കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊയ്തീന്‍കുട്ടിക്ക് മകളെ അമ്മ കൊണ്ടുപോയിക്കൊടുത്തതാവില്ല.. പീഡനം പുറത്തെത്തിച്ച ധന്യ പറയുന്നു

  • By Desk
Google Oneindia Malayalam News

മലപ്പുറം: എടപ്പാളിലെ തീയറ്ററിനകത്ത് പത്ത് വയസ്സുകാരി പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത് സ്വന്തം അമ്മയുടെ അറിവോടും ഒത്താശയോടും കൂടിയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഉദ്ദേശിച്ച് തന്നെയാണ് തിയേറ്ററിലേക്ക് കൊണ്ടുപോയതെന്ന് കേസിലെ പ്രതികളായ മൊയ്തീന്‍ കുട്ടിയും പെണ്‍കുട്ടിയുടെ അമ്മയും കുറ്റസമ്മതം നടത്തിക്കഴിഞ്ഞു.

സംഭവം പുറത്ത് അറിഞ്ഞത് പ്രധാനമായും രണ്ട് പേരുടെ ഇടപെടല്‍ വഴിയാണ്. സ്‌കൂള്‍ കൗണ്‍സിലറായ ധന്യ ആബിദും ചൈല്‍ഡ് ലൈന്‍ ജില്ലാ വൈസ് കോര്‍ഡിനേറ്റര്‍ ശിഹാബുമാണ് അവര്‍. സംഭവിച്ച് എന്തെന്ന് അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ ധന്യ ആബിദ് പറയുന്നു.

അമ്മയ്ക്കെതിരെ പോക്സോ

അമ്മയ്ക്കെതിരെ പോക്സോ

അമ്മയുടെ അനുമതിയോടെയാണ് അറുപതുകാരനായ മൊയ്തീന്‍കുട്ടി എന്ന വ്യവസായി പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. അമ്മയുടെ പേരിലും പോലീസ് പോക്‌സോ ചുമത്തിയിട്ടുമുണ്ട്. നേരത്തെയും ഇത്തരത്തില്‍ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നും അമ്മയുമായി മൊയ്തീന്‍കുട്ടിക്ക് വഴിവിട്ട ബന്ധം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. തിയറ്റിലെ സിസിടിവി ദൃശ്യങ്ങളും വ്യക്തമാക്കുന്നത് അമ്മയുടെ അറിവോടെയാണ് പീഡനം നടക്കുന്നത് എന്നാണ്.

Recommended Video

cmsvideo
തീയ്യേറ്ററിലെ ബാലികാ പീഡനം പുറംലോകത്തെത്തിച്ചത് ഇവർ | Oneindia Malayalam
അമ്മ അറിഞ്ഞിട്ടുണ്ടാവില്ല

അമ്മ അറിഞ്ഞിട്ടുണ്ടാവില്ല

തിയേറ്ററിലെ പീഡന ദൃശ്യങ്ങള്‍ ആദ്യം കണ്ടയാളുകളില്‍ ഒരാളാണ് സ്‌കൂള്‍ കൗണ്‍സിലറായ ധന്യ ആബിദ്. അമ്മയുടെ അറിവോടെയാണ് ആ പീഡനം നടന്നത് എന്ന് തനിക്ക് തോന്നുന്നില്ലെന്ന് ധന്യ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തനിക്ക് അങ്ങനെയാണ് തോന്നിയത്. പെണ്‍കുട്ടിയെ അയാള്‍ക്കപ്പുറത്തെ സീറ്റിലേക്ക് ആ സ്ത്രീ ഇരുത്തിയത് തന്നെ അയാള്‍ ചെയ്യുന്നതൊന്നും മകള്‍ കാണേണ്ട എന്ന് കരുതിയിട്ടാകും എന്നാണ് തനിക്ക് തോന്നുന്നതെന്നും ധന്യ പറയുന്നു.

