സിദ്ധീഖ് കാപ്പൻ കേസ്: സോളിസിറ്റർ ജനറൽ നിലപാട് തിരുത്തണം: കെയുഡബ്ല്യുജെ
തിരുവനന്തപുരം: സിദ്ദീഖ് കാപ്പൻ കേസിൽ സുപ്രീംകോടതിയിൽ യൂണിയനെതിരെ നടത്തിയ വസ്തുതാവിരുദ്ധമായ പരാമർശങ്ങൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പിൻവലിക്കണമെന്നും പരമോന്നത നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനു പരസ്യമായി മാപ്പ് പറയണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. രാജ്യത്തുതന്നെ ഏറ്റവും സുസംഘടിതവും വ്യവസ്ഥാപിതവുമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തക സംഘടനയായ കേരള പത്രപ്രവർത്തക യൂണിയനെതിരെ കേട്ടുകേൾവിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ പരമോന്നത കോടതിയിൽ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്താൻ കേന്ദ്ര സർക്കാറിന്റെ ഉന്നത നീതിന്യായ പ്രതിനിധി തയാറായത് സുപ്രധാന വിഷയങ്ങൾ പോലും എത്ര അനവധാനതയോടെയാണു ബന്ധപ്പെട്ടവർ കൈകാര്യം ചെയ്യുന്നത് എന്നതിെൻറ ഉദാഹരണമാണ്.

'സിദ്ദീഖ് കാപ്പന് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി ഉത്തർപ്രദേശ് സർക്കാറിന് അയച്ച കത്തിൽപോലും കെ.യു.ഡബ്ല്യ.ജെയുടെ അഭ്യർഥന കൂടി പരിഗണിച്ചാണു കത്തെഴുതുന്നതെന്നു വ്യക്തമാക്കുന്നുണ്ട്. യൂണിയെൻറ ചില ശത്രുക്കൾ പറഞ്ഞു നടക്കുന്ന കഥകൾ മുമ്പ് കാപ്പൻ കേസിൽ ഉത്തർപ്രദേശ് സർക്കാറിനു വേണ്ടി സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തി സുപ്രീംകോടതിയിൽ സമർപ്പിച്ചതു തുഷാർ മേത്തയാണ്'.
'ആറു പതിറ്റാണ്ടിലേറെയായി മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനും അവകാശസംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സർക്കാറിെൻറ സഹായത്തോടെ നടപ്പാക്കുന്ന പത്രപ്രവർത്തക ആരോഗ്യപദ്ധതിയും പെൻഷൻ പദ്ധതിയും രാജ്യത്തെതന്നെ മാതൃകാ പദ്ധതികളാണ്. കേരള സർക്കാർ മാധ്യമ രംഗത്തു നടപ്പാക്കുന്ന ഏതു പരിപാടിയും യൂണിയെൻറ സഹകരണത്തോടെയാണു നടപ്പാക്കുന്നത്. ഇന്ത്യയിൽ പത്രപ്രവർത്തകരുടെ ഉടമസ്ഥതയിലുള്ള ആദ്യ പ്രസ് ക്ലബിന് കൊച്ചിയിൽ തുടക്കമിട്ടതും കെ.യു.ബ്ല്യു.ജെ ആണ്'.
'കേരളത്തിലെ വർക്കിങ് ജേണലിസ്റ്റുകളുടെ ഏക സംഘടനയായ കെ.യു.ബ്ല്യു.ജെയിൽ 3500 ഒാളം അംഗങ്ങൾ ഇപ്പോൾത്തന്നെയുണ്ട്. അംഗങ്ങളല്ലാത്ത ആയിരത്തിലേറെ പേർ യൂണിയനുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. രാജ്യത്തെ മാധ്യമ പ്രവർത്തകരുടെ വേതന വ്യവസ്ഥയ്ക്കു നിലവിലുള്ള മജീതിയ വേജ്ബോർഡിനായി കെ.യു.ഡബ്ല്യു.ജെ നേതൃത്വത്തിൽ സുപ്രീംകോടതിയിൽ നടന്ന െഎതിഹാസികമായ നിയമപോരാട്ടം അഭിഭാഷക സുഹൃത്തുക്കളോടോ മാധ്യമ പ്രവർത്തകരോടോ മേത്ത ചോദിച്ചറിയണം'. തുഷാർ മേത്തക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോ-ഡി, കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, അറ്റോർണി ജനറൽ എന്നിവർക്കു പരാതി സമർപ്പിക്കുമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി റജി, ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷ് എന്നിവർ അറിയിച്ചു.
Recommended Video
-
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില












Click it and Unblock the Notifications