ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പെട്ട സ്ഥലത്ത് സരിത്തും ഒരു പ്രമുഖ കലാകാരനും; മൊഴി നിര്‍ണ്ണായകം
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണത്തില്‍ ക്രൈംബ്രാഞ്ചില്‍ നിന്നും സിബിഐ അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്. ബാലഭാസ്കറിന്റെ മരണവുമായി സ്വര്‍ണക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്ന ആവശ്യവുമായി ബാലഭാസ്കരറിന്റെ അച്ഛന് ഉണ്ണി രംഗത്തെത്തിയിരുന്നു. ഈ ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. നേരത്തെ തന്നെ ബന്ധുക്കള്‍ അപകടമരണത്തില്‍ ദുരൂഹത ഉയര്‍ത്തിയിരുന്നു.

തെളിവെടുപ്പ്
അപകടത്തിന് മുമ്പ് ബാലഭാസ്കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടിരുന്നുവെന്ന് കലാഭവന്‍ സോബി വെളിപ്പെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഉദ്യോഗസ്ഥര്‍ വിവിധയിടങ്ങളില്‍ കലാഭവന്‍ സോബിയുമായി തെളിവെടുപ്പ് നടത്തി. കേസില്‍ ദുരൂഹതകളില്ലെന്നായിരുന്നു നേരത്തെ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

സോബിയുടെ മൊഴി
കലാഭവന്‍ സോബി ക്രൈംബ്രോഞ്ചിന് നല്കിയ മൊഴിയില്‍ ഇങ്ങനെ പറഞ്ഞിരുന്നില്ല. 2018 സെപ്തംബര്‍ 25 ന് താന്‍ ചാലക്കുടിയില്‍ നിന്നും തിരുനെല്‍വേലിയിലേക്ക് കാറില്‍ പോകുന്നതിനിടെ പള്ളിപ്പുറം എത്തുന്നതിന് മുമ്പ് പെട്രോള്‍ പമ്പിന്റെ അടുത്ത് വെച്ച് കാര്‍ ആക്രമിക്കപ്പെട്ടത് കണ്ടെന്നായിരുന്നു സോബി സിബിഐക്ക് നല്കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.

മദ്യപിച്ചിരുന്നു
ആക്രമണം നടന്നുവെന്ന് പറയുന്ന സ്ഥലത്ത് ആദ്യം എത്തിയ പമ്പ് ജീവനക്കാരും പൊലീസും രക്ഷാ പ്രവര്‍ത്തകരും ഇത് തള്ളികളയുകയായിരുന്നുവെന്നും സോബി പറഞ്ഞു. സോബിയുടെ മൊഴിയില്‍ പറയുന്നത് പ്രകാരം മംഗലപുരം കുറക്കോടുള്ള പമ്പിനടുത്ത് വിശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. താന്‍ കാറില്‍ വിശ്രമിക്കുമ്പോള്‍ അടുത്തുള്ള വെളുത്ത കാറില്‍ കൂടുതല്‍ പേര് മദ്യപിച്ചിരുന്നത് കണ്ടിരുന്നുവെന്ന് സോബി പറയുന്നു.
Recommended Video

ആക്രമണം
പിന്നാലെ അതുവഴി വന്ന നീല ഇന്നോവ കാര്‍ അവിടെ നിര്‍ത്തുകയും കാറില്‍ മദ്യപിച്ചിരുന്നവര്‍ ഇരുമ്പ് വടിയുമായി കാറിനടുത്തെത്തി സംസാരിക്കുകയും വാഹനത്തിന്റെ ഗ്ലാസ് അടിച്ചുതകര്‍ക്കുകയുമായിരുന്നു. പുലര്‍ച്ചെ 3-30 നായിരുന്നു ഇത് നടക്കുന്നത്. ശേഷം നീല കാര്‍ വേഗത്തില്‍ മുന്നോട്ട് എടുത്തിരുന്നു.

അപകടത്തില്‍പെട്ടു
പിന്നീട് നാലിന് സോബി വീണ്ടും യാത്ര തുടങ്ങുകയും പള്ളിപുറത്ത് എത്തിയപ്പോള്‍ നീല കാര്‍ മരത്തില്‍ ഇടിച്ചു മറിഞ്ഞ നിലയിലായിരുന്നു കണ്ടത്. തന്റെ വാഹനം വഴിയരികില്‍ ഒതുക്കിയപ്പോള്‍ വടിവാളും ആയുധങ്ങളുമായി ചിലര്‍ അടുത്തെത്തി മുന്നോട്ട് പോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും സോബി മൊഴി നല്കി. ഇപ്പോള്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സരിത്ത് അപ്പോള്‍ അവിടെയുണ്ടായിരുന്നുവെന്നും സോബി അന്വേഷണ സംഘത്തോട് പറഞ്ഞു.

സംഭവസ്ഥലത്ത് സരിത്ത്
സരിത്തിന് പുറമേ ഒരു പ്രമുഖ കലാകാരനും അവിടെ ഉണ്ടായിരുന്നുവെന്നും താന്‍ നുണപരിശോധനക്ക് തയ്യാറാണെന്ന് സോബി വ്യക്തമാക്കി. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായാണ് പമ്പ് ജീവനക്കാര്‍ പറയുന്ന കാര്യം. സോബി വിശ്രമിച്ചുവെന്ന പറയുന്ന പമ്പ് രാത്രി 11 ശേഷം പ്രവര്ത്തിച്ചിരുന്നില്ലായെന്നും അവിടെ വെളിച്ചമില്ലെന്നുമാണി സിബിഐയെ അറിയിച്ചത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications