Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസ് പ്രതിരോധം ഭേദിച്ച് എസ്എഫ്‌ഐ; സംഘര്‍ഷം, പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഗവര്‍ണറും വൈസ് ചാന്‍സലറും കേരള സര്‍വകലാശാലയെ കാവിവല്‍ക്കരിക്കുന്നു എന്നാരോപിച്ച് എസ്എഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് പ്രതിരോധം ഭേദിച്ച് പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് ഇരച്ചുകയറി. പ്രധാന വാതില്‍ തള്ളിത്തുറന്ന് സര്‍വകലാശാലയിലേക്ക് പ്രവേശിച്ചു. ഭിത്തിയിലൂടെ കയറി ജനല്‍ കടന്നും പ്രവര്‍ത്തകര്‍ അകത്തുകയറി.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രധാനവാതിലിന് മുന്നില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറെനേരം ഉന്തുംതള്ളും ഉണ്ടായി. വൈസ് ചാന്‍സലറുടെ മുറിക്കുള്ളിലേക്ക് പ്രവേശിക്കണമെന്നായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ വഴങ്ങിയില്ല.

sfi protest in kerala university-

(Photo from SFI FB Page)

ഇതിനിടെ, തുറന്നുകിടന്നിരുന്ന ജനല്‍വഴിയും ഭിത്തി ചാടിയും പ്രവര്‍ത്തകര്‍ കെട്ടിടത്തിനുള്ളിലേക്ക് കയറി. വൈസ് ചാന്‍സലറുടെ ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടി മുദ്രാവാക്യം മുഴക്കി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതോടെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചു.

പിന്നാലെ കെട്ടിടത്തിനുള്ളില്‍ നിന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പുറത്തേക്കിറങ്ങി പ്രതിഷേധം തുടര്‍ന്നു. പോലീസിനെ നോക്കുകുത്തികളാക്കി മണിക്കൂറുകളോളം സമരക്കാര്‍ സര്‍വകലാശാല കെട്ടിടം കൈയേറി. സംഘര്‍ഷ സാഹചര്യം കൈവിടുമെന്ന് വന്നതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ പ്രവര്‍ത്തകര്‍ക്കു പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എത്തി.

12 മണിക്ക് തുടങ്ങിയ സമരം രണ്ടര മണിക്കൂറോളം തുടര്‍ന്നു. സമരക്കാര്‍ക്കിടയിലേക്ക് ഉച്ചയോടെയാണ് എംവിഗോവിന്ദന്‍ എത്തിയത്. എസ്എഫ്‌ഐ സംസ്ഥാന നേതാക്കളുമായി ഗോവിന്ദന്‍ സംസാരിച്ചു. ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ വൈസ് ചാന്‍സലര്‍ തയാറാകണമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വൈസ് ചാന്‍സലറുടേത് തെറ്റായ നിലപാടാണെന്നും കോടതി പോലും അത് ചൂണ്ടിക്കാട്ടിയതാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിന്റെ തിട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ സമരക്കാര്‍ക്കുണ്ടെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. വിസിയെ ഇനി സര്‍വകലാശാലയുടെ പടികയറ്റില്ലെന്ന് എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു. സംഘര്‍ഷസമയത്ത് വിസിയുടെ ചുമതലയുള്ള ഡോ. സിസ തോമസ് സര്‍വകലാശാലയില്‍ ഉണ്ടായിരുന്നില്ല.

സംഘര്‍ഷാവസ്ഥക്ക് അയവുവന്നതോടെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പ്രവര്‍ത്തകരെ അഭിസംബോധനചെയ്തു. വൈസ് ചാന്‍സലര്‍ രാജിവെക്കണമെന്നും എസ്എഫ്ഐ സമരം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷം സമരം തുടരവെയാണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐയുടെ സമരം തലസ്ഥാനത്തെ ഉദ്വേഗത്തില്‍ നിര്‍ത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+