ഏഷ്യാനെറ്റ് ന്യൂസിന്റെ പടിയിറങ്ങി എംജി രാധാകൃഷ്ണന്‍; 'പുതിയ കരാറിന് താല്‍പര്യമില്ല'
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് വിട്ട് മുതിർന്ന മാധ്യമപ്രവർത്തകന്‍ എംജി രാധാകൃഷ്ണന്‍. നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എഡിറ്ററായിരുന്ന എംജി രാധാകൃഷ്ണന്‍ കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി എഡിറ്റോറിയല്‍ അഡ്വൈസര്‍ സ്ഥാനം വഹിച്ച് വരികയായിരുന്നു. നിലവില്‍ ഇത് സംബന്ധിച്ച കരാർ അവസാനിച്ചുവെന്നും പുതുക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് സ്ഥാപനം വിടുന്നതെന്നും എംജി രാധാകൃഷ്ണന്‍ അറിയിച്ചതായി ദ ഫോർത്ത് റിപ്പോർട്ട് ചെയ്യുന്നു.
എംജി രാധാകൃഷ്ണന് പകരം മാതൃഭൂമി പത്രാധിപരായിരുന്ന മനോജ് കെ ദാസിനെ ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് മാനേജിങ് എഡിറ്ററായി എത്തിച്ചതോടെയായിരുന്നു ചാനല്‍ തലപ്പത്ത് മാറ്റങ്ങള്‍ സംഭവിച്ച് തുടങ്ങിയത്.

മാനേജിങ് എഡിറ്റർ സ്ഥാനം ഒഴിഞ്ഞ എംജി രാധാകൃഷ്ണനെ ചാനല്‍ അധികൃതർ എഡിറ്റോറിയൽ കൺസൽട്ടൻ്റായി നിയമിക്കപ്പെടുകയായിരുന്നു. ചാനല്‍ മാനേജ്മെന്‍റുമായി ആശയപരമായി ഭിന്നതകളൊന്നുമില്ലെന്നും സ്വന്തം താത്പ്പര്യപ്രകാരമാണ് സ്ഥാപനം വിടുന്നതെന്നും എം ജി രാധാകൃഷ്ണന്‍ വ്യക്തമാക്കിയതായും ദ ഫോർത്ത് റിപ്പോർട്ട് ചെയ്യുന്നു.

നിലവില്‍ മറ്റ് ചാനല്‍ ഉള്‍പ്പടേയുള്ളവയിലേക്ക് പോവാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും വിശ്രമ ജീവിതത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയായതിന് പിന്നാലെ 2021ല്‍ എഡിറ്റർ സ്ഥാനത്ത് നിന്നുള്ള രാധാകൃഷ്ണന്‍റെ പടിയിറക്കം പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ബിജെപിക്കെതിരെ ആസൂത്രിത പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടിയുടെ കേരളഘടകം ചാനല്‍ ബഹിഷ്‌കരിച്ചതും ഇതോടൊപ്പം തന്നെ കൂട്ടിവായിക്കപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ചാനല്‍ പദ്ധതിയിട്ടെന്നായിരുന്നു പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം. എം ജി രാധാകൃഷ്ണനെ ലക്ഷ്യമിട്ടായിരുന്നു സുരേന്ദ്രന്റെ ആരോപണം. ഇതിന് പിന്നാലെയാണ് സംഘപരിവാർ അനുകൂലിയായ മനോജ് കെ ദാസിനെ എഡിറ്റർ പദവിയിലേക്ക് കൊണ്ടുവുന്ന് എം ജി രാധാകൃഷ്ണനെ മാറ്റുന്നത്.

കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് എംജി രാധാകൃഷ്ണന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ പദവി ഏറ്റെടുക്കും മുമ്പ് ഇന്ത്യാ ടുഡേയുടെ ചുമതലയായിരുന്നു അദ്ദേഹം വഹിച്ചിരുന്നത്. കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദ പിള്ളയുടെ മകന്‍ കൂടിയാണ് എംജിആര്‍ എന്ന് പൊതുവേ വിളിക്കപ്പെടുന്ന എംജി രാധാകൃഷ്ണന്

2014 ല്‍ ആയിരുന്നു എംജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എഡിറ്റര്‍ ആയി സ്ഥാനമേല്‍ക്കുന്നത്. അന്ന് ടിഎൻ ഗോപകുമാർ ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റർ ഇൻ ചീഫ്. പിന്നീട് ടിഎൻജിയുടെ മരണശേഷം വാർത്താ വിഭാഗത്തിന്റെ പൂർണ ചുമതല എംജി രാധാകൃഷ്ണന് ആയിരുന്നുയ 2006 ല്‍ ആയിരുന്നു രാജീവ് ചന്ദ്രശേഖര്‍ ഏഷ്യാനെറ്റിന്റെ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കുന്നത്. ഏഷ്യാനെറ്റിന്റെ വിനോദ ചാനല്‍ സ്റ്റാര്‍ ഗ്രൂപ്പ് വാങ്ങിയപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖര്‍ തന്റേതായി നിലനിർത്തുകയായിരുന്നു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications