തൂക്കുകയർ ലഭിച്ചിട്ടും കുലുക്കമില്ലാതെ ഗ്രീഷ്മ; കോടതിയിൽ പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ അച്ഛനും അമ്മയും
കൊച്ചി: വധശിക്ഷ ലഭിച്ചതറിഞ്ഞിട്ടും കോടതിയിൽ യാതൊരു പ്രതികരണവുമില്ലാതെ തലകുനിച്ച് നിന്ന് പ്രതി ഗ്രീഷ്മ. കോടതിയിൽ കയറിയത് മുതൽ ഗ്രീഷ്മ ആരുടെയും മുഖത്ത് നോക്കിയിരുന്നില്ല. വധശിക്ഷയാണെന്ന് അറിഞ്ഞപ്പോഴും തലതാഴ്ത്തി നിൽക്കുക മാത്രമാണ് ഗ്രീഷ്മ ചെയ്തത്.
അതേ സമയം വിധി കേട്ട ഷാരോണിന്റെ അച്ഛനും അമ്മയും കോടതിയിൽ പൊട്ടിക്കരഞ്ഞു. അതിന് ശേഷം കൈതൊഴുത് കോടതിക്ക് നന്ദി പറഞ്ഞു. വിധി കേൾക്കാൻ ഷാരോണിന്റെ മാതാപിതാക്കളെ കോടതി അകത്തേക്ക് വിളിപ്പിച്ചിരുന്നു. വളരെ വിശാലമായ വിധി പ്രസ്താവനയാണ് കോടതി നടത്തിയത്. നെയ്യാനിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്.

കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിന് കലർത്തി ഗ്രീഷ്മ കൊലപ്പെടുത്തുകയായിരുന്നു. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം കലർത്തിയ കഷായം ഗ്രീഷ്മ ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 നാണ് ചികിത്സയിലിരക്കെ ഷാരോൺ മരണപ്പെട്ടത്. കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവൻ നിർമല കുമാരനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടിരുന്നു.
ഷാരോൺ വധക്കേസ് അന്വേഷിച്ച കേരള പോലീസിന് കോടതി അഭിനന്ദനങ്ങൾ അറിയിച്ചു. പോലീസ് അന്വേഷണ സമർത്ഥമായി നടത്തിയെന്നും അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പോലീസ് മാറ്റിയെന്നും സാഹചര്യ തെളിവുകൾ നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്തെന്നും കോടതി പറഞ്ഞു.
ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചിരുന്നെന്നും ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ലെന്നും ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പിൽ പ്രസക്തമല്ലെന്നും കോടതി പറഞ്ഞു.
അതേ സമയം സ്നേഹ ബന്ധം തുടരുമ്പോഴളും ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചു. ലൈഗിക ബന്ധത്തിൽ ഏർപ്പെടാം എന്ന് പറഞ്ഞാണ് ഷാരോണിനെ വിളിച്ച് വരുത്തിയത്. ജ്യൂസിൽ എന്തോ പ്രശ്നം ഉണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. അത് കൊണ്ടാണ് ഷാരോൺ വീഡിയോ ചിത്രീകരിച്ചതെന്നും കോടതി പറഞ്ഞു. പ്രകോപനമൊന്നും
ഗ്രീഷ്മയെ വാവ എന്നായിരുന്നു ഷാരോൺ വിളിച്ചത്. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകം നടത്തിയത്. ഗ്രീഷ്മയെ ഷാരോൺ മർദ്ദിച്ചതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം ചെയ്തിട്ടും അവസാനം വരെ പിടിച്ച് നിൽക്കാൻ ശ്രമിച്ച കൗശലം വിജയിച്ചില്ലെന്നും ഒക്ടോബർ 14 ന് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചപ്പോൾ കൊലപ്പെടുത്തനാണ് വിളിക്കുന്നതെന്ന് ഷാരോണിന് അറിയില്ലായിരുന്നുവെന്നും കോടതി പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications