Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ ഇല്ലായ്മ കണ്ടുവളര്‍ന്ന മകന്‍; ഇന്ന് ആറടി മണ്ണിനുള്ളില്‍: വാക്കുകള്‍ ഇടറി ഷഹബാസിന്റെ പിതാവ്

താമരശേരി: ഹാള്‍ ടിക്കറ്റുമായി അണിഞ്ഞൊരുങ്ങി പരീക്ഷ ഹാളിലേക്ക് പോകേണ്ട എന്റെ കുട്ടിയാണ് ഇന്ന് ആറടി മണ്ണില്‍ കിടക്കുന്നതെന്ന് താമരശേരിയില്‍ കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍. വണ്‍ഇന്ത്യ മലയാളത്തോടായിരുന്നു ഇഖ്ബാലിന്റെ വികാരഭരിതമായ പ്രതികരണം. ഷഹബാസ് കൊലപാതക കേസ് പ്രതികളെ പരീക്ഷ എഴുതിക്കുന്നതിനെതിരെയായിരുന്നു ഇഖ്ബാലിന്റെ പ്രതികരണം.

സര്‍ക്കാര്‍ കൊലപാതകികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നത് വേദനാജനകമാണ്. കേസ് ശരിയായി അന്വേഷിച്ച് കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ നീതിപീഠത്തിനോ സര്‍ക്കാരിനോ ഇനിയും അത് മനസിലായിട്ടില്ല. അത് എന്നെന്നേയ്ക്കുമായി എന്റെ ഹൃദയത്തില്‍ ഒരു മുറിവായി അവശേഷിക്കും.

Shahabaz

അവന്റെ സഹപാഠിയാണ് ഇതു ചെയ്തത്. കുട്ടികളെ പരീക്ഷ എഴുതുന്നതില്‍ നിന്ന് തടഞ്ഞില്ലെങ്കില്‍ മറ്റു കുട്ടികള്‍ക്കും പ്രചോദനമാകും. എല്ലാ വീടുകളിലും കുട്ടികള്‍ വളര്‍ന്നുവരുന്നുണ്ട്. സ്‌കൂളില്‍ നിന്ന് കോളജിലെത്തുമ്പോള്‍ വലിയ ആയുധങ്ങള്‍ കൊണ്ടു പോയി അക്രമം നടത്തില്ലെന്ന് പറയാന്‍ കഴിയില്ല. ഇതിന് അറുതി വരണം. ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമായി.

സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നീതിപീഠത്തില്‍ നിന്നും നീതി കിട്ടുമെന്ന വിശ്വാസമുണ്ട്. ഞാന്‍ താമസിക്കുന്ന വാടക വീട്ടില്‍ ആക്രമിച്ച കുട്ടിയും അവന്റെ പിതാവും വന്ന് ചായ കുടിച്ചിട്ടുണ്ട്. ഇന്ന് അവര്‍ ഒരുമിച്ചുള്ള ക്ലാസ് ഗ്രൂപ്പ് ഫോട്ടോ കണ്ടു. നെഞ്ചു തകര്‍ന്നു പോയി. ഈ നാട്ടില്‍ ജനിച്ചുവളര്‍ന്നിട്ട് ഒരു പ്രശ്‌നത്തിനും പോകാത്തയാളാണ് ഞാന്‍. അതു കണ്ടാണ് മകനും വളര്‍ന്നത്. എന്റെ സാഹചര്യം അനുസരിച്ചാണ് അവന്‍ പെരുമാറിയിട്ടുള്ളത്. വീടു പണി ഒന്നും ആയിട്ടില്ല. വീട് ഇപ്പോള്‍ പണിയണ്ട, എന്റെ പഠിപ്പ് മുടങ്ങും എന്നാണ് അവന്‍ പറഞ്ഞിരുന്നത്. അത്ര പോലും മുന്‍കൂട്ടി കണ്ട ഒരു കുട്ടിയെ ഇല്ലായ്മ ചെയ്യുമ്പോള്‍ അതു സഹിക്കാന്‍ കഴിയുമോ - വാക്കുകള്‍ ഇടറി ഇഖ്ബാല്‍ ചോദിച്ചു.

ഇതുവരെ കേസ് അന്വേഷണം പൊലീസ് നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്. ഇനി നാളത്തെ കാര്യം അറിയില്ല. കേസ് തേഞ്ഞുമാഞ്ഞുപോകുമോ എന്ന് സംശയമുണ്ട്. എല്ലാവരും ഒരുമിച്ച് നിന്ന് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കണം - ഇഖ്ബാല്‍ കൂട്ടിച്ചേര്‍ത്തു.

താമരശേരിയിലെ ട്യൂഷന്‍ സെന്റര്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ്, എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ടത്. ഷഹബാസിനെ മര്‍ദിച്ച അഞ്ചു വിദ്യാര്‍ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.

ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കിയ വിദ്യാര്‍ഥികള്‍ വെള്ളിമാട്കുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലാണ് കഴിയുന്നത്. കട്ടിയേറിയ ആയുധം കൊണ്ടുള്ള അടിയില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ന്നിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. വലതു ചെവിക്ക് മുകളിലായാണ് തലയോട്ടിയില്‍ പൊട്ടലുണ്ടായത്. നെഞ്ചക്ക് ആയിരിക്കാം ആക്രമിക്കാന്‍ ഉപയോഗിച്ചതെന്നാണ് പൊലീസ് നിഗമനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+