പ്ലാസ്റ്റിക് വീപ്പയിലെ മൃതദേഹം; കൊലപ്പെടുത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചല്ല, കൊലപാതകത്തിലെ അവ്യക്തത നീക്കാൻ കഴിയാതെ പൊലീസ്
കൊച്ചി: പ്ലാസ്റ്റിക് വീപ്പയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഉദയംപേരൂർ സ്വദേശിനി ശകുന്തളയെന്ന് പൊലീസ് ഉറച്ചു നിൽക്കുമ്പോഴും കൊലപാതകത്തിലെ ദുരൂഹതകൾ നീങ്ങുന്നില്ല. പ്രതി സജിത്ത് എങ്ങനെ കൊലപ്പെടുത്തിയെന്നതിൽ അവ്യക്തത തുടരുകയാണ്. പൊട്ടാസ്യം സയനൈഡ് നൽകിയാണ് കൊലപ്പെടുത്തിയതെന്ന സംശയം തള്ളുന്നതാണു ഫലം.അസ്ഥികൂടത്തിന്റെ ആന്തരിക പരിശോധനാ ഫലം പൊലീസിന് ലഭിച്ചു.
തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ ഇതിനു തെളിവു ലഭിച്ചില്ല. പ്രതി സജിത്ത് മരിച്ചതിനാൽ എങ്ങനെ കൊലപ്പെടുത്തിയെന്നു തിരിച്ചറിയാൻ വഴിയടഞ്ഞ നിലയിലാണ്. അസ്ഥികൂടം കണ്ടെടുത്തതിന് അടുത്ത ദിവസം സജിത്തിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഇയാളുടെ ദേഹത്തു നിന്നു പൊട്ടാസ്യം സയനൈഡിന്റെ അംശം കണ്ടെത്തിയതിനെ തുടർന്നാണു ശകുന്തളയെ കൊലപ്പെടുത്താനും മാരക രാസവസ്തു ഉപയോഗിച്ചതായി സംശയം ഉയർന്നത്. ശകുന്തളയെ എങ്ങനെ കൊലപ്പെടുത്തിയെന്നു കണ്ടെത്തേണ്ടത് നിർണായകമാണ്. അസ്ഥികൂടം കോൺക്രീറ്റിൽ ദ്രവിച്ച നിലയിലായതിനാൽ ഫൊറൻസിക് പരിശോധനയിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇതു കണ്ടെത്താനാകില്ല. ഇക്കാര്യത്തിൽ വിദഗ്ധരുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നു പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ടതു ശകുന്തളയാണെന്നും മകൾ അശ്വതിയുടെ കാമുകനും ജന്തുദ്രോഹ നിവാരണ സമിതി ഇൻസ്പെക്റ്ററുമായ സജിത്താണ് ആസൂത്രിതമായി കൊലപ്പെടുത്തിയതെന്നും തിരിച്ചറിഞ്ഞെങ്കിലും അന്വേഷണം അവസാനിച്ചിട്ടില്ല. അശ്വതിക്കു കൊലപാതകത്തിൽ പങ്കുണ്ടോയെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. ഇക്കാര്യത്തിൽ നുണ പരിശോധനയ്ക്കു വിധേയയാകാൻ അശ്വതി വിസമ്മതിച്ചെങ്കിലും മറ്റു തെളിവുകൾ പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ടൗൺ സൗത്ത് സിഐ സിബി ടോം പറഞ്ഞു.
പൊലീസ് ആവശ്യപ്പെട്ടപ്പോൾ ആദ്യം നുണ പരിശോധയ്ക്കു സമ്മതിച്ച മകൾ പിന്നീടു തയ്യാറല്ലെന്നാണു കോടതിയെ രേഖാമൂലം അറിയിച്ചത്. കൊലപാതകം നടക്കുമ്പോൾ അശ്വതിയും മക്കളും ശകുന്തളയ്ക്കൊപ്പം മുളന്തുരുത്തി എരുവേലിയിലെ വീട്ടിലായിരുന്നു താമസം. സജിത്താണ് ഇവിടെ വാടക വീട് ഏർപ്പാടാക്കി കൊടുത്തത്. ശകുന്തളയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് വീപ്പയിലാക്കുന്നതിനു മുമ്പ് അശ്വതിയെയും മക്കളെയും സജിത്ത് ഇവിടെ നിന്നു മാറ്റി പാർപ്പിച്ചിരുന്നു.
ഇതിനു ശേഷം മാതാവിനെ കുറിച്ച് മകൾ അന്വേഷിക്കാതിരുന്നതും കാണാതായതിനു പൊലീസിൽ പരാതി നൽകാതിരുന്നതുമാണു സംശയത്തിന് ഇടനൽകുന്നത്. അശ്വതിയും സജിത്തുമായുള്ള വഴി വിട്ട ബന്ധം വെളിപ്പെടുത്തുമെന്ന ശകുന്തളയുടെ ഭീഷണിയെ തുടർന്നാണു കൊലപാതകമെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ അശ്വതിക്കും പങ്കാളിത്തമുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ശകുന്തളയുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നു.
അതിനിടെ,
നവംബർ
എട്ടിന്
കുമ്പളം
കായലിലെ
നെട്ടൂർ
കടവിൽ
ചാക്കിൽ
കണ്ടെത്തിയ
മൃതദേഹം
കാക്കനാട്
ഇൻഫൊ
പാർക്കിൽ
കാന്റീൻ
നടത്തിയിരുന്ന
തൃശൂർ
സ്വദേശി
ബിനോജിന്റേതല്ലെന്നു
സ്ഥിരീകരിച്ചു.
ഡിഎൻഎ
പരിശോധനയിൽ
ഇക്കാര്യം
വ്യക്തമായതായി
പൊലീസ്
അറിയിച്ചു.
ഇതോടെ
കൊല്ലപ്പെട്ട
യുവാവ്
ആരാണെന്നു
തിരിച്ചറിയാൻ
വീണ്ടും
ശ്രമം
തുടങ്ങി.
ശകുന്തളയുടെ
കൊലപാതകവുമായി
ഇതിനു
ബന്ധമുണ്ടോയെന്നും
പരിശോധിക്കുന്നു.