ദൃശ്യങ്ങൾ പുറത്ത് വന്നപ്പോൾ

ദൃശ്യങ്ങൾ പുറത്ത് വന്നപ്പോൾ

ഇരുട്ട് നിറഞ്ഞിരിക്കുന്ന തിയറ്ററില്‍ പിറകില്‍ ഇരിക്കുന്നവര്‍ക്ക് ഇതൊന്നും കാണാന്‍ സാധിക്കില്ല. ഇവര്‍ ഇരുന്ന സീറ്റിന് തൊട്ട് മുകളില്‍ സിസിടിവി ഉള്ളത് കൊണ്ടാണ് വ്യക്തമായി ദൃശ്യങ്ങള്‍ പതിഞ്ഞത്. ഒരുപക്ഷേ അടുത്ത് ഇരിക്കുന്ന ആള്‍ക്ക് അത് കാണാന്‍ കഴിയണം എന്നില്ലെന്നും ധന്യ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ ചാനല്‍ വഴി പുറത്ത് വന്നപ്പോഴാകും ആ സ്ത്രീ പോലും അതേക്കുറിച്ച് അറിഞ്ഞിട്ടുണ്ടാവുക എന്നാണ് താന്‍ കരുതുന്നതെന്നും ധന്യ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

അമ്മ ശ്രദ്ധിച്ച് കാണില്ല

അമ്മ ശ്രദ്ധിച്ച് കാണില്ല

ആ സമയം ആസ്വദിക്കുന്നതിനിടയില്‍ മകളെ അവര്‍ ശ്രദ്ധിച്ച് കാണില്ല. സിനിമയുടെ ഇന്റര്‍വെല്‍ സമയത്ത് അയാള്‍ പെണ്‍കുട്ടിയേയും കൊണ്ട് പുറത്ത് പോയി സ്‌നാക്‌സ് വാങ്ങി നല്‍കുന്നുണ്ട്. തിരികെ വന്നതിന് ശേഷം അയാള്‍ പ്രവര്‍ത്തി തുടരുന്നു. എന്തോ കളിയായി ചെയ്യുന്നതാണ് എന്നാണ് കുട്ടി കരുതുന്നതെന്ന് അവളുടെ മുഖത്ത് നിന്നും വ്യക്തമാണ്. ഇടയ്ക്ക് അയാള്‍ തല ചെരിച്ച് കുട്ടിയുടെ അടുത്തേക്ക് ചെല്ലുമ്പോള്‍ അവള്‍ ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമെന്ന് ധന്യ പറയുന്നു.

സ്ത്രീയും തെറ്റുകാരി തന്നെ

സ്ത്രീയും തെറ്റുകാരി തന്നെ

മകളെ അയാള്‍ ഉപദ്രവിക്കുന്നുണ്ടെന്ന് ആ സ്ത്രീയും കരുതിക്കാണില്ല. മനപ്പൂര്‍വ്വം മൊയ്തീന്‍കുട്ടിക്ക് അവര്‍ മകളെ കൊണ്ടുപോയി കൊടുത്തതാണ് എന്ന് ദൃശ്യങ്ങള്‍ കണ്ടതില്‍ നിന്നും തനിക്ക് തോന്നുന്നില്ല. എന്നാലവരും തെറ്റുകാരിയാണ്. ഇയാളുടെ കൂടെ വരുമ്പോള്‍ കുട്ടിയെ കൊണ്ടുവരാതെ മറ്റ് കുട്ടികള്‍ക്കൊപ്പം നിര്‍ത്തിയിട്ട് വരാമായിരുന്നു. അതല്ല കൊണ്ടുവന്നുവെങ്കില്‍ കുട്ടിയെ ശ്രദ്ധിക്കാന്‍ സാധിക്കണമായിരുന്നുവെന്നും ധന്യ ആബിദ് പറയുന്നു.

