അര്‍ജുനായുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി; പ്രതിഷേധവുമായി കേരളം
ഷിരൂര്‍: അങ്കോലയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കുമുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി. പ്രതീക്ഷയില്ല എന്ന കാരണം പറഞ്ഞാണ് ദൗത്യസംഘം തിരച്ചില്‍ അവസാനിപ്പിച്ചിരിക്കുന്നത്. തിരച്ചില്‍ നിര്‍ത്താനുള്ള ദൗത്യസംഘത്തിന്റെ തീരുമാനം അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവും ആണ് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
പതിമൂന്നാം ദിനം നടത്തിയ തിരച്ചിലിലും ദുഷ്കരമായിരുന്നു എന്ന് കര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല് പറഞ്ഞു. അടിയൊഴുക്ക് കാരണം പുഴയില്‍ ഇറങ്ങാനാകില്ല എന്നും തമിഴ്നാട്ടില്‍ നിന്ന് ബാര്‍ജ് എത്തിച്ച ശേഷമെ ഇനി തിരച്ചില്‍ മുന്നോട്ടുപോകൂ എന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. ബാര്‍ജ് എത്തിക്കാന്‍ നാല് ദിവസമെങ്കിലും എടുക്കും. കേരളത്തിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പ്രതികൂല കാലാവസ്ഥ എന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്നോട്ട് പോകുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ലെന്ന് റിയാസ് പറഞ്ഞു. യോഗത്തിലെടുത്ത തീരുമാനങ്ങള്‍ മാറ്റുന്നതില്‍ സംസ്ഥാനം അതൃപ്തി അറിയിച്ചിട്ടുണ്ട് എന്നും എടുത്ത തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ഒരു കാര്യം പറയുകയും പിറ്റേന്ന് അതില്‍ നിന്നും പുറകോട്ട് പോകുന്നതും ശരിയല്ല.
പാന്‍ടൂണ്‍ കൊണ്ടു വരുന്ന കാര്യത്തില്‍ വൈകിട്ട് എടുത്ത തീരുമാനം പിറ്റേന്ന് രാവിലെ മാറ്റി എന്നും മന്ത്രി ആരോപിച്ചു. അതില്‍ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. നിലവിലുള്ള കൂടുതല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം എന്നും നേവല്‍ ബേസിന് സംവിധാനത്തിലെ കൂടുതല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം എന്നും റിയാസ് ആവശ്യപ്പെട്ടു. കര്‍ണാടക മന്ത്രിമാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യണം എന്നും റിയാസ് വ്യക്തമാക്കി.
ഷിരൂരില്‍ തിരച്ചില്‍ തുടരണമെന്ന് കേരള സര്‍ക്കാരും നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് കൂടി പരമാവധി ശ്രമിക്കുമെന്നായിരുന്നു ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചു മാത്രമായിരിക്കും തീരുമാനം എന്നാണ് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞത്. അതേസമയം തിരച്ചില്‍ നിര്‍ത്തിയതില്‍ പ്രതിഷേധമുണ്ട് എന്ന് അര്‍ജുന്റെ ബന്ധുവും പറഞ്ഞു.
നേരത്തെ അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചില്‍ അവസാനിപ്പിക്കുന്നതായി മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും അറിയിച്ചിരുന്നു. തിരച്ചിലിലെ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയാണ് ദൗത്യം അവസാനിപ്പിക്കുന്നത് എന്നാണ് മാല്‍പെ സംഘം പറഞ്ഞത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications