'ഷെഫിൻ ജെഹാനുമായി വേർപിരിഞ്ഞു, വീണ്ടും വിവാഹിതയായി.ഞാൻ എവിടേയും പോയിട്ടില്ല';ഹാദിയ
തിരുവനന്തപുരം: അച്ഛനെ ഇപ്പോഴും സംഘപരിവാർ ആയുധനമാക്കുകയാണെന്ന് ഹാദിയ. അദ്ദേഹം അതിന് നിന്ന് കൊടുക്കുന്നുവെന്നതാണ് ഏറെ സങ്കടകരമെന്നും അവർ പറഞ്ഞു. എട്ട് വർഷം മുൻപ് ഇസ്ലാം മതം സ്വീകരിച്ച മകളെ കാണാനില്ലെന്ന് കാണിച്ച് വൈക്കം സ്വദേശിയായ അശോകൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹാദിയയുടെ പ്രതികരണം. താൻ എവിടേയും പോയിട്ടില്ലെന്നും പുനര്‍വിവാഹിതയായി ഭര്‍ത്താവിനൊപ്പം തിരുവനന്തരുത്താണ് കഴിയുകയാണെന്നും ഹാദിയ പറഞ്ഞു. ഇക്കാര്യം തന്റെ പിതാവിന് അറിയാമെന്നും മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
'ഇസ്ലാം മതം സ്വീകരിച്ചിട്ട് 8 വർഷമായി. അ്ഛന്റെ ഭാഗത്ത് നിന്ന് തുടക്കം മുതൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നുണ്ട്. ഇപ്പോഴും അത് നടക്കുന്നുണ്ട്. അച്ഛനെ സംഘപരിവാർ ഒരു ആയുധമായി ഉപയോഗിക്കുന്നുണ്ട്. അച്ഛൻ അതിന് നിന്ന് കൊടുക്കുന്നുവെന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. എന്റെ വ്യക്തി ജീവിതത്തെ ഇത് വളരെ മോശമായി ബാധിക്കുന്നുണ്ട്. അച്ഛൻ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് കേസ് കൊടുക്കുകയാണ്. സൈബർ ആക്രമണങ്ങൾക്കെതിരെ നിയമനടപടി കൈക്കൊള്ളുന്നതിനെ കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുകയാണ്. തുടർനടപടികൾ ഉണ്ടാകും. ഞങ്ങൾ നല്ല രീതിയിൽ സംസാരിച്ച് ബന്ധം തുടരുന്ന സമയത്താണ് അച്ഛൻ രണ്ടാമത്തെ ഹേബിയസ് കോർപസ് ഫയൽ ചെയ്തത്. അതാണ് പിന്നീട് സുപ്രീം കോടതി വരെ എത്തിയത്.

സുപ്രീം കോടതി എന്നെ എന്റെ സ്വാതന്ത്ര്യത്തിന് വിടുകയാണ് ചെയ്തത്. പ്രായപൂർത്തിയായ പെൺകുട്ടിയാണ് ഞാൻ. ആ സ്വാതന്ത്ര്യമാണ് എനിക്ക് അനുവദിച്ച് തന്നത്. ആ സമയത്ത് ഞാൻ ഷെഫിൻ ജഹാനെ വിവാഹം കഴിച്ചിരുന്നു. അത് കോടതിയും അംഗീകരിച്ചു. പിന്നീട് ഞങ്ങൾക്ക് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നായപ്പോൾ ഞങ്ങൾ നിയമപരമായി വേർപിരിഞ്ഞു. നടപടികൾ എല്ലാം പൂർത്തിയാക്കി.
