കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയ്ക്ക് ആവലാതി നാട്ടിലെ സ്ത്രീകളെ ഓര്‍ത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: വളരെ വിദഗ്ധമായി ചോദ്യങ്ങളില്‍ നിന്നും തെന്നിമാറുന്ന സമര്‍ഥയാണ് സരിത എസ് നായര്‍. തിങ്കളാഴ്ച ഏഷ്യാനെറ്റ് ന്യൂസ് അവര്‍ പരിപാടിയില്‍ അരമണിക്കൂര്‍ നേരത്തോളം വാര്‍ത്ത അവതാരകന്‍ മാറിയും തിരിഞ്ഞും ചോദിച്ചിട്ടും ഒരക്ഷരം പോലും വിട്ടുപറയാതെയാണ് സരിത തടിയൂരിയത്. എന്നെക്കൊണ്ട് പറയിപ്പിക്കാം എന്ന് കരുതി നിങ്ങള്‍ വെറുതെ മിനക്കെടണ്ട, അത് നടക്കില്ല എന്ന് സരിത അവതാരകനോട് പറയുന്നതും കേള്‍ക്കാമായിരുന്നു.

അരമണിക്കൂര്‍ നേരത്തെ ഫോണ്‍ ഇന്‍ പരിപാടി കഴിഞ്ഞപ്പോള്‍ അത് കണ്ടവര്‍ക്കെല്ലാം പിടികിട്ടിയിരിക്കണം, അങ്ങനെ എളുപ്പത്തില്‍ പിടി തരുന്ന ആളല്ല ഈ സരിത നായര്‍ എന്ന്. പല പ്രമുഖരും തന്നെ ഉപയോഗിച്ചിട്ടുണ്ട് എന്ന് സരിത പറഞ്ഞപ്പോള്‍ അത് ആരൊക്കെ എന്നായി അവതാരകന്റെ ചോദ്യം. അത് ഞാന്‍ പിന്നീട് പറയാം എന്ന് സരിതയുടെ മറുപടി. മന്ത്രിമാര്‍ അടക്കമുള്ളവരുടെ പേര് പറഞ്ഞ് ഇവരല്ലേ അത് എന്ന ചോദ്യത്തിന് എന്ന് നിങ്ങള്‍ പറയുന്നു, ഞാന്‍ പറഞ്ഞിട്ടില്ല എന്ന് സരിത ഒഴിഞ്ഞു മാറി.

saritha-s-nair

താനുമായി ബന്ധപ്പെട്ടവരില്‍ മുഖ്യമന്ത്രിയുടെ പേരില്ല എന്ന് മാത്രമാണ് സരിത ഉറച്ചുപറഞ്ഞ ഒരു കാര്യം. എന്നാല്‍ മറ്റ് പല പ്രമുഖരും അടുത്ത ദിവസങ്ങളില്‍ കുടുങ്ങാനുണ്ട്. രണ്ട് ദിവസത്തിനകം അതെല്ലാം പറയും. എന്നാല്‍ ഇപ്പോള്‍ തന്നെ പറഞ്ഞു കൂടെ എന്ന് ചോദിച്ച വാര്‍ത്ത അവതാരകനോട് സരിത ചോദിക്കുന്നത് ഇങ്ങനെ - കുറച്ച് കാത്തിരിക്കൂ സുഹൃത്തേ, എല്ലാം ഇപ്പോള്‍ തന്നെ പറയിപ്പിക്കാതെ.

അബ്ദുള്ളക്കുട്ടി വിവാദത്തെക്കുറിച്ച് എന്ത് വേണമെങ്കിലും ചോദിച്ചോളൂ മറുപടി പറയാന്‍ തയ്യാറാണ് എന്നാണ് സരിത പറഞ്ഞത്. അതിനെക്കുറിച്ച് ഇഷ്ടം പോലെ സംസാരിക്കുകയും ചെയ്തു. എന്നാല്‍ വിവാദ മന്ത്രിമാരെക്കുറിച്ചോ ടെനി ജോപ്പനെക്കുറിച്ചോ സരിത ഒരക്ഷരം മിണ്ടിയില്ല. താന്‍ ഒറ്റയാള്‍ പട്ടാളമല്ലെന്നും ടീം സോളാറാണ് കേസ് നേരിടുന്നതെന്നും സരിത പറഞ്ഞു.

തനിക്ക് ആരുടെയും ഒരു രൂപ പോലും വേണ്ട. തന്നെ പലരും ചതിച്ചു. അടുത്ത ഏതാനും ദിവസങ്ങളിലേക്ക് താന്‍ തന്നെയായിരിക്കും മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രം എന്ന് മനസിലാക്കിത്തന്നെയായിരുന്നു സരിതയുടെ ഓരോ വാക്കുകളും. നാട്ടിലെ സ്ത്രീകളുടെ അവസ്ഥ ഓര്‍ത്ത് തനിക്ക് വേവലാതി ഉണ്ടെന്നും സരിത പറഞ്ഞു.

English summary
Saritha Nair sounds firm in news hour discussions. She was calm and composed. Saritha was not ready reveal even a single name other than AP Abdullakkutty. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X