പോലീസിൽ അറിയിക്കാതെ

പോലീസിൽ അറിയിക്കാതെ

ഏപ്രില്‍ 18ന് നടന്ന സംഭവം തിയേറ്റര്‍ ഉടമ ആദ്യം പോലീസില്‍ അറിയിക്കാന്‍ സമ്മതിച്ചിരുന്നില്ല. ആദ്യം സംഭവം കണ്ട തിയേറ്റര്‍ ജീവനക്കാരന്‍ അധികൃതരെ വിവരം അറിയിച്ചുവെങ്കിലും നടപടിയൊന്നും എടുത്തില്ല. ഏപ്രില്‍ 21ന് മറ്റൊരാള്‍ വഴി താന്‍ പീഡന വിവരം അറിഞ്ഞു. തുടര്‍ന്ന് പൊന്നാനിയിലെ ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്ററായ ശിഹാബിനോട് വിവരം പറഞ്ഞ് തിയേറ്റിലെത്തി സംഭവത്തെ കുറിച്ച് അന്വേഷിച്ചു.

രണ്ടാം ഭാര്യയെന്ന് തോന്നി

രണ്ടാം ഭാര്യയെന്ന് തോന്നി

കേസും മറ്റുമായാല്‍ ബിസ്സിനസ്സിനെ ബാധിക്കുമെന്ന് കരുതി ആദ്യം ദൃശ്യങ്ങള്‍ തരാന്‍ അവര്‍ തയ്യാറായില്ല. ഏറെ നിര്‍ബന്ധിച്ച ശേഷം ദൃശ്യങ്ങള്‍ കാണിച്ച് തന്നു. അത് കണ്ടപ്പോള്‍ ആ സ്ത്രീ അയാളുടെ രണ്ടാം ഭാര്യയാണ് എന്നാണ് തോന്നിയത്. അതോടെ ആ കുട്ടി എന്നും ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുമല്ലോ എന്ന് തോന്നിയെന്ന് ധന്യ പറയുന്നു. കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ അയാളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി. സിസിടിവി നോക്കി കാര്‍ നമ്പര്‍ കണ്ടെത്തി.

ദൃശ്യങ്ങൾ പുറത്ത് വിട്ടു

ദൃശ്യങ്ങൾ പുറത്ത് വിട്ടു

പേരും വിവരങ്ങളും കണ്ടെത്തിയ ശേഷം ഫേസ്ബുക്ക് വഴിയും അന്വേഷിച്ചു. ഒപ്പമുള്ളത് അയാളുടെ ഭാര്യയോ കുഞ്ഞോ അല്ലെന്ന് കണ്ടെത്തി. തൃത്താലയിലെ ഇയാളുടെ വീടും കണ്ടെത്തി. മൊയ്തീന്‍ കുട്ടിയാണ് പ്രതിയെന്ന് പേര് സഹിതം എഴുതിയാണ് ചൈല്‍ഡ് ലൈന്‍ വഴി പോലീസിന് പരാതി നല്‍കിയത്. ഒപ്പം ദൃശ്യങ്ങളും. പോലീസ് കേസെടുക്കാതെ വന്നപ്പോഴാണ് ദൃശ്യങ്ങള്‍ പുറത്ത് വിടേണ്ടി വന്നതെന്നും ധന്യ ആബിദ് അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ശ്രീകണ്ഠൻ നായർ ശരിക്കും 'ശ്രീ കണ്ടം നായരാ'യി.. കാശ് മുടക്കി കണ്ടത്തിൽ ഓടിയവരുടെ കലിപ്പ് തീരുന്നില്ലശ്രീകണ്ഠൻ നായർ ശരിക്കും 'ശ്രീ കണ്ടം നായരാ'യി.. കാശ് മുടക്കി കണ്ടത്തിൽ ഓടിയവരുടെ കലിപ്പ് തീരുന്നില്ല

മാതൃദിനത്തിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്ന് മകൻ.. സമാനതകളില്ലാത്ത ക്രൂരതമാതൃദിനത്തിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്ന് മകൻ.. സമാനതകളില്ലാത്ത ക്രൂരത

English summary
School Counselor Dhanya Abid talks about Edappal theatre rape case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X