'കൊച്ചിയിൽ നിന്നും ഇടുക്കിയിലേക്ക് ഇനി വെള്ളത്തിൽ പറക്കാം'; വരുന്നു സീ പ്ലെയിൻ, ചെലവ് എത്ര?
ടൂറിസം മേഖലയ്ക്ക് പുത്തൻ അനുഭവുമായി സീ പ്ലെയിൻ. കൊച്ചിയിൽ നിന്ന് ഇടുക്കിയിലേക്കാണ് ആദ്യ പറക്കൽ. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീ പ്ലെയിൻ ഇറങ്ങുക. കൊച്ചി ബോൾഗാട്ടി പാലസിൽ നവംബർ 11 ന് രാവിലെ 9. 30 ന് വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പരീക്ഷണ പറക്കൽ ഫ്ലാഗ് ഓഫ് ചെയ്യും. കരയിലും വെള്ളത്തിലും പറന്നിറങ്ങാൻ ആവുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിൻ പദ്ധിക്ക് ഉപയോഗിക്കുക .
കേന്ദ്ര സർക്കാരിന്റെ ഉഡാൻ റീജിയണൽ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിൻ സർവീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതാണ് പദ്ധതി. ഡിഹാവ്ലാൻഡ് കാനഡ എന്ന സീപ്ലെയിനാണ് ഫ്ളാഗ് ഓഫ് ചെയ്യുക.

PC: PA Muhamad Riyas/ FB
കേരളത്തിലെ നാല് വിമാനത്താവളങ്ങൾ തമ്മിലുള്ള കണക്ടിവിറ്റിയും വാട്ടർ ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുള്ള കണക്ടിവിറ്റിയും വർദ്ധിപ്പിക്കാൻ അവസരമൊരുക്കുന്നതാണ് സീപ്ലെയിൻ. എല്ലാ ജില്ലകളിലും പ്രധാന ജലാശയങ്ങൾ കേന്ദ്രീകരിച്ച് വാട്ടർ ഡ്രോമുകൾ ഒരുക്കാനാവും . ബോൾഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്ക് പുറമെ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കൽ തുടങ്ങിയവ വാട്ടർ ഡ്രോമുകൾ സ്ഥാപിക്കാൻ പരിഗണനയിലുള്ളവയാണ്.
റൺവേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്തുകയും ജലത്തിൽ തന്നെ ലാൻഡിംഗ് നടത്തുകയും ചെയ്യുന്ന വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വാട്ടർ ഡ്രോമുകളിൽ നിന്നാണ് യാത്രക്കാർ വിമാനത്തിൽ കയറുക. 9, 15, 20, 30 സീറ്റുകളിലുള്ള ചെറുവിമാനങ്ങളാണിത്.
സീ പ്ലെയിൻ പദ്ധതി പ്രാവർത്തികമായാൽ മാലിദീപിന് സമാനമായ ടൂറിസം കേന്ദ്രമായി കേരളം മാറുമെന്നാണ് ട്രാൻസ്പോർട്ട്, ഏവിയേഷൻ സെക്രട്ടറി ബുജു പ്രഭാകർ പറഞ്ഞത്. എയർസ്ട്രിപ് പോലും സാധ്യമാകാത്ത ഇടുക്കിയിൽ തിങ്കളാഴ്ച ആദ്യ വിമാനം ഇറങ്ങാൻ പോകുന്നത് അതിന് ഉദാഹരണമാണ്. നദികൾ, കായലുകൾ എന്നിവ ഉൾപ്പെടുത്തി എല്ലാ ജില്ലകളെയും സീ പ്ലെയിൻ മുഖാന്തരം ബന്ധപ്പെടുത്താൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര പദ്ധതിയായ റീജണൽ കണക്ടിവിറ്റി സ്കീം ഉഡാന്റെ ( യു ഡി എ എൻ ) കീഴിൽ സിയാലും ബോൾഗാട്ടി പാലസും കേന്ദ്രമാക്കി ആദ്യ ഘട്ടത്തിൽ പദ്ധതി വികസിപ്പിക്കാനാണ് ശ്രമം. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ എട്ട് വാട്ടർ ഡ്രോമുകൾ വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ ചുമതപ്പെടുത്തിയിട്ടുണ്ട്. കോവളം, കുമരകം, ബാണാസുര സാഗർ, മാട്ടുപ്പെട്ടി എന്നീ ജലാശയങ്ങളെ ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ ടൂറിസം സർക്യൂട്ടാണ് പരിഗണനയിലുള്ളത്.
1200 രൂപയാണ് യാത്രയ്ക്കുള്ള ചെലവ് പ്രതീക്ഷിക്കുന്നത് എന്നാണ് വിവരം.സീ പ്ലെയിനിസെ 9 സീറ്റുകൾ കേന്ദ്രമായിരിക്കും മൂന്ന് വർഷത്തേക്ക് സ്പോൺസർ ചെയ്യുകയ 250 കിലോ മീറ്റർ 2000 രൂപ എന്ന നിലയിൽ ഓപ്പറേറ്റർമാർക്ക് യാത്രക്കാരിൽ നിന്ന് ഈടാക്കാനുമാകും
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications