'ഞങ്ങളെ തല്ലിയിട്ട് സ്വസ്ഥമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട'; ഷാഫി പറമ്പില്‍
ധിക്കാരവും ധാര്‍ഷ്ട്യവും മുഖ്യമന്ത്രിയെ പോലെ പൊലീസും കൊണ്ടു നടക്കുകയാണെന്ന് വച്ചാല്‍ ഞങ്ങള്‍ വെറുതെ ഇരിക്കില്ല, സമരങ്ങള്‍ ഇനിയും നിങ്ങള്‍ കാണേണ്ടിവരുമെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി.

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തെ നേടിരുന്ന പൊലീസ് നടപടി അതിര് കടക്കുന്നെന്ന് ആരോപിച്ച് കളമശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് - കെ എസ് യു മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. ലാത്തിച്ചാര്‍ജില്‍ എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും കളമശേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ എത്തയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം എല്‍ എയെയും പൊലീസ് അതിക്രമിച്ചെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. സംഘര്‍ഷത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ രംഗത്തെത്തി. ഞങ്ങളുടെ പ്രവര്‍ത്തകരുടെ കയ്യും തലയുമൊക്കെ അടിച്ചു പൊട്ടിച്ചിട്ട് നിങ്ങള്‍ ഇവിടെ സ്വസ്ഥമായി ഭരണം നടത്താമെന്ന് കരുതേണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
ധിക്കാരവും ധാര്‍ഷ്ട്യവും മുഖ്യമന്ത്രിയെ പോലെ പൊലീസും കൊണ്ടു നടക്കുകയാണെന്ന് വച്ചാല്‍ ഞങ്ങള്‍ വെറുതെ ഇരിക്കില്ല, സമരങ്ങള്‍ ഇനിയും നിങ്ങള്‍ കാണേണ്ടിവരുമെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി. ജനങ്ങളോടും മാധ്യമങ്ങളോടും യൂത്ത് കോണ്‍ഗ്രസിന് പറയാനുള്ളത്, ഈ പ്രശ്നം പൊലീസ് അതിക്രമങ്ങളില്‍ മാത്രെമൊതുക്കി ഒരു ചര്‍ച്ചയാക്കി കൊണ്ടു പോകാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല. ഇതൊക്കെ നടക്കുന്നത് നികുതി ഭീകരതയ്ക്കെതിരെയാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
സമാധാനപരമായി സമരം ചെയ്ത പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയാണ ചെയ്തതെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയത്. അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന പ്രവര്‍ത്തകന്റെ തല ബസില്‍ വച്ച് അടിച്ചുപൊട്ടിച്ചെന്നും പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പൊലീസും തയ്യാറായിരുന്നില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
അതേസമയം, മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കളമശേരി പൊലീസ് സ്റ്റേഷന് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ഉപരോധ സമരം തുടങ്ങി. ഹൈബി ഈഡന് എം പി, ഷാഫി പറമ്പില്‍, എറണാകുളം ഡി സി സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റേഷന് ഉപരോധിക്കുന്നത്. എം എല്‍ എമാരായ ടി ജെ വിനോദ്, ഉമ തോമസ്, കളമശേരി നഗരസഭ ചെയര്മാന് എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications