കേരളത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തം? വേമ്പനാട്ട് കായല്‍ 'പ്ലാസ്റ്റിക് കായലായി' മാറും?
മുഖ്യമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് എംസി ദത്തന്റെ നേതൃത്വത്തില്‍ പത്തു ശാസ്ത്രജ്ഞരുടെ സംഘമാണ് വേമ്പനാട്ട് കായലിനെക്കുറിച്ച് പഠനം നടത്തിയത്.
ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ വേമ്പനാട്ട് കായല്‍ മരണത്തിലേക്ക് നീങ്ങുന്നു. വേമ്പനാട്ട് കായല്‍ പരിസ്ഥിതി പുനസ്ഥാപന സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കായല്‍ മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് എംസി ദത്തന്റെ നേതൃത്വത്തില്‍ പത്തു ശാസ്ത്രജ്ഞരുടെ സംഘമാണ് വേമ്പനാട്ട് കായലിനെക്കുറിച്ച് പഠനം നടത്തിയത്. വേമ്പനാട്ടുകായല്‍, അഷ്ടമുടി കായല്‍, ശാസ്താംകോട്ട കായല്‍ എന്നീ തണ്ണീര്‍ത്തടങ്ങള്‍ നാശത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ശാസ്ത്രജ്ഞരുടെ സംഘത്തെ പഠനത്തിനായി നിയോഗിച്ചത്.

പ്ലാസ്റ്റിക്ക്...
വേമ്പനാട്ട് കായല്‍ മരണത്തിലേക്ക് നീങ്ങുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ സംഘം റിപ്പോര്‍ട്ടില്‍ കുറിച്ചിരിക്കുന്നത്. കായലിന്റെ അടിയില്‍ പ്ലാസ്്റ്റികും മുകളില്‍ പോളയും നിറഞ്ഞ സ്ഥിതിയാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വന്‍തോതില്‍ കായലിനടിയില്‍ അടിഞ്ഞുകൂടിയിരിക്കുന്നതാണ് സ്ഥിതി വഷളാക്കിയത്.

കൊച്ചി മുതല്‍...
കൊച്ചി മുതല്‍ കോഴഞ്ചേരി വരെയുള്ള സ്ഥലങ്ങളില്‍ നിന്നും വന്‍തോതില്‍ മാലിന്യം കായലിലേക്ക് ഒഴുക്കുന്നു. ഇതുകാരണം കായലില്‍ പോള നിറഞ്ഞു കിടക്കുകയും, കായല്‍ വെള്ളം കുടിക്കാന്‍ യോഗ്യമല്ലാതാകുകയും ചെയ്തു.

ഓക്സിജന്റെ അളവ്...
രാസ മാലിന്യങ്ങള്‍ കായലില്‍ കുമിഞ്ഞുകൂടുന്നത് പലതരം മാരക രോഗങ്ങള്‍ക്കും വഴിവെച്ചേക്കാം. കൂടാതെ ഇതുകാരണം മത്സ്യസമ്പത്തിലും വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കായലില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതായും, പലയിടത്തും ഒഴുക്ക് നിലച്ചതായും ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തി.

കായല്‍ ശുചീകരിക്കുക...
നിലവിലെ പ്രതിസന്ധിയില്‍ നിന്നും രക്ഷനേടാന്‍ അടിയന്തരമായി കായല്‍ ശുചീകരിക്കുക എന്നതുമാത്രമാണ് ഏക പോംവഴി. ആദ്യഘട്ടത്തില്‍ കായലിന്റെ അടിത്തട്ടിലുള്ള പ്ലാസ്റ്റിക്കും കെട്ടികിടക്കുന്ന മറ്റു മാലിന്യങ്ങളും എടുത്തുകളയണം. തണ്ണീര്‍മുക്കം ബണ്ടിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് അഴുക്കുവെള്ളം പുറത്തേക്ക് ഒഴുക്കാനും വിദഗ്ദ സംഘം നിര്‍ദേശിച്ചു.

സംസ്കരിക്കാന്‍...
കായലിലെ മലിനജലം സംസ്കരിക്കാന്‍ പദ്ധതിയൊരുക്കണം. ഇതുകൂടാതെ, പാലാ, കോട്ടയം, കോഴഞ്ചേരി, തിരുവല്ല, ചെങ്ങന്നൂര്‍, കൊച്ചി, ആലപ്പുഴ, വൈക്കം, തുടങ്ങിയ പ്രദേശങ്ങളില്‍ മാലിന്യ സംസ്കരണ യൂണിറ്റുകള്‍ അടിയന്തരമായി സ്ഥാപിക്കണം. കൃഷിയിടങ്ങളില്‍ നിന്നും വ്യവസായ ശാലകളില്‍ നിന്നുമുള്ള രാസമാലിന്യങ്ങളും നിയന്ത്രിക്കണം.

ഉടന്‍ നടപ്പിലാക്കും...
വിദഗ്ദ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഉടന്‍ പ്രാവര്‍ത്തികമാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ കായല്‍ ശുചീകരണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഇതിനുശേഷം മറ്റു പ്രവൃത്തികളിലേക്ക് കടക്കും.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications