ചേംബറിലും ആകാശത്തും പീഡനശ്രമം? ഇപ്പോള്‍ ഫോണില്‍, പെണ്ണ് കുടുക്കിയ മൂന്നാം ഇടത് മന്ത്രി
കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിനും സമാനമായ രീതിയില്‍ മന്ത്രി സ്ഥാനം നഷ്ടമായിട്ടുണ്ട്. വിഎസ് അച്യുതാനന്ദന്റെ മന്ത്രിസഭിയല്‍ പൊതുമരാമത്ത് വകുപ്പായിരുന്നു ജോസഫിന്.
തിരുവനന്തപുരം: സ്ത്രീ പ്രശ്നത്തില്‍ കുടുങ്ങി രാജിവയ്ക്കേണ്ടി വരുന്ന മൂന്നാമത്തെ ഇടതുപക്ഷ മന്ത്രിയാണ് എകെ ശശീന്ദ്രന്. നേരത്തെ നീലലോഹിതദാസന്‍ നാടാരും പിജെ ജോസഫുമാണ് രാജിവച്ചത്. അന്ന് ഇടതുപക്ഷത്തോടൊപ്പമായിരുന്ന രണ്ടു പേരും പിന്നീട് മുന്നണികള്‍ കളംമാറി.
സ്ത്രീ വിഷയം ഏത് പ്രമുഖനെയും വീഴ്ത്താന്‍ സാധിക്കുന്ന ആയുധമാണ്. അതുകൊണ്ടു തന്നെ ആരോപണം ഉയരുമ്പോള്‍ പൂര്‍ണമായ വിശ്വസം ലഭിക്കില്ലെങ്കിലും മന്ത്രിമാര്‍ രാജി വച്ച് ഒഴിയുകയാണ് പതിവ്. സര്‍ക്കാരിന്റെ പ്രതിഛായ തകരാതിരിക്കാന്‍ വേണ്ടിയാണിത്.

ഇകെ നായനാര്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്ന നീലലോഹിതദാസ നാടാര്‍ 1999ലാണ് വിവാദത്തില്‍പ്പെടുന്നത്. അന്നത്തെ ഗതാഗത സെക്രട്ടറി നളിനെ നെറ്റോയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. നിയമസഭാ മന്ദിരത്തിലെ ചേംബറിലേക്ക് വിളിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു നെറ്റോയുടെ പരാതി.

ജനതാദളിനെ പ്രതിനിധീകരിച്ചിരുന്ന നേതാവായിരുന്നു അന്ന് നാടാര്‍. ഇപ്പോള്‍ അദ്ദേഹം ബിഎസ്പിയിലാണ്. വിവാദം കൊടുമ്പിരി കൊണ്ടതോടെ നീലലോഹിതദാസ നാടാര്‍ക്ക് രാജിവച്ച് ഒഴിയേണ്ടി വന്നു.

ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേനയാണ് മന്ത്രി തന്നെ ചേംബറിലേക്ക് വിളിപ്പിച്ചത്. പിന്നീട് അപമാനിക്കാന്‍ ശ്രമിച്ചു- എന്നീ കാര്യങ്ങളായിരുന്നു നളിനെ നെറ്റോ പോലീസില്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.

കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിനും സമാനമായ രീതിയില്‍ മന്ത്രി സ്ഥാനം നഷ്ടമായിട്ടുണ്ട്. വിഎസ് അച്യുതാനന്ദന്റെ മന്ത്രിസഭിയല്‍ പൊതുമരാമത്ത് വകുപ്പായിരുന്നു ജോസഫിന്. ചെന്നൈ-കൊച്ചി വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ മന്ത്രി മോശമായി പെരുമാറിയെന്ന് ഒരു സ്ത്രീ ആരോപിക്കുകയായിരുന്നു.

2006 ആഗസ്ത് 3നായിരുന്നു സംഭവം. പിജെ ജോസഫ് തന്നെ മോശമായ രീതിയില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. ലക്ഷ്മി ഗോപകുമാര്‍ എന്ന സ്ത്രീയാണ് ആരോപണവുമായി രംഗത്തെത്തിയത്.

പിന്നീട് തമിഴ്നാട് പോലീസ് പിജെ ജോസഫിനെതിരേ സ്ത്രീ പീഡന കുറ്റം ചുമത്തി കേസെടുത്തു. പ്രശ്നം വിവാദമായി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ബി സന്ധ്യ ഐപിഎസ് അന്വേഷണം നടത്തി. തുടര്‍ന്ന് 2006 നവംബര്‍ നാലിന് പിജെ ജോസഫ് രാജിവച്ചു.

എന്നാല്‍ നാടാരെയും ജോസഫിനെയും കോടതി പിന്നീട് കുറ്റവിമുക്തരാക്കിയെന്നത് മറ്റൊരു കാര്യം. പക്ഷേ സ്ത്രീ വിഷയത്തിലാണ് ഇരുവര്‍ക്കും മന്ത്രി പദവി നഷ്ടമായത്. നാടാര്‍ക്ക് ആദ്യം കീഴ്ക്കോടതി മൂന്ന് മാസം തടവ് വിധിച്ചു. അപ്പീലില്‍ അഡീഷനല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കുകയായിരന്നു. 1964ല്‍ പിടി ചാക്കോ, മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, കെബി ഗണേഷ് കുമാര്‍ എന്നിവരും സമാനമയ സംഭവത്തില്‍ മന്ത്രിപദവി നഷ്ടമായവരാണ്.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications