Get Updates
Get notified of breaking news, exclusive insights, and must-see stories!

അനിൽ കുമാറിനെ സ്ഥലം മാറ്റിയ സംഭവത്തിൽ സർക്കാർ വ്യക്തത നൽകണം!!! സർക്കാരിനോട് ഡിജിപി

മുന്നറിയിപ്പ് ഇല്ലാതെയായിരുന്നു സർക്കാർ അനിൽ കുമാറിനെ മാറ്റിയത്

തിരുവനന്തപുരം: പേഴ്സനൽ സ്റ്റാഫ് എഎസ്ഐ അനിൽ കുമാറിനെ സ്ഥലം മാറ്റിയ സർക്കാർ ഉത്തരവിലെ അപാകതകൾ മാറ്റണമെന്നു ഡിജിപി ടി.പി. സെൻകുമാർ.

senkumar

അനിൽ കുമാറിനെ മുന്നറിയിപ്പില്ലാതെ സർക്കാർ മാറ്റിയതിൽ വ്യക്തത തേടി സെൻകുമാർ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിനു കത്തു നൽകിയിരുന്നു. അനിലിനെ മാതൃ യൂണിറ്റായ സിറ്റി എആർ ക്യാംപിലേക്കു മടക്കിവിട്ടു .രണ്ടു ദിവസത്തിനകം സർക്കാരിനെ വിവരം അറിയിക്കാനായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്.

അനില്‍ കുമാറിനെ മാറ്റിയ സർക്കാർ നടപടി

അനില്‍ കുമാറിനെ മാറ്റിയ സർക്കാർ നടപടി

ടിപി സെൻകുമാറിന്റെ പോഴ്സനൽ സ്റ്റാഫായിരുന്നു എഎസ്ഐ അനിൽ കുമാറിനെ മാറ്റിയ സർക്കാർ ഉത്തരവിൽ അപാകതയെന്ന് സെൻകുമാർ.മുന്നറിയിപ്പ് കൂടാതെയാണ് ഉദ്യോഗസ്ഥനെ മാറ്റിയെന്നും സെൻകുമാർ ആരോപിച്ചു. ഇക്കര്യത്തിൽ സർക്കാർ വ്യക്തത നൽകണം

അനിൽകുമാറിനെതിരെ പരാതി

അനിൽകുമാറിനെതിരെ പരാതി

എഎസ്ഐ അനിൽ കുമാറിനെതിരെ പൊലീസ് സോനയിൽ നിന്നു തന്നെ വ്യാപക പരാതി ഉയർന്നു വന്നിരുന്നു. അനിൽ കുമാർ മതിയായ രേഖകളില്ലാതെയാണ് പൊലീസ് സേനയിൽ സേവനം അനുഷ്ടിച്ചത്. ഇതിനെ തുർന്നാണ് അനിൽ കുമാറിനെ സ്ഥലം മാറ്റിയതെന്നു ആഭ്യന്തര സെക്രട്ടറി സുബ്രതാ ബിശ്വാസ് അറിയിച്ചു.

അനിലിന്റെ മാറ്റത്തിനു പിന്നിൽ സര്‍ക്കാരോ?

അനിലിന്റെ മാറ്റത്തിനു പിന്നിൽ സര്‍ക്കാരോ?

സെൻകുമാറും സർക്കാരും തമ്മിൽ നേർക്ക് നേരുള്ള യുദ്ധം തുടർന്നുവരുകയാണ്. സെൻകുമാറിനെ മതിയായ കരണമില്ലാതെ ഡിജിപി സ്ഥാനത്ത് നിന്നു മാറ്റിയതിനെ തുടർന്നാണ തർക്കൾക്ക് വഴിവെച്ചത്.തുടർന്ന് നിയമനടപടിയിലൂടെ സെൻകുമാർ വീണ്ടും ഡിജിപിയായി. ഇതു സർക്കാരിനേറ്റ കടുത്ത പ്രഹരമായിരുന്നു.

പതിനൊന്ന് മാസത്തെ നിയമ പോരാട്ടം

പതിനൊന്ന് മാസത്തെ നിയമ പോരാട്ടം

പതിനൊന്ന് മാസത്തെ നിയമപോരാട്ടത്തിന് ശേഷമാണ് ടിപി സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിയായി വീണ്ടും ചുമതലയേറ്റത്.പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെയാണ് പെലീസ് തലപ്പത്ത് നിന്നും ടിപി സെന്‍കുമാറിനെ മാറ്റിയത്. . ജിഷവധക്കേസ്, പുറ്റിങ്ങല്‍ ദുരന്തം എന്നീ കേസുകളില്‍ വീഴ്ച സംഭവിച്ചു എന്നാരോപിച്ചാണ് സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും ഒഴിവാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ നടപടിക്കെതിരെ സെന്‍കുമാര്‍ ആദ്യം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും തിരിച്ചടി നേരിട്ടു. പിന്നീട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് അദ്ദേഹത്തിന് അനുകൂലമായ വിധി ലഭിച്ചത്.

പ്രോസിക്യൂഷൻ നടപടി

പ്രോസിക്യൂഷൻ നടപടി

തനിക്കെതിരേയുള്ള പ്രോസിക്യൂഷന്‍ നടപടി നേരിടുമെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി. ശിഖണ്ഡിയെ കണ്ടാല്‍ പേടികുന്നയാളല്ല താനെന്നും ഭീഷ്മരെപ്പോലെ ആയുധം താഴെ വയ്ക്കുന്ന ആളുമല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

സെൻകുമാർ-ഗോപാലകൃഷ്ണൻ പോര്

സെൻകുമാർ-ഗോപാലകൃഷ്ണൻ പോര്

വർഷങ്ങളായി നടന്നിരുന്നു പേരായിരുന്നു സെൻകുമാറും എഐജി വി ഗോപാല്‍ കൃഷ്ണയും തമ്മിൽ. സെൻകുമാർ പൊലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പലായിരിക്കെ അധിക്ഷേപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നതാണ് പരാതി. 2006 മുതൽ എഐജി പരാതിയുമായി സർക്കാരിനെ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ലായിരുന്നു. സെന്‍കുമാറിനോട് സര്‍ക്കാരിനുള്ള അതൃപ്തിയാണ് ഇപ്പോള്‍ ഗോപാലിന്റെ അപേക്ഷ പരിഗണിക്കാനുള്ള പ്രധാന കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+