കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുവന്നകൊടിനരച്ചു കാവിക്കൊടിയാകുന്നു- ഇരട്ട ചങ്കനെ വിമര്‍ശിച്ച് എസ്ഡിപിഐ

  • By Desk
Google Oneindia Malayalam News

കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് എസ്ഡിപിഐയുടെ തെരുവ് നാടകം. ചുവന്ന കൊടി നരച്ച് കാവി കൊടിയാകുന്നു എന്നാണ് നാടകത്തിന്റെ ഉള്ളടക്കം. പിണറായി വിജയന്റെയും കുമ്മനം രാജശേഖരന്റെയും കഥാപാത്രങ്ങള്‍ നാടകത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പിണറായിയും കുമ്മനവും തമ്മിലുള്ള സൗഹൃദവും നാടക്കത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

ജനപ്രതിനിധികളെ ട്രോളി കാസര്‍ഗോഡ് ട്രോള്‍ ഫേസ്ബുക്ക്പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറല്‍ജനപ്രതിനിധികളെ ട്രോളി കാസര്‍ഗോഡ് ട്രോള്‍ ഫേസ്ബുക്ക്പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറല്‍

സംഘപരിവാറിനെതിരെ ദേശീയ തലത്തില്‍ പോരാട്ടം നടത്തുന്നു എന്നു പറയുന്ന സിപിഎമ്മും പിണറായി സര്‍ക്കാരും വാസ്തവത്തില്‍ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സംഘപരിവാറിനോടുള്ള സിപിഎമ്മിന്റെ മൃദു സമീപനം തെരുവു നാടക്കത്തില്‍ ഉടനീളം ചര്‍ച്ചയാകുന്നുണ്ട്.

pvandsdpi

കേരള ഭരണം സംഘികള്‍ക്ക് തീറെഴുതിക്കൊടുത്തോ സഖാവേ എന്ന് മുഖ്യമന്ത്രിയോട് നായകന്‍ ചോദിക്കുന്നുണ്ട്. ബിജെപിയിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയായി സിപിഎം മാറി, മുന്‍കാല നേതാക്കളൈും മറന്നുകൊണ്ടാണ് ഇപ്പോഴത്തെ സിപിഎം നേതൃത്വത്തിന്റെ പ്രവൃത്തികള്‍ എന്നും നാടകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

രണ്ടു ക്രിമിനല്‍ പാര്‍ട്ടികളുടെ മുപ്പിളമ തര്‍ക്കം മാത്രമാണ് പാര്‍ട്ടി ഗ്രാമങ്ങളില്‍ നടക്കുന്നതെന്നും അല്ലാതെ സംഘപരിവാരം രാജ്യത്തെ തകര്‍ക്കുമെന്ന ഒരു ബേജാറും ഇരട്ടചങ്കനും കൂട്ടര്‍ക്കുമില്ലെന്നും പറഞ്ഞാണ് നാടകത്തിന്റെ അവസാനം. എസ്ഡിപിഐ നടത്തുന്ന ബഹുജന്‍ മുന്നേറ്റ യാത്രയുടെ കാസര്‍ഗോഡ് നടന്ന ഉദ്ഘാടന സമ്മേളന വേദിയില്‍ വച്ചാണ് പിണറായിയെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന തെരുവ് നാടകം അരങ്ങേറിയത്.

English summary
'red flag becomes saffron flag' sdpi street drama criticising cpm and pinarayi vijayan. says cpm is recruiting poeple to bjp. street drama was played in on the occasion after inaugral ceremony bahujan munnetta yathra kasaragod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X