വീണ്ടും വിവാഹിതയാണ്. എന്റെ രണ്ടാം വിവാഹം ചർച്ചയാകേണ്ടതില്ല. വിവാഹം വേർപെടുത്താനും പുനഃർവിവാഹം ചെയ്യാനുമൊക്കെ ഇവിടെ ഭരണഘടന അനുവദിക്കുന്നുണ്ട്. ഞാൻ വിവാഹം ചെയ്യുമ്പോൾ മാത്രമെന്താണ് ഇത്ര ചർച്ച ചെയ്യാനുള്ളത് എന്നാണ് എന്റെ ചോദ്യം. അതെന്റെ അവകാശമല്ലേ. ഞാൻ ചെറിയ കുട്ടിയല്ല, എനിക്ക് എന്റേതായ തീരുമാനങ്ങൾ എടുക്കാനുള്ള പ്രായവും പക്വതയും ഉണ്ട്. അതുകൊണ്ടാണ് ഒത്തുപോകാൻ സാധിക്കാത്ത വിവാഹം വേർപെടുത്തിയതും പുനഃർവിവാഹം കഴിച്ചതും. ഞാൻ സുരക്ഷിതമായി ഇരിക്കുന്നു. എന്റെ മാതാപിതാക്കൾക്കും ക്രൈംബ്രാഞ്ചിനും ഒക്കെ ഇതൊക്കെ അറിയാം. അവരെല്ലാം എന്നെ വിളിക്കാറുണ്ട്.
ഞാൻ പുനഃർവിവാഹം ചെയ്തതും അച്ഛന് അറിയാം.അച്ഛൻ ഒരു ദിവസം എന്നെ വിളിച്ചു പുതിയ വിവാഹബന്ധത്തെ
എന്നിട്ടും അദ്ദേഹം ഞാനെവിടെയാണെന്ന് ചോദിച്ച് ഹേബിയസ് കോർപസ് നൽകിയത് എന്തിനാണെന്ന് അച്ഛനോട് തന്നെ ചോദിക്കേണ്ടി വരും. മാതാപിതാക്കളുടെ വികാരങ്ങൾക്കു വലിയ പ്രാധാന്യം കൊടുക്കണമെന്നു വിശ്വസിക്കുന്നയാളുമാണ് ഞാൻ. അത് എന്റെ മതത്തിൽ നിർബന്ധമായ കാര്യമാണ്. ഞാൻ മുസ്‌ലിമാണ്. മുസ്‌ലിമാകാനായാണ് ഇത്രയും വർഷം കഴിഞ്ഞത്. മുസ്‌ലിമായ ശേഷമാണ് വിവാഹജീവിതം തിരഞ്ഞെടുത്തത്.
വിവാഹം എന്നത് എന്റെ തിരഞ്ഞെടുപ്പാണ്. അതിന് പിന്നിൽ ഏതെങ്കിലും സംഘടനകൾ ഉണ്ടെന്ന് പറയുന്നതിൽ യാതൊരു വാസ്തവവുമില്ല. 2016 ലാണ് ഞാൻ ഇസ്ലാം മതം സ്വീകരിച്ചത്. അന്ന് ഞാൻ വിവാഹിത അല്ലായിരുന്നു. 2017 ലാണ് ഞാൻ വിവാഹിതയായത്. ഇത് എന്റെ ചോയിസായിരുന്നു. അതൊരിക്കലും ലവ് ജിഹാദല്ല, അത് കോടതിയിലും വ്യക്തമാക്കിയതാണ്.
ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നില്ല. മലപ്പുറത്തായിരുന്നു ആദ്യ ക്ലിനിക്ക്. ഇപ്പോൾ തിരുവനന്തപുരത്തേക്ക് വിവാഹശേഷം മാറി. ഇവിടെ ക്ലിനിക്ക് തുടങ്ങാനുള്ള തയ്യാറെടുപ്പുകളിലാണ്.ഉന്നതവിദ്യാഭ്യാസം നടത്താനുള്ള ആലോചനയിലാണ്.
ഞാൻ എവിടേയും പോയിട്ടില്ല. എന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ടില്ല. ഞാൻ എവിടെ എന്ന ചോദ്യത്തിന് യാതൊരു അടിസ്ഥാനവുമില്ല', ഹാദിയ പറഞ്ഞു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications