Sharon Raj murder case Verdict: ഗ്രീഷ്മക്ക് വധശിക്ഷ: സമർത്ഥയായ കൊലപാതിയെന്ന് കോടതി, ഷാരോണിന് സ്നേഹം മാത്രം
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധിശിക്ഷ വിധിച്ച് കോടതി. കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ പി ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയ കേസില്‍ കാമുകിയായ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (24), ഗ്രീഷ്മയുടെ അമ്മാവനും മൂന്നാംപ്രതിയുമായ നിർമലകുമാരൻ നായർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തുടർന്ന് ശിക്ഷാ വിധി ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു. മൂന്നാം പ്രതിക്ക് മൂന്ന് വർഷത്തെ ശിക്ഷയാണ് നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി വിധിച്ചിരിക്കുന്നത്.
ഗ്രീഷ്മ സമർത്ഥയായ കൊലപാതകിയാണെന്നും പ്രതി ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു വ്യക്തിയാണെന്നും കോടതി പറഞ്ഞു. ജ്യൂസ് ചലഞ്ച് നടത്തിയത് അതിന്റെ തെളിവാണ്. നേരത്തേയും പ്രതി വധശ്രമം നടത്തിയിട്ടുണ്ട്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് പ്രതി കൃത്യം നടത്തിയത്. കുറ്റകൃത്യം നടത്തിയിട്ടും അവസാന നിമിഷം വരെ പിടിച്ചുനിൽക്കാനാണു ഗ്രീഷ്മ ശ്രമിച്ചത്. പ്രതിയുടെ പ്രായം മാത്രം നോക്കി ശിക്ഷായിളവ് നൽകാനാകില്ല. ഘട്ടം ഘട്ടമായി കൊലപാതകം ചെയ്യുകയെന്നായിരുന്നു പ്രതി ഉദ്ദേശിച്ചത്. 45 -ഓളം തെളിവുകള്‍ ഗ്രീഷ്മക്ക് എതിരായി ഉണ്ടെന്നും കോടതി വ്യക്തമാക്കി.

ഷാരോണ്‍ അനുഭവിച്ചത് കൊടിയ വേദനയാണ്. 11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാനാവാതെയാണ് ഷാരോൺ ആശുപത്രിയിൽ കഴിഞ്ഞത്. ഗ്രീഷ്മയെ ഷാരോൺ മർദിച്ചതിന് തെളിവില്ല. അതോടൊപ്പം തന്നെ പ്രതിഭാഗം ആരോപിക്കുന്നത് പോലെ ഗ്രീഷ്മയെ സ്വകാര്യ ചിത്രങ്ങള്‍ വെച്ച് ഏതെങ്കിലും തരത്തില്‍ ഭീഷണിപ്പെടുത്തിയതായുള്ള ഒരു തെളിവും ലഭിച്ചിട്ടില്ല. മരണക്കിടക്കയിൽ കിടക്കുമ്പോഴും ഗ്രീഷ്മയെ ഷാരോൺ സ്നേഹിച്ചു. വാവേ എന്നാണ് അദ്ദേഹം വിളിച്ചിരുന്നത്. ഗ്രീഷ്മ ശിക്ഷിക്കപ്പെടരുതെന്നാണു ഷാരോൺ ആഗ്രഹിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു.
വിധി പ്രസ്താവനത്തിന് മുന്നോടിയായി ഷാരോണിന്റെ കുടുംബാഗങ്ങളെ ജഡ്ജി തന്റെ ചേംമ്പറിലേക്ക് വിളിപ്പിച്ചു. മികച്ച രീതിയില്‍ അന്വേഷണം നടത്തിയ അന്വേഷണ സംഘത്തെ കോടതി പ്രശംസിച്ചു. മാറിയകാലത്തിന് അനുസരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത്. പരമാവധി ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും കൂട്ടിയിണക്കിയുള്ള അന്വേഷണം അഭിനന്ദനാർഹമാണെന്നും കോടതി വ്യക്തമാക്കി.
തട്ടിക്കൊണ്ടുപോകല്‍, വിഷം നല്‍കല്‍, കൊലപാതക ശ്രമം, കൊലപാതകം, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കള്‍ തുടങ്ങിയ കുറ്റങ്ങളിലാണ് ഗ്രീഷ്മ ശിക്ഷിക്കപ്പെട്ടത്. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന കുറ്റമാണ് നിർമ്മല നായർക്കെതിരെ ചുമത്തിയിരുന്നത്. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മയെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. ഒന്നാം പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് ഷാരോണിന്റെ കുടുംബവും പ്രോസിക്യൂഷനും വാദിച്ചപ്പോള്‍ പ്രായവും വിദ്യാഭ്യാസവും പരിഗണിച്ചു കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.
2022 ഒക്ടോബർ 14 നാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം കലർത്തിയ കഷായം ഗ്രീഷ്മ ഷാരോണിന് നല്‍കുന്നത്. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണ്‍ മരണപ്പെട്ടു. ചികിത്സയിലിരിക്കെ ഷാരോണ്‍ അനുഭവിച്ച പ്രയാസങ്ങള്‍ കോടതിയുടെ വിധിയിലും പരാമർശിച്ചു. 11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാൻ ആകാതെ ഷാരോൺ ആശുപത്രിയിൽ കിടന്നു. ആന്തരികാവയവങ്ങൾ അഴുകിയാണു ഷാരോൺ മരിച്ചതെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications