പ്രിയതമയെ കാണാൻ ഷെഫിൻ വീണ്ടുമെത്തി! ഇത്തവണ ഹാദിയക്ക് സമ്മാനപ്പൊതിയും; സേലത്തെ കോളേജിൽ സംഭവിച്ചത്...
പക്ഷേ, ഇത്തവണത്തെ സന്ദർശനത്തിന് ഒരു പ്രത്യേക കാരണമുണ്ടായിരുന്നു.
സേലം: കേസും വിവാദങ്ങളും തുടരുന്നതിനിടെ ഹാദിയയെ കാണാൻ ഷെഫിൻ ജഹാൻ സേലത്തെ കോളേജിൽ എത്തി. ഇത് രണ്ടാം തവണയാണ് ഷെഫിൻ ഹാദിയയെ കാണാനായി സേലത്തെ ശിവരാജ് ഹോമിയോ കോളേജിലെത്തുന്നത്.
പല മെമ്പർമാരുടെയും പദവി തെറിക്കും! തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച 8750 പേരെ അയോഗ്യരാക്കി..
പക്ഷേ, ഇത്തവണത്തെ സന്ദർശനത്തിന് ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. ഇരുവരുടെയും വിവാഹ വാർഷിക ദിനത്തിലാണ് ഷെഫിൻ സേലത്തെ കോളേജിൽ എത്തി ഹാദിയയെ കണ്ടത്. ഇതോടൊപ്പം വിവാഹ വാർഷിക സമ്മാനവും ഹാദിയക്ക് സമ്മാനിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് ഹാദിയ സേലത്തെ ശിവരാജ് ഹോമിയോ കോളേജിൽ പഠനം തുടരാനെത്തിയത്. ഒരു വർഷത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാം പൂർത്തിയാക്കിയ ശേഷമേ ഹാദിയ സേലത്ത് നിന്നും മടങ്ങുകയുള്ളു.
ഹോമിയോ പഠനം...
ഇടയ്ക്ക് വെച്ച് മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് ഹാദിയ സേലത്ത് എത്തിയത്. സേലം ശിവരാജ് ഹോമിയോ കോളേജിലെ ബിഎച്ച്എംഎസ് വിദ്യാർത്ഥിനിയായ ഹാദിയക്ക് ഒരു വർഷത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാമാണ് പൂർത്തിയാക്കാനുള്ളത്. കോളേജ് ഹോസ്റ്റലിൽ മറ്റു വിദ്യാർത്ഥിനികളോടൊപ്പമാണ് ഹാദിയയുടെ താമസം.
വിലക്കില്ല...
ഹാദിയ കേസിലെ ഇടക്കാല ഉത്തരവിൽ ഹാദിയയെ സാധാരണ വിദ്യാർത്ഥിയെ പോലെ മാത്രമേ കാണാവൂ എന്ന് പ്രത്യേകം പറഞ്ഞിരുന്നു. അതിനാൽ കോളേജിനുള്ളിൽ ഹാദിയക്ക് പ്രത്യേക സുരക്ഷയൊന്നും ഏർപ്പെടുത്തിയിട്ടില്ല. സുപ്രീംകോടതി നിർദേശപ്രകാരം കോളേജ് ഡീൻ ജി കണ്ണനാണ് ഹാദിയയുടെ ലോക്കൽ ഗാർഡിയന്റെ ചുമതല.
ഷെഫിൻ ജഹാൻ...
ഹാദിയ സേലത്ത് എത്തിയതിന് പിന്നാലെ ഷെഫിൻ ജഹാനും കോളേജിലെത്തി ഹാദിയയെ കണ്ടിരുന്നു. എന്നാൽ ഷെഫിൻ ജഹാൻ ഹാദിയയെ കാണുന്നത് കോടതിയലക്ഷ്യമാണെന്നായിരുന്നു അശോകന്റെ ആരോപണം. ഷെഫിൻ ഹാദിയയെ കാണാനെത്തുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
രണ്ടാം തവണ....
സേലത്ത് പഠിക്കാനെത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് ഷെഫിൻ ഹാദിയയെ കാണാനെത്തുന്നത്. ഇത്തവണ ഹാദിയക്കുള്ള വിവാഹ വാർഷിക സമ്മാനവുമായാണ് ഷെഫിൻ വന്നത്. ഹാദിയയുടെ ചിത്രവും ആശംസാ സന്ദേശവും പതിപ്പിച്ച സമ്മാനപ്പൊതിയാണ് ഷെഫിൻ ജഹാൻ ഹാദിയക്ക് കൈമാറിയത്.
സോഷ്യൽ മീഡിയയിൽ....
ഷെഫിൻ ജഹാൻ ഹാദിയക്ക് സമ്മാനപ്പൊതി കൈമാറുന്ന ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിലും വൈറലായിട്ടുണ്ട്. ഹാദിയ കേസും തുടർന്നുണ്ടായ സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വർഗീയചേരിതിരിവിനും ചൂടേറിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു.