400 രൂപയില്‍ നിന്ന് കിലോയ്ക്ക് 15 രൂപ എന്ന വിലയിലേക്ക് വീണ് മത്തി; കാരണമിത്
ആലപ്പുഴ: കേരളത്തില്‍ മത്തി വിലയില്‍ വന്‍ ഇടിവ്. ആഴ്ചകള്‍ക്ക് മുന്‍പ് വരെ പൊന്നുംവിലയായിരുന്നു മത്തിക്കെങ്കില്‍ ഇപ്പോള്‍ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് വരെ ഒരു കിലോ മത്തിക്ക് 400 രൂപ വരെയായിരുന്നു വില. എന്നാല്‍ ഇന്നലെ ചെല്ലാനം ഹാര്‍ബറില്‍ നിന്ന് മൊത്ത ഏജന്‍സികള്‍ മത്തി എടുത്തത് വെറും 15 രൂപയ്ക്കാണ് എന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കടലില്‍ നിന്ന് ലഭിക്കുന്ന മത്തിയുടെ അളവ് കൂടിയതോടെയാണ് വിലയില്‍ ഗണ്യമായ ഇടിവുണ്ടായിരിക്കുന്നത്. എന്നാല്‍ ഇത് ഹാര്‍ബറിലെ വിലയാണ്. പൊതുമാര്‍ക്കറ്റിലും മറ്റും 80-100 എന്ന വിലയ്ക്കാണ് മത്തി വില്‍ക്കുന്നത്. ചില മാര്‍ക്കറ്റുകളില്‍ 150 രൂപ വരെ ഈടാക്കുന്നതായും ഉപഭോക്താക്കള്‍ പറയുന്നു. അര്‍ത്തുങ്കല്‍ മുതല്‍ പള്ളിത്തോട് വരെയുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് വല നിറയെ മത്തി ലഭിച്ചെങ്കിലും വില കുറഞ്ഞത് തിരിച്ചടിയായി.

കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്, തൃശൂര്‍ കടപ്പുറങ്ങളില്‍ കരയിലേക്ക് മത്തി വന്ന് അടിയുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതില്‍ തന്നെ കടലില്‍ മത്തി ചാകര രൂപപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമായിരുന്നു. എങ്കിലും റെക്കോഡ് വിലയില്‍ നിന്ന് ഇങ്ങനെയൊരു ഇടിവ് ആരും പ്രതീക്ഷിച്ചിരുന്നില്ല. കേരളത്തിലെ മിക്കവാറും എല്ലാ വീടുകളിലും കൂടുതലായി വാങ്ങുന്ന മീനുകളിലൊന്നാണ് മത്തി.
വിലക്കുറവിനൊപ്പം പോഷക ഗുണങ്ങളുമാണ് മത്തിയെ ആകൃഷ്ടനാക്കുന്നത്. എന്നാല്‍ വില കൂടിയതോടെ മത്തിയെ എല്ലാവരും കൈവിട്ടു. ഹോട്ടലുകളില്‍ പോലും മത്തി വിഭവങ്ങള്‍ക്ക് വലിയ വിലയായിരുന്നു ഈടാക്കിയിരുന്നത്. മത്തിയുടെ ദൗര്‍ലഭ്യമായിരുന്നു വില കൂടാന്‍ കാരണമായത്. കടലിലെ ചൂട് കൂടിയതായിരുന്നു മത്തി ലഭ്യത കുറച്ചത്. കടലിലെ താപനില കൂടുന്നത് ഏറ്റവുമധികം ബാധിക്കുന്നത് മത്സ്യമാണ് മത്തി.
26-27 ഡിഗ്രി സെല്‍ഷ്യസ് ചൂട് മാത്രമേ മത്തിക്ക് അതിജീവിക്കാനാകൂ. എന്നാല്‍ എല്‍നിനോ പ്രതിഭാസം കാരണം ഇത്തവണ 30-32 ഡിഗ്രി വരെ കടലിലെ ചൂട് ഉയര്‍ന്നിരുന്നു. ഇതോടെ ആഴക്കടലിലേക്ക് മത്തികള്‍ കൂട്ടത്തോടെ നീങ്ങി. ആവശ്യമായ ഭക്ഷണത്തിന്റെ അഭാവം മത്തിയുടെ വളര്‍ച്ച മുരടിപ്പിച്ചിട്ടുണ്ട് എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇപ്പോള്‍ ലഭിക്കുന്നത് ചെറിയ മത്തികളാണ്.
മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തില്‍ പ്രധാനമാണ് മത്തികളുടെ വില്പന. എന്നാല്‍ നിലവില്‍ മത്തി മാത്രമെ ലഭിക്കുന്നുള്ളൂ എന്നതിനാല്‍ വള്ളങ്ങള്‍ ഭൂരിഭാഗവും ഉച്ചയ്ക്കു മുന്‍പേ പണി നിര്‍ത്തുകയാണ്. മത്തിയോടപ്പം അയലയും ചെറിയ തോതില്‍ ലഭിക്കുന്നുണ്ട്. ആലപ്പുഴ അര്‍ത്തുങ്കല്‍ മുതല്‍ കൊച്ചി വരെയുള്ള നൂറുകണക്കിനു വള്ളങ്ങളാണ് ചെല്ലാനം ഹാര്‍ബര്‍ കേന്ദ്രീകരിച്ചു മത്സ്യബന്ധനം നടത്തുന്നത്.
അതേസമയം മത്തി സുലഭമായതോടെ ഹാര്‍ബറുകളില്‍ മത്സ്യത്തീറ്റ നിര്‍മാണ കമ്പനികളുടെ ലോറികളുടെ തിരക്കാണ്. ഇതര സംസ്ഥാനങ്ങളിലെ ഉണക്കിപൊടിക്കുന്ന മീന്‍തീറ്റ നിര്‍മാണ കമ്പനിയില്‍ നിന്നുള്ള ലോറികള്‍ വ്യാപകമായി മത്തി വാങ്ങിക്കാന്‍ എത്തുന്നുണ്ട്. എന്നാല്‍ വിലക്കുറവ് കാരണം വള്ളക്കാര്‍ക്ക് ഇതിന്റെ നേട്ടവും കൊയ്യാനാകുന്നില്ല.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications