ഷിഗെല്ല ബാക്ടീരിയ; കോഴിക്കോട് രണ്ടര വയസുകാരൻ മരിച്ചു; ലക്ഷണങ്ങളും മുൻകരുതലും.....
Recommended Video

കോഴിക്കോട്: നിപ്പ ഭീതി വിട്ടൊഴിഞ്ഞതിന് പിന്നാലെ സംസ്ഥാനം ഷിഗെല്ല ബാക്ടീരിയ ഭീതിയിൽ. കോഴിക്കോട് വൈറസ് ബാധിച്ച് ഇരട്ടക്കുട്ടികളിൽ ഒരാൾ മരിച്ചു. അടിവാരം തേക്കിരി വീട്ടിൽ അർഷാദിന്റെ രണ്ട് വയസ്സുള്ള മകൻ സയാനാണ് മരിച്ചത്. സയാന്റെ ഇരട്ട സഹോദരൻ സിയാൻ ഇപ്പോഴും ചികിത്സയിലാണ്.
18ാം തീയതിയാണ് വയറിളക്കത്തെ തുടർന്ന് ഇരുവരെയും കൈതപ്പോയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ അഞ്ച് പേർക്ക് ഷിഗെല്ല ബാക്ടീരിയ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

എന്താണ് ഷിഗെല്ല ബാക്ടീരിയ?
കുടൽ കരണ്ട് തിന്നുന്ന ബാക്ടീരിയ എന്നാണ് ഷിഗെല്ല അറിയപ്പെടുന്നത്. രൂക്ഷമായ വയറിളക്കമാണ് ഷിഗെല്ല ബാക്ടീരിയ ബാധിച്ചതിന്റെ ആദ്യ ലക്ഷണം. മലത്തിനൊപ്പം രക്തവും പുറത്തേക്ക് പോകും. മലം കലർന്ന വെള്ളമോ ഭക്ഷണമോ സ്പർശിക്കുന്നതിലൂടെയാണ് പ്രധാനമായും ഷിഗെല്ല മനുഷ്യരിലേക്ക് പ്രവേശിക്കുന്നത്. 2 മുതൽ 4 വയസുവരെ പ്രായത്തിലുള്ള കുട്ടികളിലാണ് കൂടുതലായും ബാക്ടിരിയ ബാധ കണ്ടുവരുന്നത്.

ലക്ഷണങ്ങൾ
ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷമാണ് ലക്ഷണങ്ങൾ കണ്ടുവരുന്നത്. രാഴ്ചയോളം സമയം കൊണ്ടാണ് അപകടകരമായ രീതിയിൽ ബാക്ടീരിയ പെരുകുന്നത്. അതുകൊണ്ട് തന്നെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ചികിത്സ തേടേണ്ടത് അനിവാര്യമാണ്.
വയറിളക്കം, രക്തവും പഴുപ്പും കലർന്ന മലം, അടിവയറ്റിലെ വേദന, പനി,ഛർദ്ദി , നിർജ്ജലീകരണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഷിഗെല്ല ബാക്ടീരിയ ബാധിച്ചാലും ചില കുട്ടികളിൽ ലക്ഷണങ്ങൾ കാണില്ല. പക്ഷെ അവരുടെ മലത്തിലൂടെ മറ്റുള്ളവർക്ക് ബാക്ടീരിയ പകരും. ഫലപ്രദമായ ചികിത്സ കൃത്യസമയത്ത് നല്‍കിയില്ലെങ്കില്‍ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

പകരുന്നത്
ബാക്ടീരിയ ബാധയുള്ള കുട്ടിയുടെ മലത്തിലോ ഡയപ്പറിലോ സ്പർശിച്ച ശേഷം വൃത്തിയായി കൈകൾ കഴുകാതെയിരിക്കുക, ബാക്ടീരിയ ബാധയേറ്റയാൾ കൈകാര്യം ചെയ്ത ഭക്ഷണം കഴിക്കുക, കക്കൂസ് മാലിന്യം കലർന്ന വൃത്തിഹീനമായ വെള്ളം ഉപയോഗിക്കുക, ബാക്ടീരിയ ബാധിച്ചയാൾ ഉപയോഗിച്ച വെള്ളം കുടിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ ബാക്ടീരിയ പകരാൻ സാധ്യതയുണ്ട്. ബാക്ടീരിയ ബാധിച്ചയാളുടെ മലത്തിൽ 2 ആഴ്ചയോളം ഷിഗെല്ലയുടെ സാന്നിധ്യമുണ്ടാകും. എഴുപതിനായിരും മുതൽ ആറ് ലക്ഷം വരെ ആളുകളാണ് ഒരോ വർഷവും ഷിഗെല്ലാ ബാധയേറ്റ് മരിക്കുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്.

പ്രതിവിധികൾ
ഭക്ഷണത്തിന് മുൻപ് വൃത്തിയായി കൈകൾ കഴുകുക
ചെറിയ കുട്ടികളുടെ ശുചിത്വം പ്രത്യേകം ഉറപ്പാക്കണം.
ഡയപ്പറുകൾ തുറസായ സ്ഥലത്ത് ഉപേക്ഷിക്കരുത്. കത്തിച്ച് കളയണം.
വയറിളക്കം അനുഭവപ്പെടുന്നവർ ഭക്ഷണം പാകം ചെയ്യാതിരിക്കുക.
വയറിളക്കമുളള കുട്ടികളെ സ്കൂളിലോ ഡേ കെയറിലോ വിടരുത്.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
ശുചി മുറി ഉപയോഗിച്ച ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
ചൂടുള്ളതും നന്നായി വേവിച്ചതുമായ ഭക്ഷണം കഴിക്കുക.
ഭക്ഷണവും കുടിവെള്ളവും തുറന്ന് വെയ്ക്കരുത്.
ഈച്ച പോലുള്ള പ്രാണികൾ ഭക്ഷണത്തിൽ വന്നിരിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications