളോടു പറയണം. സമൂഹത്തിലിങ്ങനെ നാണംകെടാനായി വിവരക്കേട് അലങ്കാരമാക്കി കൊണ്ടു നടക്കരുത്..

ഫേസ്ബുക്ക് പോസ്റ്റ്

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

English summary
saradhakkutty facebook post against bjp and rss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X