Get Updates
Get notified of breaking news, exclusive insights, and must-see stories!

'പലരും പറഞ്ഞു മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനാണെന്ന്, ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്തു': സതീഷ് സെയിൽ എംഎൽഎ

ബെം​ഗളൂരു: ഗം​ഗാവലിപ്പുഴയിൽ നടത്തിയ തിരച്ചലിൽ കണ്ടെത്തിയ അർ‌ജുന്റെ മൃതദേഹ ഭാ​ഗങ്ങൾ ഡി എൻ എ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് കാർവാർ എം എൽ എ സതീഷ് സെയിൽ. കാണാതായ കർണാടക സ്വദേശികൾക്കായുള്ള തിരച്ചിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മലയാള മാധ്യമ പ്രവർത്തകരോട് അദ്ദേഹം നന്ദി പറഞ്ഞു. തങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും സതീഷ് സെയിൽ മറുപടി നൽകി. തങ്ങൾ ഇവിടെ നടത്തിയത് നേരംപോക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങളിവിടെ നടത്തിയത് നേരംപോക്കല്ല, കണ്ണിൽപ്പൊടിയിടാനുള്ള ശ്രമമാ‌ണെന്നും അനാവശ്യമായി പണം ചെലവഴിക്കുകയാണെന്നും ചിലർ പറഞ്ഞു. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്തു. ഞങ്ങളുടെ ആളുകൾക്ക് വേണ്ടി അത് തുടരും, അദ്ദേഹം പറഞ്ഞു. ലോറിയും മൃതദേഹത്തിന്റെ പകുതിയോളം ഭാ​ഗങ്ങൾ കണ്ടെത്തി. അവശേഷിക്കുന്നവ ലോറിക്കുള്ളിൽ ഉണ്ടാകാനാണ് സാധ്യത. നിർദ്ദേശപ്രകാരം അർജുന്റെ മൃതദേഹം ഡി എൻ എ പരിശോധനയ്ക്ക് കൈമാറും. നാളെയും പ്രദേശവാസികളായ ജ​ഗന്നാഥനും ലോകേഷനും ആയുള്ള തിരച്ചിൽ തുടരും.

Satish

'പലരും പറഞ്ഞിരുന്നു പണം അനാവശ്യമായി ചിലവഴിക്കുന്നതാണ്, മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനാണ് എന്നൊക്കെ, ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്തു. ഇനി ഞങ്ങളുടെ പൗരന്മാർക്കായുള്ള തിരച്ചിൽ പുരോ​ഗമിക്കും, അദ്ദേഹം പറഞ്ഞു. നിങ്ങൾ ( മാധ്യമപ്രവർത്തകർ) മടങ്ങിപ്പോകരുതെന്നാണ് ആ​ഗ്രഹം. നിങ്ങൾ കാരണമാണ് ഇന്ന് ഞങ്ങൾ പോലും ഇവിടെ നിൽക്കുന്നത്. ​ഗം​ഗാ മാതാവിനോട് പ്രാർത്ഥിക്കുന്നു, അദ്ദേഹം പറഞ്ഞു.

കാണാതായി 72ാം ദിവസമാണ് അർജുന്റെ മൃതദേഹം ലഭിച്ചത്. ജൂലായ് 16 ന് ആണ് ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്. അർജുനും ലോറിയും ആണ് കാണാതായത്. അർജുനെ കാണാനില്ലെന്ന് കാണിച്ച് അർജുന്റെ മാതാപിതാക്കൾ പരാതി നൽകിയെങ്കിലും ആദ്യം കാര്യമായ പ്രവർത്തനങ്ങൾ നടന്നില്ല. സംഭവം വലിയ രീതിയിൽ ചർച്ചയാവുകയും കേരളം ഇടപെടുകയും ചെയ്തു. ഇതിന് പിന്നാലെ കർണാടക സർക്കാർ തിരച്ചിൽ സജീവമാക്കി.

റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ അടയാളപ്പെടുത്തിയ മേഖലയിലാണ് ഡ്രഡ്ജർ ഉപയോ​ഗിച്ചുള്ള തിരച്ചിൽ ഇന്ന് നടത്തിയത്. ഐ ബോഡ് പരിശോധനയിൽ ജി പി എസ് സംവിധാനം ഉപയോ​ഗിച്ച് അടയാളപ്പെടുത്തിയ ഭാ​ഗമാണ്. നാവിക സേനയുടെ സംഘം അടക്കമാണ് തിരച്ചിലിന് മുന്നലുണ്ടായിരുന്നത്. കണ്ടെടുത്ത ലോറി തന്റേതാണെന്ന് ലോറിയുടമ മനാഫ് പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+