Get Updates
Get notified of breaking news, exclusive insights, and must-see stories!

തലയ്ക്കേറ്റ മാരക പ്രഹരം, ദേഹമാസകലം ചതവുകൾ; സാവരിയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്കേറ്റ കടുത്ത ക്ഷതം തന്നെയാണ് മരണകാരണമെന്നാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ രണ്ടാമത്തെ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരിക്കുന്നത്. ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിയേറ്റാണ് കുട്ടി മരിച്ചതെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. മരണപ്പെടുന്നതിന് തൊട്ടുമുൻപും കുട്ടിയുടെ ശരീരമാസകലം അതിക്രൂരമായ രീതിയിൽ മർദ്ദനമേറ്റിരുന്നുവെന്ന് ബന്ധുക്കൾ ആദ്യമേ തന്നെ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെല്ലാം പൂർണ്ണമായും ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ.

കാല് മുതൽ തല വരെ ചതവുകൾ

കേസിൽ ഇതിനോടകം അറസ്റ്റിലായ സഹപാഠിയും മലപ്പുറം പുലാമന്തോൾ സ്വദേശിയുമായ സദറുൾ അനമിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് സാവരിയയുടെ കുടുംബം ഉന്നയിക്കുന്നത്. സാവരിയയെ മതപരിവർത്തനം നടത്താൻ യുവാവ് നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി. ഈ ആവശ്യത്തിന് വഴങ്ങാൻ തയ്യാറാകാതിരിക്കുകയും ചെയ്തതോടെ സദറുൾ അനം പ്രതികാരബുദ്ധിയോടെ പെൺകുട്ടിയെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്.

savariya-murder-82961783658816 jpg

കൊല്ലപ്പെട്ട സാവരിയയുടെ ശരീരത്തിൽ കാല് മുതൽ തല വരെ ക്രൂരമായ മർദ്ദനമേറ്റതിന്റെ ചതവുകളും മുറിവുകളുമുണ്ടായിരുന്നു. മകളെ ഇത്രയും ദയനീയമായി തല്ലിച്ചതച്ചതിന്റെ കൃത്യമായ കാരണം എന്താണെന്ന് ഇനിയും പൂർണ്ണമായി വ്യക്തമല്ലെന്നും കുടുംബം പറയുന്നു. വിദേശത്തുവെച്ച് മരണം സംഭവിച്ചതിനെ തുടർന്ന് നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് വീണ്ടും പോസ്റ്റ്മോർട്ടം നടപടികൾക്ക് വിധേയമാക്കിയത്.

കേസുമായി ബന്ധപ്പെട്ട് ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന നിയമനടപടികൾ കേരള പൊലീസ് വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിദേശത്തെ അന്വേഷണത്തിലോ നിയമനടപടികളിലോ എന്തെങ്കിലും തരത്തിലുള്ള വീഴ്ചയോ പോരായ്മകളോ ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. BNS വകുപ്പ് 208 അനുസരിച്ച് പ്രതിയെ ഇന്ത്യയിലെത്തിച്ച് ഇവിടെ കുറ്റവിചാരണ ചെയ്യുന്നതിനുള്ള ഔദ്യോഗിക നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+